താൾ:GaXXXIV2.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൯)

യ്യൊ ദൈവം അപ്രകാരം ചെയ്യും അളവിൽ ആർ ജീവി
ച്ചിരിക്കും. പടിഞ്ഞാറ കിത്തിം ഭാഗത്തു നിന്നു കപ്പലു
കൾ വന്നു അശൂരിനെ താഴ്ത്തും എബരിനെയും താഴ്ത്തും ജ
യിച്ചവനും കൂട ക്ഷയിക്കും. എന്നിപ്രകാരം ഒരൊ ഭാവി
വൎത്തമാനങ്ങളെ പറഞ്ഞു അവർ ഇരുവരും വിട്ടു തങ്ങ
ടെ വഴിക്കു പൊകയും ചെയ്തു.

൨൦. മൊശെയുടെ വെലാവസാനം.

അനന്തരം ബില്യാം ഒരുപായം വിചാരിച്ചു ഇസ്ര
യെലെ ശപിപ്പാൻ ഇടവരായ്കകൊണ്ടു രാജാവിനൊട
ഇവരെ പാപം ചെയ്യിച്ചാൽ ദൈവവിരൊധം ഉണ്ടാകും
പരസ്ത്രീസംഗത്തിനും വിഗ്രഹാരധനെക്കും സംഗതി
വരുത്തെണം എന്നു ദുഷ്‌കൗശലം പറഞ്ഞ ചെയ്യിക്കയും
ചെയ്തു. മൊവാബ സ്ത്രീകൾ വന്നു ഇസ്രായെലരൊട
സംസൎഗ്ഗം തുടങ്ങി അവരും മദിച്ചു സംഗിച്ചു സ്ത്രീകൾ
ക്ഷണിക്കയാൽ ബലികൎമ്മങ്ങളിലും സദ്യകളിലുംചെൎന്നു
ഭക്ഷിച്ചു ബാൽപ്യൊർ മുതലായ മൊവാബ ദെവന്മാ
രെയും സെവിച്ചു നമസ്കരിച്ചു. അപ്പൊൾ യഹൊവയു
ടെ കൊപംജ്വലിച്ചു ജനങ്ങളിൽ ബാധപിടിച്ചു ൟ ദെവ
തയെ സംഗിച്ച മൂപ്പന്മാരെ എല്ലാം തൂക്കിക്കളഞ്ഞു ദെവ
കൊപത്തെ തീൎക്കെണം എന്ന കല്പന ഉണ്ടായി അതിനാൽ
സഭക്കാർ എല്ലാവരും കരഞ്ഞിരിക്കുമ്പൊൾ ശിമ്യൊനരിൽ
പ്രഭുവായ സിമ്രി മിദിയാനിൽ പ്രമാണിയുടെ മകളെ
കൊണ്ടുവന്നു എല്ലാവരും കാൺങ്കെ കൂടാരത്തിൽ ആക്കി.

അഹരൊന്റെ ‌പൗത്രനായ പിഹ്നാസ അതു കണ്ടാ
റെഎഴുനീറ്റു കുന്തവും എടുത്തുകൂടാരത്തിൽപ്രവെശിച്ചുനി
ൎലജ്ജന്മാരായ ഇരുവരെയും കുത്തികൊന്നു. അവന്റെശു
ഷ്കാന്തിയാൽ ദെവബാധ ഒഴിഞ്ഞു പിഹ്നാസിനും അ
വന്റെ സന്തതിക്കും നിത്യ ആചാൎയ്യസ്ഥാനം അവകാശ
മായി വരികയും ചെയ്തു.

ബാധകൊണ്ടു ൨൪൦൦൦ പെർ മരിച്ചതിന്റെ ശെഷം
കനാൻ ദെശം പ്രവെശിച്ചു കുടി ഇരിക്കെണ്ടുന്നവരുടെ
കണക്കു നൊക്കിയപ്പൊൾ ഇരുപതു വയസ്സിന്നു മെല്പെ
ട്ടുള്ളവർ ആക ൬൦൧൭൩൦ ആളുകളെ കണ്ടു. അവരിൽ യൊ
ശുവും കലെബും ഒഴികെ സീനായി വനത്തിൽ വെച്ചു എ
ണ്ണിയവരിൽ ഒരുത്തനും ശെഷിച്ചുണ്ടായിരുന്നില്ല. വന
ത്തിൽ വെച്ചു മരിക്കും എന്നു യഹൊവ കല്പിച്ചവരിൽ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/123&oldid=177680" എന്ന താളിൽനിന്ന് ശേഖരിച്ചത്