താൾ:Doothavakyam Gadyam.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആന്ധ്യന്നിമിത്തമായ് അണയിൻറകാലത്തു ഉടനെ കാണായീല്ല. എനെ കഷ്ടമെ ! നഷ്ടനായാൻ കെശവൻ. എൻറരുളിച്ചെയിതു നിശ്ചെഷ്ടനായ് നിക്കിൻറവന്നു അരികെ കാണായീ അഖിലജനവന്ദ്യന്തിരുവടിയെ. എനെ! ഇവനെല്ലൊ കെശവൻ. എൻറരുളിച്ചെയിതു ബന്ധിപ്പാന്തുടംങിൻറ കാലത്തു ഭൂമിയൊടാകാശത്തൊടു ഒക്ക ഉയർന്നുകാണാകിൻറ വിഷയെന്ദ്രിയഗൊചരമൻറിയെ മൂരി നിമിർന്നരുളുൻറ മധുസൂദനന്തിതിരുവടിയുടെ തിരുവുടമ്‌പിനെ കണ്ടു കുതൂഹലചിത്തനായ്, എനെ ! ആശ്ചര്യമെ ! കെശിനിസുദനനാകിന കെശവനുടെ ദീർഘത്വം നെടുപ്പമിരിക്കിൻറവാറു. ഉടനെ തിരൊഭവിച്ചരുളൻറ ത്രിഭുവനെശ്വരന്തിരുവടിയെ കാണാതൊഴിഞ്ഞു, എനെ ! മറെഞ്ഞുതൊ കെശവൻ എൻറു ചൊല്ലി മറുപാടു നോക്കിൻറവൻ. ആവുർഭവിക്കിൻറ അനന്തനുടെ ആകാരത്തെ കണ്ടു ഇവന കെശവൻ എൻറരുളിച്ചെയിതു ആന്യരൂപനാകിന അച്ചുതന്തിരുവടിയെ കണ്ടു കെശവനല്ല ഇവൻ എൻറു ചൊല്ലി ചുഴൻറു നൊകിൻറവൻ, വിശ്വരൂപനാകിന വിഷ്ണുമൂർത്തിയെ കണ്ടു വിഷാദചിത്തനായ്, മന്ത്രശാലയിങ്കൽ ഒരുടമൊഴിയാതെ കെശവന്മാരാകിൻറു ഇവിടെ എന്തു ഞാൻ ചെയിയുമതു; കണ്ടെനുപായമ്. എടൊ! രാജാക്കണ്മരെ! ഒരൊത്തൻ ഒരൊ കെശവന്മാരെ പിടിച്ചുകെട്ടുക. എന്തു? രാജക്കണ്മാർ എല്ലാരുമ് തംങള്തംങളുടെ പാശംകൊണ്ടും തംങളെ തംങളെ പിടിച്ചുകെട്ടി അവരവരെ അവനീതലത്തിങ്കൽ വീഴിൻറുതൊ? അഴകുതു. എടൊ! മഹാമായാപ്രഭാവമുടെയൊയെ! അഴകുതു. ആർക്കുമൊരുത്തർക്കു പിടിച്ചുകെട്ടുവാൻ അസാദ്ധ്യമായിരിക്കിൻറു മായവൈഭവം കൊണ്ടു. എൻറാൽ മദീയകൊദെണ്ഡൊദരവിനിസൃതംങളാകിന വാണഗണംങളാൽ പിളർക്കപ്പെട്ട പുണ്‌വായിൽനിൻറു സാന്ദ്രതരമായ് ചുവക്കപ്പെട്ടിരിക്കിൻറ രുധിരബെള്ളത്താൽ ഊട്ടപ്പട്ടിരിക്കിൻറ സർവ്വ അവയവംങളെ ഉടയനായ് തംങളുടെ ഭവനത്തെ പ്രാപിച്ചിരിക്കൻറ നിന്നെ അപ്പാണ്ഡുപുത്രന്മാർ ദു:ഖാഭിതന്തപ്തരായ് ദീർഘശ്വാസംപണ്ണി ഇടതറാതെ ഒഴുകിൻറ കണ്ണുനീരാൽ മറെക്കപ്പട്ടിരിക്കിൻറ നയനംങളെ ഉടയരായ് കണ്ണുമുടിക എൻറരുളിച്ചെയിതു ധനുർവ്വരത്തെ എടുത്തുകൊണ്ടു പൊരുവാൻ ധനുശ്ശാലനൊക്കി ചെല്ലത്തുടംങിനാൻ കൗരവെന്ദ്രൻ ദുര്യൊധനന്തിരുവടി.

"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/50&oldid=158790" എന്ന താളിൽനിന്ന് ശേഖരിച്ചത്