താൾ:GaXXXIV2.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൯)

൨. യഹൊവാ യഹൂദയുടെ ശബ്ദം കെട്ടു അവന്റെ ജ
നത്തിലെക്ക അവനെ കൊണ്ടുവരെണമെ നീ വിരൊധി
കളുടെ നെരെ തുണ നിന്നാൽ അവന്റെ കൈ അവ
ന്നു മതിയാകും.

൩. ലെവിയുടെ ബലത്തെ അനുഗ്രഹിച്ചു അവന്റെ
തൊഴിലിൽ പ്രസാദിക്കെണമെ മാതാപിതാക്കന്മാരെയും
സഹൊദരരെയും മക്കളെയും അറിയാതെ നിന്റെ വ
ചനം പ്രമാണിച്ചു കറാരെ സൂക്ഷിക്കകൊണ്ടു നിന്റെ
ഉരിം തുമ്മിമും ഇവനൊടു കൂട ഇരിക്ക, അവൻ നിന്റെ ന്യാ
യവും ഉപദെശവും ഇസ്രയെലെ അറിയിച്ചു ബലിധൂപ
ങ്ങളെയും നിണക്കായി കഴിച്ചു വരട്ടെ.

൪. ബിന്യമിന്റെ അനുഗ്രഹമൊ. യഹൊവാസ്നെ
ഹിതൻ അവനൊടു സ്വൈരമായി വസിച്ചു ദിവസെന
അവന്മെൽ ആഛാദിച്ചു അവന്റെ ഇരുഭാഗത്തിൻ ന
ടുവിൽ പാൎക്കും.

൫. ൬. യൊസെഫിന്റെ ദെശം യഹൊവാനുഗ്രഹ
ത്തൊടെ കൂട ഇരിക്കെണമെ സൂൎയ്യ ചന്ദ്ര സമുദ്രാകാശങ്ങ
ളാലും നീലമലകളാലും മറ്റും ഉല്പാദിക്കുന്ന അനുഭവ സാ
രവും മുൾപടൎപ്പിൽ പാൎത്തവന്റെ പ്രസാദവും യൊസെ
ഫിൻ തലമെൽ വരെണമെ.

൭. ജബുലൂനെ നീ യാത്രയായും. (൮) ഇസസ്ക്കാരെ
നീ കൂടാരങ്ങളിൽ പാൎത്തും സന്തൊഷിക്കെണമെ. ഇവർ
സമുദ്ര ഫലത്തെയും മണൽ മറച്ച നിധികളെയും കുടി
ച്ചു ജാതികളെ പൎവ്വതത്തിലെക്കു ക്ഷണിച്ചു നീതിബലി
കളെ അവിടെ കഴിപ്പിക്കും.

൯. ഗാദ ആദ്യദെശം നൊക്കി എടുത്തു സിംഹം പൊ
ലെ വസിക്കുന്നു. അവൻ യഹൊവയുടെ ന്യായത്തെ ഇ
സ്രയെലൊടു കൂട നടത്തി (സഹൊദരൎക്കു) വിസ്താരം വ
രുത്തുന്നവൻ.

൧൦. ദാൻ സിംഹക്കുട്ടി. അവൻ ബാശാനിൽനിന്ന
(അക്കരെക്കു) പായ്യും.

൧൧. നപ്തലി പ്രസാദ തൃപ്തൻ യഹൊവാനുഗ്രഹപൂ
ൎണ്ണൻ.

൧൨. ആശെർ മക്കളിൽ അനുഗ്രഹിക്കപ്പെട്ടവൻ സ
ഹൊദരപ്രസാദത്തൊട കൂടിയവൻ. നിന്റെ അഴികൾ
ഇരിമ്പു ചെമ്പുകളുമായി ജീവിത ദിവസം വരെയും സ്വാ
സ്ഥ്യവും ഉണ്ടായിരിക്കട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/133&oldid=177690" എന്ന താളിൽനിന്ന് ശേഖരിച്ചത്