താൾ:GaXXXIV2.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൨)

ശുവെയും ഉറപ്പിക്ക എന്നിങ്ങിനെ അരുളിചെയ്തു.

ചരമെത്വനുവാക്യാഖ്യെസ്കന്ധെസൊഗ്രഃപ്രവാചിനാം।
മൊസിരീശകൃതംസൎവ്വംവൎഗ്ഗാൎത്ഥെവക്ത്യനുക്രമാൽ॥
ശ്രെഷ്ഠാജ്ഞാശ്ചതതൊപ്യാഹസ്മാൎയ്യഗീതസമന്വിതാഃ।
ആശിഷംതദ്വിനീതെഭ്യൊവിരൊധിഭ്യസ്തഥാശപം॥
പരംചാത്മനിഭംഭവ്യംപരെപ്രൊച്യെശവാദിനം।
കനാനംശിഖരാദൃഷ്ട്വാമൃതൊദൃശ്യശവൊനരൈഃ॥

൨൧. കറാരിനെ നിനപ്പിക്ക.

൪൦ വൎഷം ൧൧മാസം ൧ തിയ്യതി മൊശെ ഇസ്രയെല
രൊടു ഉപദെശിച്ചത എന്തെന്നാൽ. ഇപ്പൊൾ ഇസ്രയെ
ലെ ഞാൻ ദെവനിയൊഗത്താൽ കൽപ്പിക്കുന്നതിനെ കെ
ൾക്ക യഹൊവയുടെ കല്പനകളൊട ഒന്നുംചെൎക്കയുംകുറെ
ക്കയും അരുതു അവറ്റെ പ്രമാണിക്ക ചെയ്‌വിൻ. അന്യ
ജാതികൾ ൟ കല്പനകൾ ഒക്കെയും കെട്ടു ഹാ എത്രെ ബു
ദ്ധിയും അറിവും ഉള്ള ജനം ൟ വംശം അത്രെ മഹത്വ
മുള്ളത എന്നു നിങ്ങളെ പറയും. അതു സത്യം നാം വിളി
ക്കുമ്പൊൾ ഒക്കെയും നമ്മെ സമീപിച്ചു വരുന്ന യഹൊ
വ എന്ന പൊലെ മറ്റുള്ള ജാതിക്ക ദെവസാന്നിദ്ധ്യം ഉ
ണ്ടൊ. ഇത്ര ന്യായമായുള്ള വെപ്പുകളുള്ള ജനവും എതുള്ളു.
നീ കണ്ട കാൎയ്യങ്ങളെയും അഗ്നി മദ്ധ്യത്തിങ്കൽനിന്നു ക
ല്പിച്ച ൧൦ വചനങ്ങളെയും ആയുസുള്ള നാൾ മറക്കാതെ
സൂക്ഷിച്ചു പുത്ര ‌‌‌‌പൗത്രന്മാൎക്കും ഉപദെശിച്ചുകൊൾക.
അന്യജാതികൾക്കുള്ള പ്രകാരം നിങ്ങൾ ഭൂമിയിലും വെ
ള്ളത്തിലും കാണുന്ന യാതൊന്നിന്റെ സ്വരൂപത്തെ എ
ങ്കിലും ആകാശത്തിലുള്ള ഗ്രഹ നക്ഷത്രങ്ങളെ എങ്കിലും
നൊക്കി വന്ദിക്കയും സെവിക്കയും അരുതല്ലൊ. യഹൊ
വ നിങ്ങളെ മിസ്ര എന്ന ചൂളയിൽനിന്നു എടുത്തു സ്വ
ജനം ആക്കി ഇരിക്കുന്നു. അവൻ ദഹിപ്പിക്കുന്ന അ
ഗ്നിയും ശുഷ്കാന്തിയുള്ള ദൈവവും ആകുന്നു. നിങ്ങൾ
കാലക്രമത്തിൽ വഷളന്മാരായി അവനെ കൊപിപ്പി
ച്ചാൽ നിങ്ങൾ പൊകുന്ന ദെശത്തുനിന്നു വെഗം നശി
ച്ചു അന്യ രാജ്യങ്ങളിൽ ചിതറി കുറഞ്ഞവരായിത്തീൎന്നു കല്ലും
മരവും ആയ ദെവകളെ സെവിച്ചു പൊകും എന്നു ഞാൻ
ആകശഭൂമികളെ സാക്ഷികളാക്കി പറയുന്നു. അപ്രകാ
രം എങ്കിലും അവിടെനിന്നു യഹൊവയെ പൂൎണ്ണഹൃദയം
കൊണ്ടു അന്വെഷിച്ചാൽ അവിടെയും കണ്ടെത്തും. അ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/126&oldid=177683" എന്ന താളിൽനിന്ന് ശേഖരിച്ചത്