താൾ:GaXXXIV5 1.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൩൫. Psalms, CXXXV. 251

<lg n="1"> ഹല്ലെലൂയാഃ
യഹോവാനാമത്തെ സ്തുതിപ്പിൻ
അല്ലയോ യഹോവാദാസന്മാരായി,</lg>

<lg n="2"> യഹോവാലയത്തിൽ
നമ്മുടേ ദൈവത്തിൻ ഭവനപ്രാകാരങ്ങളിൽ നില്ക്കുന്നോരേ, സ്തുതിപ്പിൻ!</lg>

<lg n="3"> യഹോവ നല്ലവനാകയാൽ യാഹെ സ്തുതിപ്പിൻ,
തൻ നാമം മനോഹരമാകയാൽ അതിനെ കീൎത്തിപ്പിൻ.</lg>

<lg n="4"> കാരണം യാക്കോബിനെ യാഃ തനിക്ക് എന്നും
ഇസ്രയേലെ തന്റേ ഉടമ എന്നും തെരിഞ്ഞുടുത്തു.</lg>

<lg n="5"> ഞാനാകട്ടേ അറിയുന്നിതു: യഹോവ വലിയവൻ
നമ്മുടേ കൎത്താവ് സകല ദേവകൾക്കും മീതേ;</lg>

<lg n="6"> സ്വൎഭൂമികളിലും
സമുദ്രങ്ങളിലും എല്ലാ ആഴികളിലും
യഹോവ താൻ പ്രസാദിച്ചത് എല്ലാം ചെയ്യുന്നു (൧൧൫, ൩).</lg>

<lg n="7"> ഭൂമിയുടേ അറുതിയിൽനിന്ന് ആവികളെ കരേറ്റി
മിന്നലുകളെ മഴയാക്കിച്ചമെച്ചു ൧൩).
കാററിനെ തന്റേ ഭണ്ഡാരങ്ങളിൽനിന്നു പുറപ്പെടീക്കുന്നവൻ (യിറ. ൧൦,</lg>

<lg n="8"> മിസ്രയിലേ കടിഞ്ഞൂലെ മനുഷ്യരിലും
മൃഗങ്ങളോളവും അടിച്ചു,</lg>

<lg n="9"> അടയാളങ്ങളെയും അത്ഭുതങ്ങളെയും
മിസ്രേ, നിന്റേ നടുവിൽ
ഫറോവിന്നും അവന്റേ സകല ഭൃത്യൎക്കും നേരേ അയച്ചു.</lg>

<lg n="10"> അമൊൎയ്യ രാജാവായ സിഹോൻ
ബാശാനിലേ രാജാവായ ഓഗ്
കനാനിലേ എല്ലാ വാഴ്ചകളും,</lg>

<lg n="11"> ഇങ്ങനേ പല ജാതികളെയും തച്ചു
ഉരത്ത അരചന്മാരെയും കൊന്നു,</lg>

<lg n="12"> അവരുടേ ഭൂമിയെ അടക്കിച്ചു
സ്വജനമായ ഇസ്രയേലിന്ന് അവകാശമായി കൊടുത്തു.</lg>

<lg n="13"> യഹോവേ, തിരുനാമം എന്നേക്കും ഇരിക്കുന്നു
യഹോവേ, നിന്റേ ശ്രുതി തലമുറതലമുറയോളമേ (൧൦൨, ൧൩).</lg>

<lg n="14"> യഹോവയാകട്ടേ സ്വജനത്തിനു ന്യായം വിസ്തരിക്കും
തന്റേ ദാസരിൽ അനുതപിക്കയും ചെയ്യും (൫ മോ. ൩൨, ൩൬).</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/261&oldid=189886" എന്ന താളിൽനിന്ന് ശേഖരിച്ചത്