താൾ:GaXXXIV2.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൭)

ല്ലെറിവിൻ എന്ന വാക്ക പരക്കുമ്പൊൾ യഹൊവയുടെ
തെജസ്സ കൂടാരത്തിൽ പ്രകാശിച്ചുകണ്ട. ൟ ജനം എ
ത്രൊടം എന്നെ നിരസിക്കും വിശ്വസിക്കാതെയും ഇരി
ക്കും ഞാൻ അവരിൽ കൊടുമരണം വരുത്തി നിന്നെ മാ
ത്രം വലിയവനാക്കും എന്ന മൊശെയൊടരുളിചെയ്താറെ
മൊശെ അപെക്ഷിച്ചു. എന്നാൽ മിസ്രക്കാർ അതിനെ
കെട്ടു ൟ ജാതികളൊടും മറ്റും അറിയിച്ചു നിണക്കു കാ
ൎയ്യസാദ്ധ്യം വരുത്തുവാൻ കഴിവില്ല എന്ന പറയിക്കെ
ണമൊ. യഹൊവ കനിഞ്ഞും മനസ്സലിഞ്ഞും ഉള്ള ദൈ
വം ദീൎഘക്ഷമാവാൻ കരുണാസത്യസമ്പന്നൻ എന്നും മ
റ്റും (അദ്ധ്യ ൻ.) അറിയിച്ചപ്രകാരം മുമ്പെ പൊറുത്തതു
പൊലെ ഇപ്പൊഴും ക്ഷമിച്ചരുളെണമെ. എന്ന പ്രാൎത്ഥി
ച്ചപ്പൊൾ യഹൊവ കല്പിച്ചു. നിന്റെ വചന പ്രകാരം
ഞാൻ ക്ഷമിച്ചിരിക്കുന്നു. എൻ ജീവനാണ ഭൂമിയിൽ എ
ല്ലാം യഹൊവാതെജസ്സ നിറഞ്ഞിരിക്കും. മിസ്രയിലും വ
നത്തിലും വെച്ചു ചെയ്ത അത്ഭുതങ്ങളെ കണ്ട ൟ മനു
ഷ്യർ അനുസരിക്കാതെ പത്തു വട്ടം എന്നെ പരീക്ഷിച്ച
തുകൊണ്ടു വാഗ്ദത്തദെശം അവർ ആരും കാണ്ങ്കയില്ല
നിശ്ചയം. കലെബും യൊശുവും ഇരിവരും വെറൊരു
ആത്മാവുണ്ടായി എന്നെ പൂൎണ്ണമായി അനുസരിക്കകൊ
ണ്ടു ആ ദെശം പ്രവെശിച്ചനുഭവിക്കും. അല്ലാതെ ൨൦ വ
യസ്സിന്നു മെൽപ്പെട്ടുള്ള എല്ലാവരും ൟ വനത്തിൽ മരിച്ചു
വീഴും. കവൎന്ന പൊകും എന്ന പറഞ്ഞിട്ടുള്ള നിങ്ങളുടെ
മക്കൾ ൪൦ ദിവസത്തിലെ ദൊഷം നിമിത്തം ൪൦ വൎഷം
മരുഭൂമിയിൽ സഞ്ചരിച്ച ശെഷം ഞാൻ അവരെ അ
തിൽ വരുത്തി നിങ്ങൾ നിരസിച്ചതിനെ അനുഭവിക്കു
മാറാക്കും. നാളെ മടങ്ങി ചെങ്കടൽക്കു നെരെ പൊകുവിൻ.

ഇപ്രകാരം തീൎത്ത കല്പിച്ച ഉടനെ ഒറ്റുകാർ ൧൦ പെർ
മരിച്ചപ്പൊൾ ഇസ്രയെലർ എറ്റവും ദുഃഖിച്ചു രാവിലെ എ
ഴുന്നീറ്റ ഞങ്ങൾ പാപം ചെയ്തു, കല്പിച്ച സ്ഥലത്തെക്ക
ഇന്നു കരെറി പൊകാം എന്നു പറഞ്ഞു ഉടനെ യുദ്ധത്തി
ന്നു പുറപ്പെട്ടാറെ. മൊശെ വിരൊധിച്ചു ആജ്ഞയെ ലം
ഘിക്കുന്നത എന്തു അതു സാധിക്ക ഇല്ല യഹൊവ നി
ങ്ങളിൽ ഇല്ല നിങ്ങൾ കരെറരുത കരെറിപൊയാൽ അമ
ലെക്യരുടെ വാളിനാൽ വീഴും എന്നു പറഞ്ഞ ശെഷവും
അവർ മദിച്ചു നായകനെ വിട്ടു പുറപ്പെട്ടു. ഉടനെ മല

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/111&oldid=177668" എന്ന താളിൽനിന്ന് ശേഖരിച്ചത്