താൾ:Daiva Karunyam 1914.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭



കമല:- അതങ്ങനെ തന്നെ, നീ പറയുന്നതുപോലെ തന്നെ നിൻറെ വിചാരവും ആയിരുന്നാൽ കൊള്ളാം.

ഭാൎഗ്ഗവി രവിമംഗലത്തുനിന്നു തിരിച്ചു. ഗൃഹത്തിൽ എത്തിയ ഉടൻ തനിയ്ക്കു കിട്ടിയ പുടകയെ സന്തോഷത്തോടുകൂടി അഛനെ കാണിച്ചു. എന്നാൽ ബുദ്ധിമാനായ ആ വൃദ്ധനു സ്നേഹാധിക്യസൂചകമായ ഈ സമ്മാനത്തിൽ അത്ര തൃപ്തിയുണ്ടായില്ല. അൎത്ഥഗൎഭമായ ഒരു ശിര:കമ്പനത്തോടുകൂടി വളരെ ഗൌരവമായിട്ടാണെങ്കിലും മന്ദമായി ആശാൻ ഇങ്ങനെ പറഞ്ഞു:- "മകളേ! ആ പൂക്കൂടയും കൊണ്ടു നീ രവിമംഗലത്തു പോകണ്ടായിരുന്നുവെന്നാണ എൻറെ അഭിപ്രായം. കമലമ്മയുടെ സമ്മാനമല്ലയോ? പുടക നല്ലതു തന്നെ. സംശയമില്ല. പക്ഷേ നമ്മുടെ സ്ഥിതിക്ക്, ഇത്ര വിലകൂടിയ പുടക ആവശ്യമില്ലായിരുന്നു. നമ്മുടെ യോഗ്യതയിൽ കവിഞ്ഞ ഈ പുടക ഉടുത്തുകൊണ്ടു നടന്നാൽ കാണുന്നവർ നമ്മെ ആക്ഷേപിയ്ക്കുമെന്നു മാത്രമല്ല അടുത്തുള്ളവരുടെ സ്പൎദ്ധയ്ക്കും കാരണമാകും. അതൊക്കെപോട്ടെ. ഈ മാതിരി പുടകകളും മറ്റും ഉടുത്തു ശീലിച്ച് ആകപ്പാടെ നിനക്കു അഹംഭാവമുണ്ടാകയില്ലയോ എന്നാണ് എനിയ്ക്കു വലുതായ ഭയം. മകളേ! നിൻറെ സ്ഥിതിയും അവസ്ഥയും നീ തന്നെ ആലോചിച്ചു നോക്ക്. അനാവശ്യങ്ങളായ ആഡംബരങ്ങളിൽ നീ ഭ്രമിക്കരുത്. സ്ത്രീകൾക്കു ഉത്തമമായ ഭ്രൂഷണമെന്തെന്ന് ശീലാവതിയിൽ നീ പഠിച്ചിട്ടുണ്ടല്ലോ. നിസ്സാരങ്ങളായ ആഭരണങ്ങളിലും മോഹിക്കുന്നത് മൂഢതയാണ്. ആഡംബരങ്ങളിലുള്ള ദുൎമ്മോഹം കൊണ്ടു എത്രപേർ നശിച്ചിട്ടുണ്ടെന്നുള്ളതിനു കണക്കില്ല. അത് ഏതെല്ലാം വിധത്തിലുള്ള അധൎമ്മങ്ങൾ പ്രവൎത്തിക്കുന്നതിനു മനുഷ്യരെ പ്രേരിപ്പിക്കുന്നു."

----------------------


അദ്ധ്യായം ൩
-------------------

                                        



സ്ത്രീ ബാലവൃദ്ധാവധി പുരവാസികൾ
താപം മുഴുത്തു വിലപിച്ചു

ഭാൎഗ്ഗവി രവിമംഗലത്തു നിന്നു പോന്നു സ്വല്പനേരം കഴിഞ്ഞു. ജന്മനക്ഷത്രമാകയാൽ, കമലമ്മ കുളികഴിഞ്ഞ് ക്ഷേത്ര

*൩*






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/22&oldid=157997" എന്ന താളിൽനിന്ന് ശേഖരിച്ചത്