താൾ:GaXXXIV2.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൮)

എല്പിച്ച വെച്ചതിനാൽ അല്ലാതെ ആകുമൊ ശത്രുക്കളും കൂ
ട അവരുടെ പാറ നമ്മുടെ പാറപൊലെ അല്ല എന്ന വി
ധിക്കുമല്ലൊ. പക വിളുകയും പ്രതിക്രിയയും എനിക്കുള്ള
ത തക്കകാലത്തിൽ അവരുടെ കാൽ വഴുതും ആപദ്ദിവ
സം അവൎക്കു സമീപിച്ചു അവൎക്കു വിധിച്ചതും ബദ്ധ
പ്പെടുന്നു. യഹൊവ സ്വജനത്തിന്നു തുണയില്ല എന്നു
കണ്ടു വിസ്തരിച്ചു ഭൃത്യരെ കുറിച്ചനുതപിക്കും. അപ്പൊൾ
നിങ്ങൾ ആശ്രയിച്ച ദൈവങ്ങൾ എവിടെ അവ എഴുനീ
റ്റു നിങ്ങൾക്ക സഹായിക്കട്ടെ എന്നും കാണ്മിൻ തുല്യനി
ല്ലാതെ ഞാൻ ഞാൻ അവൻ ആകുന്നു ഞാൻ കൊല്ലും ജീ
വിപ്പിക്കയും ചെയ്യും മുറിക്കും സ്വസ്ഥതയെയും വരുത്തും
എൻ കൈയ്യിൽനിന്നു വിടുവിക്കുന്നവൻ ആരും ഇല്ലഎ
ന്നും പറയും. ഞാൻ കൈ ഉയൎത്തി എന്നെക്കും ജീവിക്കു
ന്നെൻ എന്നു കല്പിക്കുന്നു. അവന്റെ ജനവും ജാതികളുമാ
യുള്ളൊവെ ആൎപ്പിൻ സ്വഭൃത്യരുടെ രക്തപ്പകയെ അവൻ
വീട്ടി വിരൊധികളൊടു പകരം ചെയ്തു സ്വദെശത്തിന്മെ
ലും ജനത്തിന്മെലും പാപശാന്തി വരുത്തുകയും ചെയ്യും.

എന്നിപ്രകാരം മൊശെ എല്ലാവരൊടും ഘൊഷിച്ചറി
യിച്ചു ൟ ഉപദെശം വ്യൎത്ഥമല്ല നിങ്ങളുടെ ജീവനമാക
കൊണ്ടു മനസ്സിൽ ധരിച്ചു പ്രമാണിച്ചുകൊൾവിൻ എ
ന്നപെക്ഷിക്കയും ചെയ്തു.

ചരമംതുകനാനസ്യസമീപെദ്രാവുപസ്ഥിതഃ।
തദാമൊസിരപിപ്രെതംരംശശാസ്ത്രപ്രവാചകഃ॥

൨൩ മൊശെയുടെ അനുഗ്രഹവും മരണവും

ദെവമനുഷ്യനായ മൊശെ മരിക്കുമ്മുമ്പെ ഇസ്രയെ
ലരെ അനുഗ്രഹിച്ച പ്രകാരം പറയുന്നു.

യഹൊവ സീനായിൽനിന്നുദിച്ചു ലക്ഷം പരിശുദ്ധ
രിൽ വിളങ്ങി വന്നു അവന്റെ വലത്തു കൈയ്യിൽ നി
ന്നു അവൎക്ക അഗ്നിമയമായ വെപ്പുണ്ടായി. എന്നാലും
അവൻ ജനവത്സലൻ സത്യം എല്ലാപരിശുദ്ധരും നി
ന്റെ കരസ്ഥന്മാർ അവർ നിന്റെ കാൽക്കൽ ഇരുന്നു വ
ചനങ്ങളെ ഗ്രഹിക്കുന്നു. യാക്കൊബ സഭയുടെ ഉടമയാ
യ ന്യായപ്രമാണത്തെ മൊശെ ഞങ്ങളൊടു കല്പിച്ചു എ
ങ്കിലും ഇസ്രയെൽ ഗൊത്രങ്ങൾ തലവരുമായി വരു
മ്പൊൾ രാജാവും സംഭവിച്ചു.

൧. രൂബൻ മരിക്കാതെ ജീവിക്ക ആളുകളും ചുരുങ്ങി
വരട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/132&oldid=177689" എന്ന താളിൽനിന്ന് ശേഖരിച്ചത്