താൾ:CiXIV68a.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 318 —

2. എഴുക: ബാലക്കുന്നന്വഹം വാണെഴും ഈശ്വരി; ചെല്ലൂർ അമൎന്നെഴും ത
മ്പുരാൻ; നാലഗമപ്പൊരുളായെഴുന്നുള്ളവൻ (=ആയ്വിളങ്ങീടുവോൻ. he who
is the chief contents of the 4 Wedams).

3. വിളങ്ങുക: പാലകനായ്വിളങ്ങുമബ്രാഹ്മണൻ (230).

4. എള്ളുക, അരുളുക: എഴുന്നെള്ളുക, എഴുന്നരുളുക എന്നിവ ഇരിക്ക,
പോക, വരിക എന്നിവറ്റിന്നു പകരം സമമായി നില്ക്കും. (അരുളുക
735 കാണ്ക) [എഴുന്നെള്ളി 504; 509, 1; 513, 1-529, 4-552 3-എഴുന്നരുളി 491,
2 ഉ-ം.]


2. പോക (പോയി) "TO GO".

1. THIS VERB EXPRESSES THE FINAL TURN, WHICH AN ACTION
TAKES (=OFF, AWAY, ASTRAY, OVER, GOING SO FAR AS) ESPECI–
ALLY THE PAST TENSE.

744. "പോക" എന്നത് വിവിധ ക്രിയാകലാശത്തിന്നു പ
റ്റും

It is a sort of Perfect, chiefly with Transitive Verbs.

ഭൂതം വിശേഷിച്ചു സകൎമ്മകഭൂതങ്ങളോടു നിന്നാൽ സംഭവാ
ൎത്ഥത്തോടെ ഒരു വക പൂൎണ്ണ ഭൂതം ഉളവാം.

a.) മാറക്കൂടായ്ക (Irremediableness etc.)

ഉ-ം ഗൃഹം അശേഷവും കൊടുത്തു പോയാൻ (നള. has given away, unretriev–
ably) പറഞ്ഞുപോയി (I have given my word) എന്ന് ഒത്തുപോയി (നള. have come
to an understanding of such a tenor വിപ: ഒത്തിരിക്ക 739.) സൎവ്വവും ഭ
ക്ഷിച്ചുപോക (ഭാര. ശാപം) പടെക്കു വരുന്നാകിൽ കണ്ടുപോകെണം തന്നേ
(ഭാര.=എങ്ങനെ എങ്കിലും) ചെന്നുപോകരുത്.

b.) Caused by inadvertance, want to selfcontrol etc. and giving
rise to what ought not to have taken place.

അനവധാനത്തിൻ ഫലം.

ഉ-ം വിശ്വസിച്ചു പോയി (was led away to believe) അപേക്ഷിച്ചു പോയി
(was carried away so far as to entreat) ഹൃദയം വെച്ചേച്ചുപോയി (പ. ത. I have
unfortunately forgotten my heart കഷ്ടം). തിന്നുപോയി (I am sorry to say or un–
luckily I have eaten it) ഇങ്ങനെ നീ നിനെച്ചു പോകേയുള്ളു (കേ. രാ=നീ മാത്രം
=സംഭവിക്കയില്ല) നിന്ദിച്ചു പോകായ്കവരെ ഒരിക്കലും (ഭാര. never per–
mit yourself). നിരൂപിച്ചുപോകേണ്ടതല്ല (അൎത്ഥാൽ അബദ്ധം.)

c.) Caused by events beyond our control.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/330&oldid=182465" എന്ന താളിൽനിന്ന് ശേഖരിച്ചത്