താൾ:GaXXXIV2.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൮)

വാഴികളായ അമലെക്യരും കനാന്യരും ഇറങ്ങിവന്നു അ
വരെ തൊല്പിച്ചു തെനീച്ചകളെ പൊലെ ഒടിക്കയും ചെ
യ്തു.

൧൫. കൊരഹിൻ മത്സരവും. അഹരൊന്റെ വടിയും.

ഇസ്രയെലർ വിഷാദിച്ചു തിരിഞ്ഞപ്പൊൾ ലെവിയിൽ
കൊരഹും രൂവനിൽ ദാതാൻ അബിരാം ഒൻ ഇങ്ങിനെ
൩ പ്രഭുക്കന്മാരും മറ്റും മഹാ ലൊകർ ൨൫൦ പെരും ദ്രൊ
ഹം വിചാരിച്ചു കൂട്ടം കൂടി മൊശെ അഹരൊന്മാരെ
യും എതിൎത്തു പറഞ്ഞു. ഇപ്പൊൾ മതി മതി സഭ എല്ലാവ
രും പരിശുദ്ധർ യഹൊവയും അവരിൽ ഉണ്ടു പിന്നെ
നിങ്ങൾ യഹൊവയുടെ കൂട്ടത്തിന്മെൽ ഉയൎന്നുകൊള്ളുന്ന
ത എന്തു. അതുകെട്ടാറെ മൊശെ കവിണ്ണ വീണു പാൎത്ത
ശെഷം കൊറഹിൻ സംഘത്തൊടു പറഞ്ഞു. നാള യ
ഹൊവ തനിക്കുള്ളവനും സമ്മതനും പരിശുദ്ധനും അടു
ത്ത ആചാൎയ്യനും ഇന്നവൻ എന്ന കാണിക്കും. നിങ്ങൾ
കലശങ്ങളെ എടുത്തു നാള ധൂപം കാട്ടുവിൻ അപ്പൊൾ
യഹൊവെക്കു ബൊധിക്കുന്നവൻ തന്നെ ആചാൎയ്യനാ
കും. ഹാ ലെവ്യരെ മതി മതി യഹൊവ നിങ്ങളെ കൂടാര
സെവെക്കായി വെൎതിരിച്ചു ഗൊത്രങ്ങൾക്ക മുമ്പാക്കി ത
ന്നൊടടുപ്പിച്ചതു അല്പകാൎയ്യമൊ ആചാൎയ്യത്വം കൂട വെ
ണമൊ. ൟ അഹരൊൻ എന്തു അവനൊടല്ല യഹൊവ
യൊടത്രെ എതിൎത്തു കൂട്ടം കൂടി ഇരിക്കുന്നതു.

അനന്തരം മൊശെ ദാതാനെയും അബിരാമെയും വിളി
പ്പാനയച്ചാറെ അവർ വരിക ഇല്ല എന്നും. പാലും തെനും
ഒഴുകുന്ന രാജ്യത്തിൽനിന്നു ഞങ്ങളെ പിഴുക്കി ൟ കാട്ടിൽ
കൊണ്ടു വന്നു കൊല്ലുന്നതു പൊരായൊ നിന്നെ തന്നെ
രാജാവും ആക്കുന്നുവൊ. നീ പറഞ്ഞ നിലം പറമ്പുകളെ
ഒന്നും സാധിച്ചില്ല ൟ പുരുഷരുടെ കണ്ണെടുത്തുകളയു
മൊ ഞങ്ങൾ വരിക ഇല്ല എന്നും മറുപടി അയച്ചതു കെ
ട്ടപ്പൊൾ. മൊശെ കൊപിച്ചു യഹൊവയെ അവരുടെ
വഴിപാടിനെ വിചാരിക്കരുതെ ഞാൻ അവരിൽ ഒരു ദുഃ
ഖവും വരുത്തീട്ടില്ല ഒന്നും അപഹരിച്ചിട്ടും ഇല്ല എന്നു പ്രാ
ൎത്ഥിക്കയും ചെയ്തു.

പിറ്റെ നാൾ കൊരഹ മുതലായവരും ൨൫൦ കലശ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/112&oldid=177669" എന്ന താളിൽനിന്ന് ശേഖരിച്ചത്