താൾ:GaXXXIV2.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൧)

യൊസെഫ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു ഒരു നാൾ
രാവിലെ അവർ വിഷാദിച്ചിരിക്കുന്നത കണ്ടു അതി
ന്റെ ഹെതുവെ ചൊദിച്ചാറെ ഞങ്ങൾ ഒരൊ സ്വപ്നം
കണ്ടു അതിന്റെ അൎത്ഥം പറയുന്നവരെ കിട്ടുന്നില്ല എ
ന്ന പറഞ്ഞതിന്നു അൎത്ഥം അറിയിക്കുന്നത ദെവകാൎയ്യമ
ല്ലൊ ആകുന്നു എങ്കിലും സ്വപ്നപ്രകാരം കെൾക്കട്ടെ എ
ന്ന ചൊദിച്ചു അപ്പൊൾ മൂന്നു കൊമ്പുകളൊടും തളിൎത്ത
പൂവിടൎന്നു കുലകൾ പഴുത്ത ഒരു മുന്തിരിങ്ങാ വള്ളിയെ ക
ണ്ടു ആ പഴങ്ങൾ പിഴിഞ്ഞു പാനപാത്രത്തിൽ ആക്കി
യജമാനന്റെ കൈയിൽ കൊടുത്തു എന്നും കണ്ടു ഇ
ങ്ങിനെ മദ്യപ്രമാണി പറഞ്ഞപ്പൊൾ ആ മൂന്ന കൊമ്പ
മൂന്നു ദിവസമാകുന്നു ഇനി മൂന്നു ദിവസത്തിലകം നി
ന്നെ നിന്റെ സ്ഥാനത്ത നിറുത്തും അനന്തരം നീ പാ
നപാത്രത്തെ രാജാവിന്റെ കൈയിൽ കൊടുത്തു സുഖ
മായിരിക്കുമ്പൊൾ എന്നെ ഒൎത്തു വസ്തുത അറിയിക്കെ
ണം എബ്രയക്കാരുടെ ദെശത്തിൽനിന്നു എന്നെ മൊ
ഷ്ടിച്ചു വില്ക്കെണ്ടുന്നതിന്നും ഇവിടെ തടവിൽ പാൎപ്പി
ക്കെണ്ടതിന്നും ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന യൊസെ
ഫ അവനൊട പറഞ്ഞ പിന്നെ അപ്പപ്രമാണിയും
വെണ്മയുള്ള മൂന്നകൊട്ട എന്റെ തലയിൽ ഉണ്ടായിരു
ന്നു മെലെ വെച്ച കൊട്ടയിൽ ഉണ്ടായ നല്ലതരമായ അ
പ്പങ്ങളെ പക്ഷികൾ കൊത്തി തിന്നു എന്നും കണ്ടു എന്ന
പറഞ്ഞപ്പൊൾ മൂന്നു കൊട്ട മൂന്നു ദിവസമാകുന്നു മൂന്നു
ദിവസത്തിലകം നിന്നെ ഒരു മരത്തിന്മെൽ തൂക്കിക്കും പ
ക്ഷികൾ നിന്റെ മാംസം തിന്നും എന്നവനൊടു പറ
ഞ്ഞ അതിന്റെ മൂന്നാം ദിവസം ആ രാജാവൊരു സദ്യ
കഴിച്ചു തടവക്കാരായ ഇരിവരെയും വരുത്തി മദ്യപ്രമാ
ണിയെ സ്വസ്ഥാനത്ത നിറുത്തി അപ്പപ്രമാണിയെ തൂ
ക്കിച്ചു യൊസെഫ പറഞ്ഞ പ്രകാരം ഒക്കെയും ഒത്തുവരി
കയും ചെയ്തു എങ്കിലും മദ്യപ്രമാണി യൊസെഫിനെ
ഒൎമ്മ വെച്ചതുമില്ല.

പിന്നെ രണ്ടു വൎഷം കഴിഞ്ഞ ശെഷം ആ രാജാവ*
ഒരുനാൾ രണ്ടു സ്വപ്നം കണ്ടിട്ടു ഉദയകാലത്തിങ്കൽ മ
ന്ത്രവാദികളെയും വിദ്വാന്മാരെയും ഒക്ക വരുത്തി ചൊദി
ച്ചാറെ അൎത്ഥ പറഞ്ഞറിയായ്കയാൽ വളരെ വിഷാദിച്ചി
മിസ്രഭാഷയിൽ രാജാക്കന്മാൎക്ക് പറവൊ എന്ന പെരുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/51&oldid=177608" എന്ന താളിൽനിന്ന് ശേഖരിച്ചത്