താൾ:CiXIV38.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

വാഗ്ദത്തംവിശ്വസിച്ചുനിയൊഗിച്ചപ്രകാരംപുറപ്പെടുകയുംചെയ്തു–
ഒരൊവംശങ്ങൾഉണ്ടായസംയൊഗവഴിയായിദിവ്യസന്തതിഒന്നും
ഉണ്ടാകുവാറില്ലല്ലൊ-ആകയാൽയഹൊവഅപൂൎവ്വവഴിയെകല്പിച്ചു
വാഗ്ദത്തംവിശ്വാസംഅത്ഭുതപ്രവൃത്തിഎന്നിങ്ങിനെഉള്ളഉപാ
യങ്ങളെപ്രയൊഗിച്ചുരക്ഷാകരമായവംശത്തിന്റെഉത്ഭവത്തി
ന്നുവട്ടംകൂട്ടി-അബ്രാംസഞ്ചരിച്ചുകൊണ്ടാറെകനാന്യർകൂടിയെ
റിഇടവലക്കാരായശെമ്യരുടെഭാഷയെആലംബിച്ചുവാൎത്തുവ
രുന്നദെശത്തിൽവന്നപ്പൊളീയൎദ്ദൻനദിക്കും സമുദ്രത്തിന്നും
നടുവിലുള്ളദെശത്തിൽവസിക്കെണമെന്നുംനിന്റെസന്തതികൾക്കു
ഇത്അവകാശമായ്വരെണമെന്നുംയഹൊവഅരുളിച്ചെയ്കയാൽ
അബ്രാംമടിയാതെനൊഹയുടെശാപംപറ്റീട്ടുള്ളദെശക്കാരു
ടെഇടയിൽപരദെശിയായിപാൎത്തുകന്നുകാലികൂട്ടങ്ങളെമെച്ചുകൊ
ണ്ടിരുന്നു-അവൻകൂട്ടിക്കൊണ്ടുവന്നസഹൊദരപുത്രനായലൊ
ത്ത്‌വിട്ടുപിരിഞ്ഞുസദൊംഘമൊറാപട്ടണങ്ങളുള്ളസിദ്ദിംഎന്ന
ശുഭമായതാഴ്വരയിലെക്ക്ചെന്നപ്പൊൾപിന്നെയുംദൈവംനിന്റെ
സന്തതിക്കത്രെകനാൻസ്വന്തമായ്‌വരുംഎന്നവാഗ്ദത്തംഉറപ്പിച്ചു-
അല്പകാലംകഴിഞ്ഞാറെശെമിൽനിന്നുണ്ടായഎലാമ്യരിൽവാഴു
ന്നകദൊർലയൊമർആതാഴ്വരയിലെരാജാക്കന്മാരെദ്രൊഹം
നിമിത്തംശിക്ഷിക്കെണ്ടതിന്നുഅടുത്തുവന്നുജയിച്ചുലൊത്തമു
തലായപട്ടണക്കാരെക്കൊണ്ടുപൊകയുംചെയ്തു-ആയതുകെട്ടഉട
നെഅബ്രാം൩൧൮ഭൃത്യന്മാരെകൂട്ടികൊണ്ടുമഹാസൈന്യത്തിന്റെ
വഴിയെഒടിയെത്തിതൊല്പിച്ചുകൊണ്ടുപൊയവരെമടക്കി-അതി
നാൽസലെംപട്ടണത്തിൽരാജാവുംഅത്യുന്നതദൈവത്തിന്നുപു
രൊഹിതനുമായമല്ക്കിചെദൿഅവനെദൈവനാമത്തിൽഅനുഗ്ര
ഹിച്ചുസല്ക്കരിക്കയുംചെയ്തു-അന്നുംപുത്രനില്ലായ്കകൊണ്ടുഅബ്രാം
മടിച്ചുവാഗ്ദത്തംഎന്റെപുത്രന്നൊആത്മവിശ്വസ്തനായഎലിയെ
സരിന്റെമകന്നൊആൎക്കുവരെണമെന്നുസംശയിക്കുമ്പൊൾയഹൊ
വപിന്നെയുംപ്രത്യക്ഷനായിനിന്റെബീജത്തിൽനിന്നുഅവകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/16&oldid=195829" എന്ന താളിൽനിന്ന് ശേഖരിച്ചത്