— 67 —
4.) | കക്കു | — | കക്കി | (രക്തം കക്കിനാ ൻ - കേ. രാ ) |
— | മിക്കി |
ചിനക്കു | — | ചിനക്കി | നക്കു | — | നക്കി | |
താക്കു | — | താക്കി | മിക്കു | — | — | |
നോക്കു | — | നോക്കി |
212. II. തു affit ഭൂതത്തിന്നു രണ്ടാം കുറി - തു - എന്നാകുന്നു.
തുകാരഭൂതം വിശേഷാൽ ബലക്രിയകൾ്ക്കും പുറവിനകൾക്കും കൊ
ള്ളുന്നു. അതു വേണ്ടുന്ന ദിക്കുകൾ നാലു സൂത്രങ്ങളെ കൊണ്ടു
പറയുന്നു.
213. II, 1. തു - രണ്ടു ജാതി അബലകളിൽ തന്നെ പ്രമാണം.
1.) എയ്യാദികൾ:
എയ്യു — എയ്തു, ചെയ്തു, നെയ്തു, പെയ്തു,
കൊയ്യു — കൊയ്തു, പൊയ്തു,
വീയു — വീതു, (എങ്കിലും വീശു - വീശി)
പണിയു — (പണി ചെയ്തു.) പണിതു (എങ്കിലും തൃക്കാൽ പണി
ഞ്ഞു) = തൊഴുതു
2.) രു - ഴു - എന്നവറ്റോടു രണ്ടു ഹ്രസ്വങ്ങൾ ഉള്ള ചില ധാ
തുക്കൾ:
രു — പൊരു — പൊരുതു; പെരുതു (പെരുകി)
(എങ്കിലും തരു, വരു - തന്നു, വന്നു 222)
ഴു — ഉഴു — ഉഴുതു; തൊഴുതു.
(എങ്കിലും എഴു - എഴുന്നു - 217 സൂത്രലംഘി തന്നെ)
214. II, 2. ത്തൂ - ബലക്രിയകൾ്ക്കു - ത്തു - തന്നെ വേണ്ടതു.
1.) ആ - ഊ - ഒ - ഓ - ൟ അന്ത്യങ്ങൾ ഉള്ളവ.
കാത്തു; പൂത്തു, മൂത്തു; ഒത്തു, നൊത്തു; കോത്തു, തോത്തു.
2.) ർ - ഋ - ഴ - ൟ അന്ത്യങ്ങൾ ഉള്ളവ.
പാൎത്തു - തീൎത്തു - ചേൎത്തു - ഓൎത്തു - വിയൎത്തു.
എതിൎത്തു - എതൃത്തു മധൃത്തു മ. ഭാ. (മധുരിച്ചു) - കുളൃത്തു, (കുളുൎത്തു, കുളിൎത്തു).
ൟഴ്ക്കു - ൟഴ്ത്തു - വീഴ്ത്തു.
3.) 211 ആമതിൽ അടങ്ങാത്ത - ഉ - പ്രകൃതികൾ.
പകുത്തു - എടുത്തു - തണുത്തു - പരുത്തു.
പൊറുത്തു - അലുത്തു - പഴുത്തു.
9*