ശ. അത്യു. ഗീതം. ൮. Song of Solomon, VIII. 363
5 (നാട്ടുകാർ:) അതാ മരുഭൂമിയിൽനിന്നു കരേറി (൩, ൬)
തന്റേ പ്രിയന്മേൽ ചാരിക്കൊണ്ടും വരുന്ന ഇവൾ ആരു പോൽ?
6 (ശലോമോ:) ഈ നാരകത്തിൻ ചുവട്ടിൽനിന്നു ഞാൻ നിന്നെ ഉണൎത്തി
അവിടേ നിന്റേ അമ്മ നിന്നെ പ്രസവിച്ചു [യല്ലയോ?
ജനനി നിന്നെ പെറ്റതു.
(ശൂലമത്തി:) മുദ്രമോതിരം എന്നപോലേ നിന്റേ ഹൃദയത്തിലും
മോതിരം പോലേ ഭുജത്തിലും എന്നെ വെച്ചു കൊള്ളേണമേ!
സ്നേഹം ആകട്ടേ മരണത്തോളം ഉറപ്പുള്ളതു
എരിവു പാതാളം പോലേ കടുതു;
അതിന്റേ ജ്വലനം തീമിന്നലും
യാഹിന്റേ ജ്വാലയും അത്രേ.
7 ഏറിയ വെള്ളങ്ങൾക്കും
സ്നേഹത്തെ കെടുപ്പാൻ കഴികയില്ല
നദികൾ കൂടേ അതിനെ മുക്കിക്കളകയില്ല.
ഒരുത്തൻ ഗൃഹസമ്പത്ത് ഒക്കയും
സ്നേഹത്തിന്നായി കൊടുത്താലും
അവനെ നിന്ദിച്ചു വിടുകേയുള്ളു.
8 നമുക്കു ഓർ അനുജത്തി ഉണ്ടു.
അവൾ്ക്ക് ഇന്നേ സ്തനങ്ങൾ വന്നില്ല,
അവളെക്കൊണ്ടു വെൾ്വിഞായം ചൊല്ലുന്ന ദിവസത്തിൽ
നാം അവൾ്ക്കു എന്തു ചെയ്യേണ്ടു?
9 (സഹോദരന്മാർ:) അവൾ മതിലാകിൽ
അതിന്മീതേ വെള്ളിക്കോട്ട കെട്ടാം
കതക് എന്നു വന്നാൽ
ദേവതാരപ്പലകക്കൊണ്ട് അഴിയിട്ടടെക്കാം.
10 (ശൂലമത്തി:) ഞാൻ മതിലും
സ്തനങ്ങൾ ഗോപുരങ്ങൾ പോലേയും ആയി സത്യം.
ഇങ്ങനേ അവന്റേ കണ്ണുകളിൽ ഞാൻ
സമാധാനം കണ്ടെത്തുന്നവൾ എന്ന പോലേ വന്നു.
11 ശലോമോവിന്നു ബാൾഹമോനിൽ പറമ്പുള്ളതു
കാവൽക്കാൎക്ക് (പാട്ടത്തിന്നു) കൊടുത്തു
അതിൽ അനുഭവത്തിന്നായി ഓരോരുത്തൻ
ആയിരം പണം കൊണ്ടുവരുവാൻ ഒത്തു.