താൾ:GaXXXIV5 2.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

230 Lamentations, I. വിലാപങ്ങൾ ൧. അ.

<lg n="൫"> ക്കറ്റു നടക്കുന്നു.— ഒരു തുണയും ഇല്ലാതേ ജനം മാറ്റാന്റേ കൈ
യിൽ വീണിട്ടു, വൈരികൾ അവളെ കണ്ടു അവളുടേ വിശ്രമങ്ങളെ
ചൊല്ലി പരിഹസിക്കേ, ഇങ്ങനേ ആട്ടുകൊടുക്കുന്ന അരിഷ്ടതയുള്ള ദി
വസങ്ങളിൽ യരുശലേം തനിക്കു പണ്ടേക്കു പണ്ടേ ഉള്ള കാമ്യവസ്തുക്കളെ
</lg><lg n="൮"> ഓർക്കുന്നു. കടുമ്പാപം ചെയ്കയാൽ യരുശലേം തീണ്ടാരപ്പുലയായി, അവ
ളെ ബഹുമാനിച്ച ഏവരും അവളുടേ നഗ്നത കണ്ടിട്ട് തുച്ഛീകരിക്കുന്നു,
</lg><lg n="൯"> അവളും നെടുവീർപ്പിട്ടു പിന്നോക്കം വാങ്ങി. കേവലം അവളുടേ തോ
ങ്കലിൽ മലിനത ഉണ്ടു, തന്റേ ഒടുക്കത്തെ വിചാരിയാതേ പോകയാൽ
ആശ്വാസപ്രദൻ ഇല്ലാതേ അതിശയമായി താണുപോയി, ശത്രു വമ്പിക്ക
</lg><lg n="൧൦"> കൊണ്ടു "യഹോവേ എൻ സങ്കടത്തെ കണ്ടാലും!" ഗർവ്വി അവളുടേ സ
ർവ്വകാമ്യങ്ങളിന്മേലും കൈ പരത്തി, നിന്റേ സഭയിൽ വരരുതു എന്നു
നീ കല്പിച്ച ജാതികൾ തൻ വിശുദ്ധസ്ഥലത്തിൽ വരുന്നതിനെ അവൾ
</lg><lg n="൧൧"> കണ്ടുവല്ലോ. ജനം ഒക്കയും ആഹാരം തേടി ഞരങ്ങുന്നു, പ്രാണനെ
നിവിർത്തിപ്പാൻ കാമ്യവസ്തുക്കളെ കൊറ്റിനായി കൊടുക്കുന്നു, ഞാൻ
തുച്ഛീകൃതയായ പ്രകാരം യഹോവേ കണ്ടു നോക്കേണമേ!

</lg>

<lg n="൧൨"> താരയിൽ കടക്കുന്ന എല്ലാരുമേ, നിങ്ങൾക്കു (ചിന്ത) ഇല്ലയോ? യഹോ
വ തന്റേ കോപം ചുടുന്ന നാളിൽ അല്ലൽപ്പെടുത്ത എന്നിൽ പിണെച്ച
</lg><lg n="൧൩"> സങ്കടം പോലേ സങ്കടം ഉണ്ടോ എന്നു നോക്കി കാണ്മീൻ! തീ എന്റേ
അസ്ഥികളെ അടക്കുവാൻ അവൻ ഊർദ്ധ്വത്തിൽനിന്നു ഇതിങ്കൽ അയച്ചു,
എങ്കാലുകൾക്കു വലവിരിച്ചു എന്നെ പിന്നോക്കം മറിച്ചു, ദിവസം മുഴു
</lg><lg n="൧൪"> വൻ വലവാൻ എന്നെ പാഴാക്കി വെച്ചു. ദ്രോഹങ്ങൾ ആകുന്ന നുക
ത്തിൽ അവന്റേ കൈ എന്നെ പൂട്ടി, അവ പിണഞ്ഞു എൻ പിടരി
ന്മേൽ കരേറി, നുകം എൻ ഊക്കിനെ ഇടറിച്ചു, ഞാൻ നിവിർന്നുകൂടാത
</lg><lg n="൧൫"> വന്റേ കൈകളിൽ കർത്താവു എന്നെ കൊടുത്തു. നടുവിലുള്ള എന്റേ
സകലശൂരരെയും കർത്താവു തെറിപ്പിച്ചു. എന്റേ യുവാക്കളെ ചതെ
പ്പാൻ എന്റേ നേരേ ഓർ ഉത്സവം കുറിച്ചു വിളിച്ചു, യഹൂദാപുത്രിയായ
</lg><lg n="൧൬"> കന്യെക്കു ചക്കു മെതിക്കുന്നു കർത്താവു. പ്രാണനെ നിവിർത്തുന്ന ആ
ശ്വാസപ്രദൻ എന്നോട് അകലുകയാൽ ഞാൻ ഇവ ചൊല്ലി കരയുന്നു,
കണ്ണ് എന്റേ കണ്ണുനീർ ഒഴുകുന്നു; ശത്രു പ്രബലനായതിനാൽ എൻ
</lg><lg n="൧൭"> മക്കൾ പാഴായിപ്പോയി.— മലർത്തിയ കൈകളോടു ചിയ്യോൻ തേടി
യാലും ആശ്വാസപ്രദൻ അവൾക്ക് ഇല്ല, യക്കോബിനു ചുറ്റും യഹോ
വ മാറ്റാന്മാരെ കല്പിച്ചാക്കി, ആയവരുടേ ഇടയിൽ യരുശലേം തീണ്ടാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/236&oldid=192180" എന്ന താളിൽനിന്ന് ശേഖരിച്ചത്