താൾ:CiXIV38.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

൧൬., മിസ്രയിൽനിന്നുള്ളപുറപ്പാടു–

വളരെകാലംചെന്നശെഷംമിസ്രയിൽവാഴുന്നസ്വരൂപംനീക്കിയ
തിനാൽയൊസെഫിന്റെകാൎയ്യംഅറിയാത്തരാജാവ്‌വാണുതുടങ്ങി
ആയവൻഅന്യജാതിയുടെവൎദ്ധനനിമിത്തംസംശയിച്ചുഇസ്രയെ
ലരെകഠിനമായഅടിമപണിഎടുപ്പിച്ചുംപിന്നെപിറക്കുമ്പൊൾ
ആണ്കുട്ടികളെകൊല്ലിച്ചുംഇസ്രയെൽവംശത്തെകുറിച്ചുവെപ്പാൻ
നൊക്കി-എന്നാലുംഅവർകുറഞ്ഞുപൊയില്ലവൎദ്ധിക്കയത്രെചെ
യ്തു-ആഹിംസാകല്പനഉണ്ടായകാലംലെവിഗൊത്രക്കാരനായഅ
മ്രാമിന്നുനല്ലൊരുപുത്രൻജനിക്കയാൽമൂന്നുമാസംഒളിച്ചുവെച്ചു-
ഇനിഅവതില്ലഎന്നുകണ്ടാറെഅമ്മയായയൊകബെത്ത്പൂശി
യപെട്ടിയിൽആക്കിനീലനദിയുടെതീരത്തുഞാങ്ങണയിൽവെച്ചു
കാവലിന്നുപുത്രിയെപാൎപ്പിച്ചശെഷംരാജപുത്രികുളിപ്പാൻവന്ന
നെരത്തുഇസ്രയെലബാലൻഎന്നറിഞ്ഞുകനിഞ്ഞുസ്വപുത്രൻ
എന്നപൊലെവളൎത്തിച്ചുകൊണ്ടിരിന്നു-മൊശെഎന്നബാലൻമി
സ്രക്കാരിൽഅന്നുനടക്കുന്നവിദ്യാവിശെഷംഎല്ലാംഗ്രഹിച്ചുരാ
ജ്യകാൎയ്യത്തിന്നുംപ്രാപ്തിവന്നുവളൎന്നുഎങ്കിലുംഉത്ഭവത്തെമറ
ക്കാതെ൪൦വയസ്സായപ്പൊൾസഹൊദരന്മാൎക്ക്തുണയാകെണമെ
ന്നുവെച്ചുപ്രയാസപ്പെട്ടുതുടങ്ങിയാറെഅവരെഹിംസിക്കുന്നഒ
രുമിസ്രക്കാരനെകൊന്നിട്ടുള്ളാവസ്തപ്രസിദ്ധമാകയാൽവെ
ഗത്തിൽഒടിപ്പൊകെണ്ടിവന്നുഅവൻകിഴക്കൊട്ടൊടിമിദ്യാ
ൻജാതിക്കാരിൽചെൎന്നു-അജാതിക്കഅബ്രഹാമുംകെരൂരയും
കാരണവർഎന്നറിക-അവിടെമൊശെവിവാഹംചെയ്തു൪൦വൎഷം
പാൎത്തുഇടയനായിസെവിച്ചു-അപ്പൊൾമിസ്രരാജാവ്മരിച്ചിട്ടു
അനന്തരവൻമുമ്പെത്തെപ്രകാരംഇസ്രയെലരെഉപദ്രവിച്ചു
കൊണ്ടിരുന്നപ്പൊൾയഹൊവമനസ്സലിഞ്ഞുമൊശെആടുകളെമെ
യ്ക്കുന്നഹൊരബ്‌മലയിൽവെച്ചുസൂന്നപ്പടൎപ്പിൽനിന്നുഅഗ്നിജ്വാലാ
രൂപെണപ്രത്യക്ഷനായി-ഞാൻപിതാക്കന്മാരൊടുപറഞ്ഞവാഗ്ദത്തം
നിവൃത്തിയാകെണംഎന്റെജാതിയെമിസ്രയിൽനിന്നുപുറപ്പെ


3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/21&oldid=195821" എന്ന താളിൽനിന്ന് ശേഖരിച്ചത്