താൾ:CiXIV68a.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 258 —

പോൾ ക്ലിപ്തതയല്ലാതെ നിൎബ്ബന്ധവും കല്പിക്കും. നടുവിനയെച്ചത്തിൻ്റെ ആദ്യരൂപത്തിനു പകരം ഇപ്പോൾ പുതിയരൂപം ഇഷ്ടം.

a.) ഉപജീവനം കഴിക്കുക ആവു (let them get their livelihood by പു. നടുവി).

b.) ചോദ്യത്തിൽ: ബന്ധുവാം ജനങ്ങളാൽ എന്തു ചെയ്യാവു തദാ? (തൃ.-വേ. ച. what can relations help you?) താവക മഹിമാനം ആൎക്കറിയാവു? (ഭാര.= അറിഞ്ഞു കൂടു-ച:) ഇങ്ങനെ ഉള്ളൊരു ഭാഗ്യത്തിൻ ഭാജനം എങ്ങനെ ഞാനാവൂതെന്നു നണ്ണി? (കൃ. ഗാ. യോഗ്യനാകുന്നതെങ്ങനെ? how can I deserve such happiness? 660, b )
c.) ഏ—

എത്രയും ചിത്രം ചിത്രം എന്നതേ പറയാവു (702. ചാണ.) കൎമ്മവും ദേഹം കൈക്കൊണ്ടിരുന്നേ ചെയ്തീടാവു (ചിന്ത. to do works the soul requires a body) 661. 808 കാണ്ക-എന്നേ ആവു 695.

ച. (നടുവി.) സൃഷ്ടിക്കേ എനിക്കാവു രക്ഷിപ്പാൻ വിഷ്ണു വേണം (ശബ.= മാത്രം.) ബ്രാഹ്മണൎക്കു സത്യം പറകേ ആവു അസത്യം പറയരുതു (കോ. കേ. ഉ=വേണം). നിങ്ങൾക്കേ അറിയാവു രാക്ഷസമായം എല്ലാം (കേ. രാ.) കാമദേവനേ അറിയാവു (ഭാര.=ദേവനു-ഉ+ഏ).
തൃ: ധൎമ്മരക്ഷണത്തിന്നു ബ്രഹ്മാസ്ത്രം കൊണ്ടേയാവു (ഭാര.) ഞങ്ങളെ കൊണ്ടു വേല ചെയ്യിക്കായേയാവു (കേ. രാ=ചെയ്യിക്കാകേ 608, a.) 572, b.

d.) പിൻവിനയെച്ചത്തെയും ആഗമിക്കും (582, a.)

ഉ-ം കാളയെ കൊള്ളുവാൻ നാളേയാവു; ചൊല്വാൻ ആവു (കൃ. ഗാ.)

2. JOINED TO NEUTER VERBAL NOUNS AND TO PAST TENSE ("OH, THAT I MIGHT").

660. ഊതു (236. 601). ഉതു (235. 603) പ്രത്യയമുള്ള നപുംസകത്തോടും ഭൂതത്തോടും ആവു ചേൎന്നാൽ ആകാംക്ഷാൎത്ഥമായി ഭവിക്കും (നിമന്ത്രണം).

a.) നപുംസകത്തോടും: വെണ്ണ പിരണ്ടിട്ടു തിണ്ണം കുളുൎത്തുള്ളോരുണ്ണിക്കൈ ഒന്നു മുകുന്നൂതാവു (കൃ. ഗാ.) അവനെ മണ്ടിയണഞ്ഞൊന്നു പൂണ്ടുതാവു-ചേവടി രണ്ടും എന്മൊലിയിൽ ചേൎത്തുതാവു (കൃ. ഗാ.) നടക്കുമാറു തിരുവുള്ളമാവൂ
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/270&oldid=182405" എന്ന താളിൽനിന്ന് ശേഖരിച്ചത്