താൾ:CiXIV68a.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

II. ബഹുവചനം. The Plural Number.

95. ഒരുമ, പന്മ ആകുന്ന ഏകവചനം ബഹുവചനം
ൟ രണ്ടേ ഉള്ളു. ബഹുവചനത്തിന്നു-കൾ-അർ-ൟ രണ്ടു പ്ര
ത്യയങ്ങൾ വിശേഷം.

96. Ending in കൾ, ക്കൾ. കൾ പ്രത്യയത്തിലെ കകാര
ത്തിന്നു -ആ-ൠ-ഊ-ഓ-നിറയുകാരം എന്നീ പദാന്തങ്ങളാൽ
ദ്വിത്വം വരും (ഉ-ം-പിതാക്കൾ, പിതൃക്കൾ-കിടാക്കൾ-നൃക്കൾ-ഭ്രൂക്കൾ-പൂക്ക
ൾ-ഗൊക്കൾ-ഗുരുക്കൾ-തെരുക്കൾ, കഴുക്കൾ).

എങ്കിലും ജ്യാക്കൾ, ജ്യാവുകൾ, ത-സ. പൂവുകൾ, കൃ-ഗാ- ഗോ
വുകൾ. ഭാഗ. തെരുവുകൾ-കഴുവുകൾ. കേ. രാ. മജ്ജാവുകൾ വൈ.
ച. എന്നവ കൂടെ നടക്കുന്നു. പിന്നെ രാവുകൾ (കൃ. ഗ.) കാവുക
ൾ-പാവുകൾ-എന്നതേ പ്രമാണം.

97. താലവ്യസ്വരങ്ങളിൽ പരമാകുമ്പൊൾ, കകാരത്തിന്നു
ദ്വിത്വം ഇല്ല. (സ്ത്രീകൾ, തീയത്തികൾ, തൈകൾ, തലകൾ, കായ്കൾ). എങ്കിലും
നായ്ക്കൾ എന്നതു നടപ്പായി. (നായികൾ എന്നു ത്രിപദാംഗമായും ഉണ്ടു—
കൃ. ഗാ. ചെന്നായ്കൾ. മ. ഭാ.)

98. അരയുകാരത്താലും അൎദ്ധരലാദികളാലും ദ്വിത്വം ഇല്ല
(സമ്പത്തുകൾ, കാലുകൾ, കാല്കൾ,. കേ. രാ; പേരുകൾ, പേർകൾ-നാളുകൾ, നാൾക
ൾ). ചില സംസ്കൃതവാക്കുകളിലേ അരയുകാരം നിറയുകാരം പോലെ
ആയിതാനും (സത്ത-സത്തുകൾ, സത്തുക്കൾ, മഹത്തുക്കൾ-മ.ഭാ. ബുദ്ധിമത്തുക്കൾ
അ. രാ. വിദ്വത്തുക്കൾ. ചിര-സുഹൃത്തുക്കൾ-കേ. രാ.) പിന്നെ ചിശാചുകൾ
കേ. രാ. പിശാചുക്കൾ, പിശാചങ്ങൾ-പിശാചന്മാർ നാലും നട
പ്പു. സ്വാദു അരയുകാരാന്തമായി ദുഷിച്ചു പോയി. (സ്വാദുകൾ-
വൈ. ച. സന്ധുകൾ എന്ന പോലെ.) ദിൿ മുതലായതിന്നു ദിക്കുകൾ
തന്നെ വന്നാലും, ഋത്വിൽ എന്നതിന്നു ഋത്വിക്കൾ കേ. രാ.
തന്നെ സാധുവാം-മകു എന്നതിങ്കന്നു മക്കൾ എന്ന പോലെ.

99. Ending in ങ്ങൾ അംകൾ എന്നത അങ്ങൾ ആകും
(49). മരം, മരങ്ങൾ; പ്രാണൻ മുതലായതിൽ അൻ അപ്രകാ
രമാകും (പ്രാണങ്ങൾ, ജീവങ്ങൾ, കൃ. ഗാ, കൂറ്റൻ, കൂറ്റങ്ങൾ. കൃ. ഗാ; ശുനകൻ.
ശുനകങ്ങൾ കേ. രാ) പിന്നെ ണ്കൾ എന്നതു കാണ്മാനില്ല. ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/35&oldid=182170" എന്ന താളിൽനിന്ന് ശേഖരിച്ചത്