താൾ:GaXXXIV2.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൧)

അവർ അപ്രകാരം വെണ്ടാ ഞങ്ങൾ കുഞ്ഞിക്കുട്ടികളെ
യും ആടുമാടുകളെയും പാൎപ്പിക്കെണ്ടതിന്നു പുറമതിലുക
ളെ പണിയിച്ച ഉടനെ ആയുധപാണികളായി സഹൊ
ദരരുടെ മുമ്പിൽ പുറപ്പെട്ട യുദ്ധം ചെയ്യാം അവൎക്കും കൂ
ടെ അവകാശം വരുവൊളം മടങ്ങിപൊകയും ഇല്ല. എ
ന്നിങ്ങിനെ പറഞ്ഞപ്പൊൾ മൊശെയും മറ്റും അപ്രകാരം
ആകട്ടെ എന്നു സമ്മതിച്ചു അവൎക്കു സീഹൊൻ ഒഗ ൟ
രണ്ട രാജാക്കന്മാരുടെ രാജ്യങ്ങളെ കൊടുത്തു അവർ പട്ട
ണങ്ങളെയും മറ്റും എടുപ്പിക്കയും ചെയ്തു. മറ്റെയവ
രൊട: യൎദ്ദൻ കടന്നു കനാനിൽ പ്രവെശിക്കുമ്പൊൾ നി
ങ്ങൾ കുടിയാന്മാർ എല്ലാവരെയും പുറത്താക്കി പ്രതിഷ്ഠക
ളെയും പ്രതിമകളെയും എല്ലാം നശിപ്പിച്ചു ആ രാജ്യം
അംശിച്ചു ശീട്ടെടുത്തു വന്ന ദെശങ്ങളിൽ അവരവർ കുടി
ഇരിക്കെണം. കനാന്യരെ ആട്ടികളയാതെ ഇരുന്നാൽ അ
വർ നിങ്ങൾക്കു മുള്ളുകളായി തീരും ഞാൻ അവരൊട
ചെയ്‌വാൻ ഭാവിച്ച പ്രകാരം നിങ്ങളൊട ചെയ്യെണ്ടിവ
രും. വിഭാഗിക്കെണ്ടുന്ന രാജ്യത്തിന്റെ അതിരുകൾ തെ
ക്ക ഉപ്പുപൊയ്കയുടെ തെക്കെ അറ്റം തുടങ്ങി മിസ്രത്തൊ
ടുവരെയും പടിഞ്ഞാറു സമുദ്രവും വടക്കു ലിബനൊൻ
ഹൎമ്മൊൻ മലകളും കിഴക്കു യൎദ്ദൻ പുഴയും അതിരായ ദെ
ശങ്ങള ൯൪ ഗൊത്രങ്ങൾക്കും എലാജർ യൊശുവും ൧൦
ഗൊത്രത്തലവന്മാരും കൂടെ പകുത്തു കൊടുക്കെണം. എ
ന്നിപ്രകാരം മൊശെ കല്പിച്ചു യൊശുവൊടു യഹൊവ
ൟ രണ്ടു രാജാക്കന്മാരൊടു ചെയ്തതിനെ നീ കണ്ടുവ
ല്ലൊ നീ ചെല്ലുന്ന രാജ്യങ്ങളിൽ ഒക്കയും യഹൊവ ഇപ്ര
കാരം തന്നെ ചെയ്യും അവരെ ഭയപ്പെടരുത യഹൊവ നി
ങ്ങൾക്കായി യുദ്ധം ചെയ്യും എന്നു പറകയും ചെയ്തു.

അക്കാലം മൊശെ അപെക്ഷിച്ചു കൎത്താവായ യഹൊ
വയെ നീ അടിയന്നു നിൻ മഹത്വത്തെയും വീൎയ്യ ബാ
ഹുവെയും കാണിച്ചു തുടങ്ങി നിന്റെ ക്രിയകൾക്കും ജ
യങ്ങൾക്കും തക്ക പ്രകാരം നടത്തുന്ന ദൈവം ഭൂമി ആ
കാശങ്ങളിലും ആരുള്ളു. എന്നെയും കടത്തി യൎദ്ദനക്ക
രെ നല്ല ദെശത്തെയും ൟ ശൊഭന മലകളെയും ലിബ
നൊനെയും കാട്ടെണമെ. എന്നാറെ യഹൊവ ആയ്തു
അനുസരിയാതെ മതി ഇനി ൟ കാൎയ്യത്തെ എന്നൊട പ
റയരുത നീ ൟ നദിയെ കടക്ക ഇല്ല പിസ്ഗ മലയിൽ ക
രെറി നാലു ഭാഗവും നൊക്കി നല്ലവണ്ണം കാൺങ്ക യൊ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/125&oldid=177682" എന്ന താളിൽനിന്ന് ശേഖരിച്ചത്