താൾ:CiXIV68a.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 118 —

1.) ഒരു ജാതിയും വരാ മരണം. (മ. ഭാ.) ഒന്നേ നമുക്കുള്ളു പുത്രൻ (ശിപു.)

2.) നിന്നുടെ ബന്ധുത്വം ഒന്നു കൊണ്ടു സമസ്തസമ്പത്തുണ്ടായി (നള=മാത്രം.)

3.) വിശേഷാൽ മറവിനയോടെ.

കൎമ്മങ്ങൾ ഒന്നിനാലും വരാ (കൈ. ന.) അതൊന്നും തിന്നാതെ. ചൊല്ലിനവ ഒ
ന്നിലും ഇല്ല (ര. ച.) അവർ ഒന്നുമേ കേൾ്ക്കയില്ല ഞാൻ പറഞ്ഞവ (മ. ഭാ=ഏതു
മേ) ഇവ ഒന്നിൽ പാടുപ്പെട്ടില്ല (വൈ. ച.) മറ്റും തങ്ങളെ കുറ്റം ഒന്നറികയുമില്ല
(മ. ഭാ.) കാരണം എന്തതിന്നുള്ളതൊന്നു (ര. ച.)

4.) കോപ്പുകൾ ഓരോന്നു തീൎക്ക (നള) ഓരൊ മരങ്ങളും (527) കാണ്ക.

389. Questions in the Singular made plainer by ഒന്നു അതു പ്ര
ത്യേകം ചോദ്യത്തിൽ ഏകവചനത്തെ സ്പഷ്ടമാക്കുന്നു.

ഉ-ം എന്തൊന്നാകുന്നിതു. എന്തു ഭവാൻ ഒന്നു ഞങ്ങൾ ചെയ്യേണ്ടു
(മ. ഭാ.) എന്തൊരു ചിത്രം. എന്തൊരു കാരണം. ഒരുവർ ആർ ഉള്ളതെനിക്കു തുല്യ
രായി (മ. ഭാ.)

എല്ലാം added to the Plural Nouns ബഹുവചനക്കുറി ആകു
ന്നത് എല്ലാം എന്നതു തന്നെ.

എന്തെല്ലാം നാമം നരകങ്ങൾ്ക്ക (വില്വ.) എതെല്ലാം ദിക്കിൽ (നള)

390. Conferring honour when joined to attributives ഒരു: ഒരു എ
ന്നതു ഘനവാചിയായി നാമവിശേഷണത്തിൽ കൂടും.

1.) ഉ-ം പടെക്കപ്പെട്ടൊരു കേരളം. സൎവ്വജ്ഞനായിരിപ്പൊരു ശങ്കരാചാൎയ്യർ. എ
ന്നുടെ പുത്രിയായൊരു നിന്നെ (ഉ. രാ.) ബോധമില്ലാത്തൊരെന്നെ (ഹ. കി.) പൂജ്യ
നായുള്ളൊരു ഞാൻ (ചാണ).

2.) Summing up സംഖ്യകളോടു തുകക്കുറിയായി.

ഉം. നാലൊരാണ്ടു. സന്യാസികളായൊരമ്പതു പേരും (ഭാഗ.) ഒരു നൂറായിരം
പശുക്കൾ തടുത്തോരു നാലരെ (കേ. രാ.)

3.) Pleonasm പദ്യത്തിൽ പേരേച്ചങ്ങളുടെ പിന്നിലും ബഹു
വചനമുമ്പിലും നിരൎത്ഥമായിവരും.

ഉ-ം ഗമിച്ചൊരനന്തരം. ചെയ്തൊരളവിൽ. ദുഷ്ടയായിരിക്കുന്നൊരവൾ വയറ്റി
ൽ (കേ. രാ.) ചീൎത്തൊരു വീരന്മാർ (വൈ. ച.) പുറത്തുള്ളൊരു കരണങ്ങൾ (മ. ഭാ.)
നാഥനായുള്ളോരു ആരുള്ളു നിൻ പാദസേവ ചെയ്യാത്തവർ (ഹ. കീ.=ഉള്ളൊരു
നിൻ.)

391. Attributive Phrases പദങ്ങൾ മാത്രമല്ല ചില വാചക
ങ്ങളും നാമവിശേഷണമായ്വരും—വിശേഷാൽ മറവിനയുള്ളവ
തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/130&oldid=182265" എന്ന താളിൽനിന്ന് ശേഖരിച്ചത്