താൾ:CiXIV38.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ക്കയുംചെയ്തു-അതിന്റെശെഷംപുത്രന്നുകനാന്യഭാൎയ്യഅരു
തുഎന്നുവെച്ചുഎലിയെസരെനിയൊഗിച്ചുഅവൻമസൊപതാ
മ്യയിൽനിന്നുനാഫൊരിന്റെമകളായറിബക്കയെകൊണ്ടുവന്നു-
ആയവളിൽഇഛാക്കിന്നുഇരട്ടക്കുട്ടികൾജനിച്ചശെഷംഅബ്ര
ഹാംമരിച്ചുപിതാക്കന്മാരൊടുചെരുകയുംചെയ്തു-ആപുത്രരിൽ
ജ്യെഷ്ഠനായഎസാവിന്നുവാഗ്ദത്താവാഴ്ചയിൽഅവകാശംഉണ്ടെ
ങ്കിലുംഅവൻലഘുബുദ്ധിക്കാരനായിഒരുദിവസംനായാടി
മടങ്ങിവന്നുവിശന്നപ്പൊൾയാക്കൊബവെച്ചിട്ടുള്ളപയറമൊ
ഹിച്ചുജ്യെഷ്ഠാവകാശംകൊടുത്തുപയറുവാങ്ങുകയുംചെയ്തു-ശെ
ഷംകനാന്യസ്ത്രീകളെകെട്ടിഎങ്കിലുംഉത്തമാനുഗ്രഹംഇവന്നു
വെണമെന്നുഇഛാക്കവിചാരിച്ചപ്പൊൾയാക്കൊബ്അമ്മയുടെ
കൌശലംഅനുസരിച്ചുആശീൎവ്വാദസാരത്തെകൈക്കൊള്ളുകയും
ചെയ്തു-ആകയാൽജ്യെഷ്ഠൻഅനുജനെകൊല്ലുവാൻനിനെച്ചു
അനുഗ്രഹത്തിന്നുയൊഗ്യമനസ്സൊന്നുംകാട്ടാതെയുംഇരുന്നു-
ഇങ്ങിനെഉള്ളദുഃഖമെല്ലാംനരച്ചന്ധനായഇഛാക്കിന്നുമക്കൾ
മൂലമായിസംഭവിച്ചു-

൧൪., യാക്കൊബ്

അനന്തരംദൈവംയാക്കൊബിനെമകൻഎന്നപൊലെശിക്ഷി
ച്ചുവളൎത്തുവാൻതുടങ്ങി-അവൻഎസാവിനെഭയപ്പെട്ടുമെസൊ
പതാമ്യയിൽഒടിപൊയപ്പൊൾഅമ്മയുടെആങ്ങളയായലാബാ
ൻഅവനെപാൎപ്പിച്ചുപുത്രിമാരെകെട്ടിച്ചനിമിത്തവുംകന്നു കാ
ലിക്കൂട്ടങ്ങളിൽനിന്നുകൂലികിട്ടെണ്ടതിന്നും൨൦വൎഷത്തൊളംക
ഠിനപണിഎടുപ്പിച്ചുപൊന്നശെഷംയാക്കൊബ്അമ്മാമനെ
അറിയിക്കാതെമണ്ടികനാനിലെക്ക്മടങ്ങിപൊയി-ആഭയംനീ
ങ്ങിയശെഷംഎസാവുനിമിത്തംഅതിഭയമുണ്ടായി-എങ്കിലും
യഹൊവമനസ്സുപതംവരുത്തുകയാൽഎസാവുഅലിഞ്ഞുസഹൊ
ദരനൊടിണങ്ങി-ലെയാറാഹെൽമുതലായ൪ഭാൎയ്യമാർതമ്മിൽനരസൂ
യകാട്ടിവന്നതുമല്ലാതെഅവരിൽനിന്നുജനിച്ചപുത്രന്മാർഎറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/18&oldid=195826" എന്ന താളിൽനിന്ന് ശേഖരിച്ചത്