താൾ:GaXXXIV2.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൩)

വസാനദിവസങ്ങളിൽ നീ നന്നായി കുഴഞ്ഞ സകല
ശിക്ഷകളെയും അനുഭവിക്കുമ്പൊൾ നിന്റെ ദൈവത്തി
ലെക്കു തിരിഞ്ഞ അവന്റെ ശബ്ദത്തെ കെൾക്കും. അ
വൻ മനസ്സലിയുന്ന ദൈവം. നിന്നെ വിടാതെയും കെ
ടുക്കാതെയും താൻ പിതാക്കന്മാരൊട ചെയ്ത സത്യത്തെ
മറക്കാതെയും ഇരിക്കും. ദൈവം മനുഷ്യനെ സൃഷ്ടിച്ച
നാൾമുതൽ എവിടെ എങ്കിലും ദൈവം അഗ്നിമദ്ധ്യത്തിൽ
നിന്നു സംസാരിച്ചതിനെ ഒരു വംശം കെട്ടു ജീവിച്ച പ്ര
കാരവും ദൈവം എറ അതിശയങ്ങളെ കാണിച്ചു അന്യ
ജാതിയുടെ നടുവിൽനിന്നു ഒരു ജാതിയെ തനിക്കു പറി
ച്ചെടുപ്പാൻ തുനിഞ്ഞ പ്രകാരവും മുമ്പെ കെട്ടിട്ടുണ്ടൊ.
നീ മാത്രം അപ്രകാരം കണ്ടു മെലും കീഴും യഹൊവയെ
അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന അറിയുന്നുവ
ല്ലൊ. അവന്റെ കല്പനകളെ പ്രമാണിച്ചാൽ നീയും സ
ന്തതിയും യഹൊവ എല്ലാ കാലത്തെക്കും നൽകുന്ന ഭൂമി
യിൽ സ്വൈരമായി വസിക്കും.

നമ്മുടെ ദൈവമായ യഹൊവ ഹൊരബ പൎവ്വതത്തിൽ
വെച്ചു സംസാരിച്ചു നമ്മൊട കറാർചെയ്തിരിക്കുന്നു. യ
ഹൊവ കല്പിച്ച പ്രകാരം ഒക്കയും ഞങ്ങൾ കെട്ടു നടക്കാം
എന്ന അന്നു നിങ്ങൾ പറഞ്ഞപ്പൊൾ യഹൊവ എന്നൊ
ടരുളിചെയ്തു. ഇവർ പറഞ്ഞത ഒക്കയും നന്നു എന്നെ
നിത്യം ശങ്കിച്ചു കല്പനകളെയും പ്രമാണിപ്പാന്തക്ക ഹൃദയം
ഇവൎക്കുണ്ടായാൽ കൊള്ളായിരുന്നു. എന്നാൽ ഇവൎക്കും
സന്തതിക്കും എന്നെക്കും ഗുണം വരും. എന്നതിനെ ഒൎത്തു
ഇടത്തും വലത്തും ചായാതെ അനുസരിച്ചിരിപ്പിൻ.

ഇസ്രയെലെ കെൾക്ക നമ്മുടെ ദൈവമായ യഹൊവ
എക യഹൊവ. അവനെ മുഴുമനസ്സുകൊണ്ടും പൂൎണ്ണ ശ
ക്തിയാലെയും സ്നെഹിക്കെണം. ൟ വചനങ്ങൾ നി
ന്റെ ഹൃദയത്തിൽ ധരിച്ചു മക്കളിലും സൂക്ഷ്മമായി ഉറ
പ്പിച്ചു വീട്ടിലും വഴിയിലും കിടപ്പിലും ഉണൎവിലും എല്ലാ
ടവും പറഞ്ഞും വീടു പട്ടണങ്ങളുടെ വാതിലുകളിലും എഴുതി
യും ഒൎമ്മവരുത്തെണം.

യഹൊവ നിന്നെ വാഗ്ദത്ത ദെശത്തിൽ വരുത്തി നീ
പണിയാത്ത നല്ല നഗരങ്ങളെയും നീ സ്വരൂപിക്കാത്ത
മുതൽ നിറഞ്ഞ വീടുകളെയും നീ വെട്ടാത്ത കിണറുകളെ
യും നീ നടാത്ത പറമ്പുകളെയും തരുമ്പൊൾ നീ തൃപ്ത
നായി ഉപകാരിയെ മറക്കാതെ ഇരിപ്പാൻ നൊക്കുക. അ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/127&oldid=177684" എന്ന താളിൽനിന്ന് ശേഖരിച്ചത്