താൾ:CiXIV290-04.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

യും ചെയ്തു. പിന്നേ ഇംഗ്ലീഷ് പാതിരിസായ്പിന്റെ നിയോഗപ്രകാരം
പൌൽ വാധ്യാർ ധൎമ്മശാലയിലും അങ്ങാടിയിലും ജാതികളോടു പ്ര
സംഗിപ്പാൻ പോകുമ്പോൾ ചെറിയ യോസേഫിനെയും പാട്ടുപാടു
വാനും വേദപുസ്തകത്തിൽനിന്നു സംഘത്തോടു വായിപ്പാനും കൂട്ടിക്കൊ
ണ്ടു പോകും. ഇതത്രേ നമ്മുടെ പ്രിയ യോസേഫ് അയ്യന്റെ ശുശ്രൂ
ഷാരംഭം എന്നു പറയാം. അതു തന്നെയല്ല, തനിക്കു ഈ സമയത്തിൽ
അത്രേ ദൈവവചനം വായിക്കുന്നതിലും കുഡുംബപ്രാൎത്ഥന കഴിക്കുന്ന
തിലും ഉത്സാഹം വൎദ്ധിച്ചു വന്നു.

എന്നാൽ ൧൮൩൮-ാമതിൽ മുമ്പറഞ്ഞ ദയാലുവായ സിം (Dr. Simm)
സായ്പു ദീനം ഹേതുവായി വിലാത്തിക്കു പോകുവാൻ നിശ്ചയിച്ചതുകൊ
ണ്ടു താൻ പോകുന്നതിന്നു മുമ്പേ കത്തയച്ചു യോസേഫിന്റെ ജ്യേഷ്ഠ
നെ ഇംഗ്ലാണ്ടിൽനിന്നു വരുത്തി ജ്യേഷ്ഠാനുജന്മാരെ ഇരുവരെയും വൈദ്യപ്പ
ണിക്കു ആക്കേണം എന്നതിന്നു വട്ടം കൂട്ടി എങ്കിലും തന്റെ ബദ്ധപ്പാടുള്ള
പോക്കുനിമിത്തം കാൎയ്യത്തെ സിദ്ധിച്ചുതരുവാൻ സംഗതിവന്നില്ല. ഈ സ
മയത്തിൽ ൩൫ വീട്ടുകാർ കണ്ണൂരിലേ നാട്ടുക്രിസ്തീയസഭയോടു ചേൎന്നിരുന്നു.

൧൮൩൯-ാം സംവത്സരത്തിൽ തമിഴുഭാഷയെ നന്നായി അറിയുന്ന
ഒരു മിശ്ശനരി (Dr. H. Gundert) ചിത്തൂരിൽനിന്നു കുഡുംബസഹിതം ത
ലശ്ശേരിയിൽ വന്നു. ഇവർ മതാമ്മയുമായി അവിടേ ഉള്ള നെട്ടൂരിൽ പെ
ണ്കുട്ടികൾക്കുവേണ്ടി ഒരു അനാഥശാല സ്ഥാപിച്ചിരിക്കുന്നു എന്നും അ
തിൽ ചേരുന്ന കുട്ടികൾക്കു പഠിപ്പു തുന്നൽ മുതലായതുണ്ടെന്നുമുള്ള ശ്രുതി
കണ്ണൂരിൽ കേട്ടപ്പോൾ അയ്യന്റെ അച്ഛൻ മുതിൎന്ന തന്റെ രണ്ടു പെ
ണ്കുട്ടികളെയും ആ ശാലയിൽ കൊണ്ടുപോയി ആക്കിയതിനാൽ കണ്ണൂ
രിൽ ഒരു ചെറിയ സഭയുണ്ടെന്നു ഗുണ്ടൎത്തസായ്പവൎകൾ കേട്ടാറേ മാസ
ത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വന്നു തിരുവത്താഴം സ്നാനം എന്ന
ക്രിസ്തീയ ആചാരങ്ങളെ നടത്തി. സഭക്കാർ എല്ലാവരും ഇവരുടെ പ്ര
സംഗത്തിൽ വളരേ ഇഷ്ടപ്പെട്ടും ഇവരോടു ഇണങ്ങിയുംകൊണ്ടതു വലിയ
ഒരു അനുഗ്രഹമായിത്തീൎന്നു. യോസേഫയ്യൻ അന്നു എഫെസ്യർ ൬,
൧൪-ാം വാക്കിനെ കുറിച്ചു കേട്ട ഒരു പ്രസംഗത്തെ മരിക്കുവോളം ഓൎത്തതു
ഞങ്ങൾ അറിയുന്നു.

ഇങ്ങിനേ ഇരിക്കുമ്പോൾ, ൧൮൪൦-ാം വൎഷത്തിൽ തന്നേ, ദൈവമക്ക
ൾക്കു ശേഷിച്ചിരിക്കുന്ന സ്വസ്ഥാനുഭവത്തിൽ പ്രവേശിച്ച പ്രിയ ഹേബി
ൿസായ്പവൎകൾ ഒരു പ്രസംഗയാത്രയിൽ മംഗലാപുരത്തുനിന്നു കണ്ണൂരിലേ
ക്കു വന്നു, ജൂൻമാസം മുതൽ സപ്തമ്പർമാസം വരേ ഇംഗ്ലിഷ് പാതിരിസാ
യ്പിന്റെ (Rev. Mr. Lugard) വീട്ടിൽ പാൎക്കയും താമസത്തിന്നിടയിൽ ചെ
റിയ തമിഴുസഭയെ ദിനന്തോറും കൂട്ടിവരുത്തി ജോൻ യാക്കോബി എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/6&oldid=192939" എന്ന താളിൽനിന്ന് ശേഖരിച്ചത്