താൾ:CiXIV38.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

സംബന്ധംഅരുതുഎന്നുവെച്ചുവടക്കദാനിലുംതെക്കബെഥെലി
ലുംവൃഷഭങ്ങളെപ്രതിഷ്ഠിച്ചുയഹൊവഎന്നുസങ്കല്പിച്ചുവന്ദിക്കെ
ണമെന്നുവ്യവസ്ഥവരുത്തികൂടാരനാൾആചരിക്കുന്നകാലത്തെ
മാറ്റിവെച്ചതുമല്ലാതെലെവ്യർഇങ്ങിനെയുള്ളഅധൎമ്മത്തെസ
ഹിയാഞ്ഞുയഹൂദരാജ്യത്തിൽവാങ്ങിനിന്നപ്പൊൾനാനാവംശ
ങ്ങളിൽനിന്നുംആചാൎയ്യരെഎടുത്തുസെവെക്കാക്കുകയുംചെ
യ്തു—ഇപ്രകാരംഉണ്ടായയരൊബ്യാംപാപത്തിന്നുഅഹീയവംശ
ഛെദംഎന്നശിക്ഷയെഅറിയിച്ചു—യരൊബ്യാമിന്റെമകനും
അപ്രകാരംനാശംവന്നുസ്വരൂപംതീൎന്നുപൊകയുംചെയ്തു—
അതിന്റെശെഷംഉണ്ടായരാജാക്കന്മാരൊയരൊബ്യാംപാ
പത്തെആശ്രയിച്ചുവരികകൊണ്ടുആശിക്ഷപലപ്പൊഴുംസം
ഭവിച്ചു—൨൫൦കൊല്ലത്തിന്നകം൮വാഴ്ചകൾമത്സരകുലകളെകൊ
ണ്ടുമുടിഞ്ഞുപൊയി–ഈസ്വരൂപങ്ങളിൽഅല്പംശ്രീത്വംഉള്ളതു
യെഹുവംശംതന്നെ–അതിന്റെകാരണംആഹബരാജാവ്‌തൂ
റിലെരാജാവിന്റെമകളെവെട്ടപ്പൊൾഇസബെൽഎന്നസ്ത്രീ
ആനിസ്സാരനെവശത്താക്കിവംശപരദെവതയായബാളെസെ
വിച്ചുയഹൊവാഭക്തരെക്രൂരമായിഹിംസിക്കയുംചെയ്തു—ആ
ഇരുവരുടെനെരെഎലിയഎന്നൊരുപ്രവാചകൻഅഗ്നിമയ
മായവിശ്വാസത്തൊടെനിന്നുദിവ്യമായബലത്താലെഎറിയഅ
തിശയങ്ങളെപ്രവൃത്തിച്ചശെഷംസ്വൎഗ്ഗാരൊഹണമായഉട
നെഎലീശഎന്നശിഷ്യൻഅവൻചെയ്തപ്രകാരംയഹൊവയെ
സെവിച്ചുംസെവിപ്പിച്ചുംകൊണ്ടുആഹബ്‌മരിച്ചപ്പൊൾസ്വരൂ
പത്തിന്നുനാശംവരുത്തെണ്ടതിന്നുയെഹുഎന്നസെനാധിപനെഅ
ഭിഷെകംചെയ്തു—ആയവൻചെന്നുനിയൊഗപ്രകാരംഅനുഷ്ഠി
ച്ചു—ഇസബെൽമുതലായദുൎവ്വംശത്തെമുടിച്ചുകളഞ്ഞതിനാൽത
നിക്കുംപുത്രപൌത്രന്മാൎക്കുംയഹൊവാകടാക്ഷംഉണ്ടായിയ
രൊബ്യാംപാപത്തെവിടായ്കയാൽഅനുഗ്രഹംവെഗത്തിലൽവിട്ടു
പൊയിതാനും—യഹൂദയിൽഅപ്രകാരമല്ലപ്രജകളും.രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/39&oldid=195787" എന്ന താളിൽനിന്ന് ശേഖരിച്ചത്