താൾ:GaXXXIV2.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൨)

രിക്കുമ്പൊൾ മദ്യപ്രമാണിയുടെ വാക്കിനാൽ യൊസെ
ഫിനെ വരുത്തുവാൻ ആളയച്ചു അവൻ ക്ഷൌരം ക
ഴിച്ചു വസ്ത്രങ്ങളും മാറ്റി രാജാവിന്റെരികെ വന്നു നിന്നു
അനന്തരം രാജാവ ഞാൻ സ്വപ്നം കണ്ടു സ്വപ്നങ്ങളുടെ
അൎത്ഥം നീ സൂക്ഷ്മമായി പറയുന്നവനെന്നു കെട്ടു എന്നു
പറഞ്ഞതിന്നു ഞാനായിട്ടല്ല അറിയിക്കുന്നത ദൈവമ
ത്രെ ആകുന്നു അവൻ ശുഭമായ ഉത്തരം അരുളിചെയ്യും
എന്നു യൊസെഫ പറഞ്ഞാറെ രാജാവ സ്വപ്നന്രകാരം
അറിയിച്ചു ഞാൻ നീലനദിയുടെ കരമെൽ നിന്നിരുന്നു
അപ്പൊൾ പുഷ്ടിയും സൌന്ദൎയ്യവും ഉള്ള എഴു പശുക്കൾ
ആ പുഴയിൽനിന്നു കരെറി മെഞ്ഞിരുന്നു അവറ്റിന്റെ
വഴിയെ മുൻ കാണാത്ത അവലക്ഷണ രൂപമുള്ള മെലി
ഞ്ഞ ഏഴു പശുക്കളും കരെറി പുഷ്ടിയുള്ള ഏഴു പശുക്കളെ
ഭക്ഷിച്ചുകളഞ്ഞിട്ടും ഭക്ഷിച്ചു എന്നറിവാനുണ്ടായതുമില്ല
ഇങ്ങിനെ സ്വപ്നം കണ്ടുറങ്ങി പിന്നെയും നല്ല മണിയു
ള്ള ഏഴു കതിരുകൾ ഒരു തണ്ടിന്മെൽ മുളച്ചുണ്ടായി കണ്ടു
ഉണങ്ങി കരിഞ്ഞ പതിരായ ൭ കതിരുകളും മുളച്ചു ആ എ
ഴു നല്ല കതിരുകളെ വിഴുങ്ങികളഞ്ഞു എങ്ങിനെ കണ്ട ര
ണ്ടു സ്വപ്നങ്ങളുടെ അൎത്ഥത്തെ മന്ത്രവാദികളൊട ചൊദി
ച്ചു അവരാരും പറഞ്ഞില്ല അപ്പൊൾ യൊസെഫ പറ
ഞ്ഞു ആ സ്വപ്നങ്ങൾ രണ്ടും ഒന്നു തന്നെ ആ എഴു നല്ല
പശുക്കളും നല്ല കതിരുകളും ഏഴു വൎഷങ്ങളാകുന്നു മെലി
ച്ചിലുള്ള പശുക്കളും പതിരായുള്ള കതിരുകളും ക്ഷാമമുള്ള എ
ഴു വൎഷങ്ങളാകുന്നു കെട്ടാലും ൟ നാട്ടിൽ എല്ലാടവും ധാ
ന്യപരിപൂൎണ്ണമായ ഏഴു വൎഷം വരുന്നു അതിന്റെ ശെ
ഷം ക്ഷാമമുള്ള എഴു വൎഷവും വരും ആ ക്ഷാമത്തിൽ പ
രിപൂൎണ്ണത ഒക്കെയും വിട്ടു വളരെ ദുഃഖം വരും രണ്ടു വട്ടം
സ്വപ്നം കാണിച്ചതിനാൽ ദൈവം സ്ഥിരമാക്കി നിശ്ച
യിച്ചതെന്നും ഇപ്പൊൾ തന്നെ ആരംഭിച്ചതെന്നും
അറിയിച്ചിരിക്കുന്നു അതുകൊണ്ട രാജാവവർകൾ ബുദ്ധി
യും ജ്ഞാനവുമുള്ള ഒരു മനുഷ്യനെ ൟ നാട്ടിൽ അധി
കാരി ആക്കി പരിപൂൎണ്ണ വൎഷങ്ങളിൽ വിളവിൽ അഞ്ചാ
ലൊന്നു വാങ്ങി രാജാവ വളരെ ധാന്യങ്ങളെ സ്വരൂപി
ച്ചു സൂക്ഷിക്ക എന്നാൽ ക്ഷാമം കൊണ്ടു നശിക്കയില്ല
ഇപ്രകാരം പറഞ്ഞതു കെട്ടാറെ രാജാവ മന്ത്രികളെ നൊ
ക്കി ദെവാത്മാവുള്ള ൟ മനുഷ്യനെ പൊലെ ഒരുത്തനെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/52&oldid=177609" എന്ന താളിൽനിന്ന് ശേഖരിച്ചത്