താൾ:GaXXXIV5 2.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE LAMENTATIONS OF

JEREMIAH

യിറമിയാവിൻ

വിലാപങ്ങൾ.

൧. അദ്ധ്യായം.

യരുശലേമിന്നു ശിക്ഷയായ് വന്ന അരിഷ്ടത (൧൨) പട്ടണം താൻ മുറയിട്ടു
(൧൮) തന്റേ കുറ്റം സ്വീകരിക്കുന്നതു. അകാരാദി.

<lg n="൧"> അഹഹ ജനസമ്പൂർണ്ണപട്ടണം എങ്ങനേ വിജനമായി വസിക്കുന്നു!
വിധവെക്ക് ഒത്തു ചമഞ്ഞു ജാതികളിൽ വലിയവളും നാടുകളിൽ തമ്പ്രാ
</lg><lg n="൨"> ട്ടിയുമായവൾ അടിയാൾ ആയി! ആവോളം രാത്രിയിൽ കരയുന്നു
കവിളിന്മേൽ കണ്ണീർ ഓലോല, മുൻപേ സ്നേഹിച്ച എല്ലാവരിലും ആശ്വ
സിപ്പിക്കുന്നവൻ ആരും അവൾക്ക് ഇല്ല; കുറ്റുകാർ ഒക്കയും അവളെ
</lg><lg n="൩"> തോല്പിച്ചു ശത്രുക്കളായി ചമഞ്ഞു. ഇണ്ടലിൽനിന്നും പെരുത്തദേഹ
ദണ്ഡത്തിൽനിന്നും യഹൂദ പ്രവസിച്ചുപോയി, ജാതികളിൽ വസിച്ചു
സ്വസ്ഥത ഒട്ടും കാണാതേപോയി, പിന്തുടർന്നവർ എല്ലാവരും അവളെ
</lg><lg n="൪"> ക്ലേശങ്ങളുടേ നടുവിൽ എത്തിപ്പിടിച്ചു. ഉത്സവത്തിന്നു വരുന്നവരെ
കാണാതേ ചിയ്യോനിലേക്കുള്ള വഴികൾ ഖേദിക്കുന്നു, അവൾക്ക് എല്ലാ
വാതിലുകളും ശൂന്യമായി, പുരോഹിതന്മാർ നെടുവീർപ്പിട്ടും കന്യകമാർ
</lg><lg n="൫"> അല്ലൽപ്പെട്ടും നിൽക്കേ അവൾക്കു കൈപ്പേ ഉള്ളു. എതിരികൾ തല
യായിവന്നു അവളുടെ ശത്രുക്കൾ സ്വൈര്യമായി വാഴുന്നു, ദ്രോഹാധി
ക്യം നിമിത്തം യഹോവ അവളെ അല്ലൽ പെടുക്കയാൽ തന്നേ. അവ
</lg><lg n="൬"> ളുടേ പൈതങ്ങൾ മാറ്റാന്മുമ്പാകേ അടിമയിലേക്കു പോയി. ഏതു
പ്രാഭവവും ചിയ്യോൻപുത്രിയെ വിട്ടു നീങ്ങി, അവളുടേ പ്രഭുക്കൾ മേച്ചൽ
കാണാത്ത മാനുകൾക്ക് ഒത്തു ചമഞ്ഞു, പിന്തേരുന്നവന്റേ മുമ്പിൽ ഊ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/235&oldid=192178" എന്ന താളിൽനിന്ന് ശേഖരിച്ചത്