താൾ:GaXXXIV2.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളെയും എടുത്തു തീയും ധൂപസാധനവും ഇട്ടു മത്സരിച്ച
പുരുഷാരവും എല്ലാം കുടാര വാതുക്കൽ മൊശെ അഹരൊ
നൊടും കൂട നിന്നപ്പൊൾ. യഹൊവയുടെ തെജസ്സ സ
ഭെക്കു പ്രത്യക്ഷമായി മൊശെ അഹരൊന്മാരൊടു. സം
ഹാരം അടുത്തിരിക്കുന്ന ൟ സഭയിൽനിന്നു നിങ്ങൾ
പിരിഞ്ഞു പൊകുവിൻ എന്നു കല്പിച്ചാറെ. അവർ കുമ്പി
ട്ടു പറഞ്ഞു ഹാ സകല ദെഹാത്മാക്കളുടയ ദൈവമെ ഒരു
ത്തന്റെ പാപം നിമിത്തം എല്ലാവരിലും കൊപിക്കെണ
മൊ? എന്നാറെ യഹൊവ മൊശെയെ അറിയിച്ചു ആ മാ
ത്സരികന്മാരുടെ ഇരിപ്പിന്റെ ചുറ്റിൽനിന്നു മാറി കൊ
ള്ളെണം എന്നും അവരുടെ ശിക്ഷയിൽ അകപ്പെടാതിരി
പ്പാൻ അവൎക്കുള്ളത യാതൊന്നിനെയും തൊടരുതെന്നും
സഭയൊടു കല്പിച്ചപ്പൊൾ എല്ലാവരും അപ്രകാരം ചെ
യ്തു. ദാതാൻ മുതലായവർ അതു കൂട്ടാക്കാതെ താന്താങ്ങടെ
വാതുക്കൽനിന്നു നൊക്കുമ്പൊൾ മൊശെ പറഞ്ഞു. എൻ
മനസ്സാലെ അല്ല യഹൊവ കല്പിച്ച പ്രകാരം അത്രെ
ഞാൻ വ്യാപരിച്ചിരിക്കുന്നത എന്നു നിങ്ങൾ ഇതിനാൽ
അറിയും എല്ലാവരും മരിക്കുന്ന പ്രകാരം ഇവൎക്ക ആപ
ത്തുണ്ടായാൽ യഹൊവ എന്നെ അയച്ചീല. യഹൊവ
ഭൂമി അവരെ വിഴുങ്ങുമാറാക്കിയാൽ ഇവർ യഹൊവയെ
തന്നെ നിരസിച്ചു എന്നു നിങ്ങൾ അറിയും. ഇപ്രകാരം
പറഞ്ഞു തീൎന്ന ഉടനെ ഭൂമി പിളൎന്നു അവരെയും അവ
രൊട കൂട നിൽക്കുന്നവരെയും സകല സമ്പത്തുകളെയും
വിഴുങ്ങികളഞ്ഞു അവർ നിലവിളിച്ചു പാതാളത്തിൽ ഇറ
ങ്ങിയാറെ ഭൂമി മൂടി ശെഷിച്ചവർ എല്ലാം ഒടി പൊയി.
അന്നെരം കൂടാര വാതുക്കൽ ധൂപം കാണിക്കുന്ന ൨൫൦
പെരെയും മെഘത്തൂണിൽ നിന്നു അഗ്നി ഇറങ്ങി ദഹിപ്പി
ക്കയും ചെയ്തു. അവരുടെ ചെപ്പുകലശങ്ങളെ കൊട്ടി ത
കിടുകളാക്കി ബലിപീഠത്തെ മൂടിയതിനാൽ ദെവനിയുക്ത
ന്മാർ അല്ലാതെ ആരും കൎമ്മം ചെയ്‌വാൻ തുനിയരുതു എ
ന്ന ഒൎമ്മയ്ക്കു നിത്യ ലക്ഷണം ഉണ്ടായി വന്നു.

പിറ്റെ ദിനം ഇസ്രയെലർ എല്ലാവരും മൊശെ അഹ
രൊന്മാരൊട അപ്രിയം ഭാവിച്ചു ദെവ ജനത്തെ നിങ്ങൾ
കൊന്നു കളഞ്ഞു എന്നു പറഞ്ഞു കൂടുമ്പൊൾ മെഘത്തൂ
ണിൽനിന്നു ഇരുവരൊടും ൟ സഭയെ വിടുവിൻ ഞാൻ
ക്ഷണത്തിൽ അവരെ നശിപ്പിക്കും എന്ന കല്പന ആയ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/113&oldid=177670" എന്ന താളിൽനിന്ന് ശേഖരിച്ചത്