താൾ:Communist Manifesto (ml).djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത് ? അതു നശിപ്പിക്കേണ്ട ആവശ്യമില്ല. വ്യവസായത്തിന്റെ വികാസം അതിനെ ഒരു വലിയ പരിധിവരെ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ദിവസംപ്രതി ഇന്നും നശിപ്പിച്ചുവരുകയാണ്.

അതോ, ആധുനിക ബൂർഷ്വാ സ്വകാര്യസ്വത്തിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത് ?

പക്ഷേ കൂലിവേല തൊഴിലാളികൾക്കു വല്ല സ്വത്തും ഉണ്ടാക്കിക്കൊടുക്കുന്നുണ്ടോ ? ഇല്ല , ഒട്ടുമില്ല. അതുണ്ടാക്കുന്നത് മൂലധനമാണ് - കൂലിവേലയെ ചൂഷണം ചെയ്യുന്നതും പുതുതായി ചൂഷണം ചെയ്യാൻ പുതിയ കൂലിവേലക്കാരെ ഉല്പാദിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം വർദ്ധിക്കുന്നതുമായ ഒരുതരം സ്വത്താണത്. മൂലധനവും കൂലിവേലയും തമ്മിലുള്ള വൈരത്തെ ആശ്രയിച്ചാണ് ഇന്നത്തെ രൂപത്തിലുള്ള സ്വത്ത് നിൽക്കുന്നത്. നമുക്ക് ഈ വൈരത്തിന്റെ ഇരുവശവും ഒന്നു പരിശോധിക്കാം.

ഒരു മുതലാളിയാവുക എന്നുവച്ചാൽ ഉല്പാദനത്തിൽ വെറും വ്യക്തിപരമായി മാത്രമല്ല സാമൂഹ്യമായിക്കൂടി ഒരു പദവിയുണ്ടാകുക എന്നർത്ഥമാണ്. മൂലധനം ഒരു സാമൂഹ്യോല്പന്നമാണ്. വളരെപ്പേർ ഏകോപിച്ചു പ്രവർത്തിച്ചാൽ മാത്രമേ , പോരാ. അവസാനത്തെ അപഗ്രഥനത്തിൽ, സമൂഹത്തിലെ അംഗങ്ങളെല്ലാം ചേർന്നു പ്രവർത്തിച്ചാൽ മാത്രമേ , അതിനെ ചലിപ്പിക്കാൻ സാധിക്കൂ.

അതുകൊണ്ട് മൂലധനം വ്യക്തിപരമായ ഒരു ശക്തിയല്ല, ഒരു സാമൂഹ്യശക്തിയാണ്.

അതുകൊണ്ട്, മൂലധനത്തെ പൊതുസ്വത്താക്കി, സമൂഹത്തിലെ എല്ലാം അംഗങ്ങളുടേയും സ്വത്താക്കി മാറ്റുമ്പോൾ, വ്യക്തിപരമായ സ്വത്ത് തന്മൂലം സമൂഹത്തിന്റെ സ്വത്തായി മാറുന്നില്ല. സ്വത്തിന്റെ സാമൂഹ്യസ്വഭാവത്തിനു മാത്രമേ മാറ്റം വരുന്നുള്ളു. സ്വത്തിനു് അതിന്റെ വർഗ്ഗസ്വഭാവം ഇല്ലാതാകുന്നു.

ഇനി നമുക്ക് കൂലിവേലയുടെ കാര്യമെടുക്കാം.

കൂലിവേലയുടെ ശരാശരി വില ഏറ്റവും ചുരുങ്ങിയ കൂലിയാണു്- അതായത് ഒരു തൊഴിലാളിയെ തൊഴിലാളി എന്ന നിലയ്ക്ക് നിലനിർത്താൻ കേവലം ആവശ്യമായ ഉപജീവനാംശമാണ്. അപ്പോൾ ഒരു കൂലിവേലക്കാരൻ തന്റെ അദ്ധ്വാനംകൊണ്ടു സമ്പാദിക്കുന്നത് കഷ്ടിച്ച് അവന്റെ ജീവിതത്തെ നിലനിർത്താനും പുനരുല്പാദിപ്പിക്കാനും മാത്രമേ മതിയാകുന്നുള്ളു. സ്വന്തം അദ്ധ്വാനത്തിന്റെ ഉല്പന്നങ്ങളെ ഇങ്ങനെ വ്യക്തിപരമായി സ്വായത്തമാക്കുന്നതു നിർത്തലാക്കാൻ ഞങ്ങൾ ഒരു കാരണവശാലും ഉദ്ദേശിക്കുന്നില്ല. മനുഷ്യജീവിതം നിലനിർത്താനും പ്രത്യുല്പാദിപ്പിക്കാനുംവേണ്ടിയാണ്

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/22&oldid=157876" എന്ന താളിൽനിന്ന് ശേഖരിച്ചത്