താൾ:GaXXXIV2.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൦)

മൊശെ മാത്രം ഇരിക്ക കൊണ്ടു. യഹൊവ അവനൊടു
നീയും അഹരൊനും വിവാദവെള്ളം സംഗതിയായി എ
ന്റെ വചനം അനുസരിയായ്കകൊണ്ടു നീ ൟ മലമെൽ
കരെറി ഇസ്രയെലൎക്ക കൊടുത്ത ദെശം നൊക്കുക അതു
കണ്ട ശെഷം നീയും കൂടെ അഹരൊൻ എന്ന പൊലെ
നിന്റെ പൂൎവ്വന്മാരൊടു ചെരും എന്നു കല്പിച്ചപ്പൊൾ മൊ
ശെ പ്രാൎത്ഥിച്ചു. സകല ജഡത്തിലെ ആത്മാക്കൾക്കും
ദൈവമായ യഹൊവായെ നിന്റെ സഭ ഇടയനില്ലാത്ത
ആടുകളെന്ന പൊലെ വരരുതെ അവരുടെ പൊക്കിലും
വരവിലും മുമ്പായി നടക്കുന്ന ആളെ വെക്കെണമെ.
എന്നാറെ യഹൊവ നൂന്റെ മകനായ യൊശുവ ആ
ത്മാവുള്ള പുരുഷനാകകൊണ്ടു അവന്റെ മെൽ കൈവെ
ച്ചു അവനെ എലാജർ ആചാൎയ്യന്നും സഭെക്കും മുമ്പാക
നിറുത്തി അവന്ന കല്പന കൊടുത്തു എല്ലാവരും അനുസരി
ക്കെണ്ടതിന്നു നിന്റെ തെജസ്സ അവന്റെ മെൽ ആക്കെ
ണം അവൻ സകല സംശയത്തിലും എലാജരെ ചെന്നു
അവരെ ഊരിം ആചാരപ്രകാരം യഹൊവയൊട അ
ന്വെഷിക്കുമാറാക്കി അനുസരിച്ചു നടക്കെണം. എന്നു ക
ല്പിച്ച പ്രകാരം മൊശെ നടത്തി തന്റെ വെലയെയും
യൊശുവിങ്കൽ എല്പിക്കയും ചെയ്തു.

മരിക്കുമ്മുമ്പെ ഇനിയും ഒന്നു ചെയ്യെണം മിദ്യാനർ ക
ള്ള ദെവകളെക്കൊണ്ടും സ്ത്രീകളെ കൊണ്ടും ചെയ്യിച്ച
‌ കൗശലത്തിന്നു പ്രതിക്രിയ ചെയ്ക എന്നു നിയൊഗം ഉ
ണ്ടായാറെ. മൊശെ ഒരൊ ഗൊത്രങ്ങളിൽ പ്രത്യെകം ആ
യിരം ആളുകളെ എടുത്തു പിഹ്നാസിനെ തലവനാക്കി
കാഹളങ്ങളൊട കൂടെ ആചാൎയ്യന്മാരെയും അയച്ചു. അ
വർ പുറപ്പെട്ടു പൊരിൽ മിദ്യാനരെ ജയിച്ചു പുരുഷന്മാ
രെയും ചില രാജാക്കന്മാരെയും കള്ള പ്രവാചകനായ
ബില്യാമിനെയും കൊന്നു വളരെ കൊള്ളയും ഇട്ടു ആ ധ
നത്തിൽ പാതി യുദ്ധത്തിന്നു പൊയവൎക്കും പാതി പൊ
കാത്തവൎക്കും കൊടുത്തു ൫൦ഇൽ ഒരംശം ആചാൎയ്യന്മാ
ൎക്കും ലെവ്യൎക്കും വിഭാഗിച്ചു വെച്ചു.

അനന്തരം യൎദ്ദന്നിക്കരയിലുള്ള രാജ്യം കന്നുകാലികൾ
ക്ക് എറ്റവും വിശിഷ്ടമാകകൊണ്ടു രൂബൻ ഗാദ അര മ
നശ്ശ എന്ന ൨൪ ഗൊത്രക്കാർ വന്നു അപെക്ഷിച്ചപ്പൊൾ
മൊശെ സഹൊദരന്മാരെ പടെക്കയക്കയും നിങ്ങൾ ഇവി
ടെ ഇരിക്കയും ചെയ്യാമൊ എന്നും മറ്റും പറഞ്ഞതിന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/124&oldid=177681" എന്ന താളിൽനിന്ന് ശേഖരിച്ചത്