താൾ:GaXXXIV2.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൭)

യൊ. പണ്ടത്തെ ദിവസങ്ങളെ ഒൎക്ക അച്ചനൊടും മൂപ്പ
ന്മാരൊടും അന്വെഷിക്ക അവർ അറിയിക്കുന്നതാവതു.
ഉന്നതൻ ആദാമ്യരെ പിരിച്ചു ജാതികളെ വെവ്വെറെ കു
ടി ഇരുത്തുമ്പൊൾ അവൻ ഇസ്രയെലരുടെ എണ്ണപ്രകാ
രം വംശങ്ങൾക്ക അതിരുകളെ വെച്ചു യഹൊവയുടെ
അംശം യാക്കൊബ തന്നെ. അവൻ അവനെ മരുഭൂമി
യിലും ഒളിയിടുന്ന ശൂന്യവനത്തിലും കണ്ടെത്തി പൊ
ത്തി പിടിച്ചു സൂക്ഷിച്ചു കൃഷ്ണമണിയെ പൊലെ കാത്തു
രക്ഷിച്ചു. കഴുകു തന്റെ കൂടു ഇളക്കി കുട്ടികളുടെ മെൽ
ആടി ചിറകു വിരിച്ചു അവറ്റെ വഹിക്കുന്നതു പൊ
ലെ യഹൊവ അന്യദൈവം കൂടാതെ എകനായി അവ
നെ വഴി നടത്തി വളൎത്തുകയും ചെയ്തു.

ബാലൻ തടിച്ചു മുഴുത്തു വന്നപ്പൊൾ കുടഞ്ഞു ചവി
ട്ടി തന്നെ ഉണ്ടാക്കിയ ദൈവത്തെ വിട്ടു തന്റെ രക്ഷാ
പാറയെ നിന്ദിച്ചു അന്യരെ സെവിച്ചു പിതാക്കന്മാരും
അറിയാത്ത പുതു മൂൎത്തികൾക്ക ബലികഴിക്കയാൽ അവ
ന്നു അസൂയയും കൊപവും ജനിപ്പിച്ചു. നിന്നെ ഉല്പാദി
ച്ച പാറയെ മറന്നതു യഹൊവ കണ്ടാറെ മക്കളെ വെറു
ത്തു പറഞ്ഞു. ഞാൻ എന്മുഖത്തെ അവൎക്കു മറെക്കും വി
ശ്വാസം ഇല്ലാത്ത ൟ പുത്രന്മാരുടെ അവസാനത്തെ
നൊക്കും. ദൈവമല്ലാത്തതിനാൽ അവർ എനിക്കു അസൂ
യ ഉണ്ടാക്കിയ പ്രകാരം ഞാനും ജനമല്ലാത്തവരാൽ അ
വർക്കു അസൂയ വരുത്തും എന്റെ കൊപാഗ്നി ജ്വലിച്ചു
അവരുടെ ദെശത്തെ കത്തിക്കും ദൊഷങ്ങളെ അവരുടെ
മെൽ കൂട്ടും എന്റെ അമ്പുകളെ അവരിൽ എയ്യും. അവർ
വിശപ്പുകൊണ്ടു വെന്തു ജ്വരത്താൽ മാഥ്ക്കും സിംഹദന്ത
ങ്ങളെയും സൎപ്പവിഷത്തെയും അവരിൽ പ്രയൊഗിക്കും
പുറമെ വാളും അകത്തു ഭയവും അവരെ സംഹരിക്കും.

അവർതിരിച്ചറിവില്ലാതെ ബൊധം കെട്ടജാതിയാകയാ
ൽഞാൻവിചാരിച്ചു ശത്രുക്കൾഞെളിഞ്ഞ ഞങ്ങളുടെകൈ
ഉയൎന്നു എന്നും ഇത ഒക്കയും യഹൊവ ചെയ്തതല്ല എ
ന്നും പറയും എന്നു തൊന്നി ഇല്ല എങ്കിൽ ഞാൻ അവ
രെ പാറ്റികളയുമായിരുന്നു. അവർ ബൊധമുള്ളവരായി
അവസാനകാലത്തെ വിചാരിക്കും എങ്കിൽ കൊള്ളായി
രുന്നു. അവരിൽ ആയിരത്തെ ഒടിപ്പാൻ ഒരുത്തനും
൧൦൦൦൦ത്തെമണ്ടിപ്പാൻ ഇരുവരും മതിയായി വന്നതു എ
ങ്ങിനെ. അവൎക്കു പാറയായ യഹൊവ അവരെ വിറ്റു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/131&oldid=177688" എന്ന താളിൽനിന്ന് ശേഖരിച്ചത്