താൾ:CiXIV290-04.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

ഭാഷാന്തരക്കാരൻമുഖാന്തരം ദൈവവചനത്തെ ധാരാളം അറിയിച്ചുപദേ
ശിക്കയും ചെയ്യുന്നതിലാൽ സഭക്കാരിൽ പലർ തങ്ങൾ ഉറങ്ങിക്കിടക്കുന്ന
സ്ഥിതിയിൽനിന്നുണൎന്നു വന്നു പ്രാൎത്ഥനെക്കും വേദവായനെക്കും നല്ല
നടപ്പിന്നും ഉത്സാഹമുള്ളവരായിത്തീരുകയും ചെയ്തു.

അതിന്റെ ശേഷം ലുഗൎഡസായ്പൎകൾ മാറിപ്പോയി ഫെനൽ (Rev. Mr.
Fennel) എന്ന ഭക്തിയേറിയ വേറൊരു ഇംഗ്ലിഷ് പാതിരി കണ്ണൂരിലേക്കു
വന്നു. ഈ സായ്പും അവരുടെ മതാമ്മയും ചെറിയ യോസേഫിനെ അ
റിഞ്ഞു വന്നപ്പോൾ അവനെ തങ്ങളുടെ വീട്ടിലേ പണിക്കു കൊണ്ടുപോ
യി. എങ്കിലും പള്ളിയിൽ തന്നേ വല്ല പ്രവൃത്തിക്കു യോഗ്യനായിത്തീ
രേണ്ടതിന്നു മതാമ്മ വളരേ താല്പൎയ്യത്തോടു കൂടേ ചെറിയവനു ഇംഗ്ലി
ഷ്ഭാഷ പഠിപ്പിച്ചുകൊടുത്തു. ഇവന്റെ ഉത്സാഹവും തങ്ങളോടുള്ള പ
റ്റും കണ്ടിട്ടു അവർ അവനെ ഭവനത്തിൽ തന്നേ പാൎപ്പിച്ചു; പിന്നേ
ആ ഭവനത്തിൽ ദിവസേന രാവിലേ എല്ലാ പണിക്കാരെ കൂട്ടീട്ടു ദൈവ
വചനവായന പതിവായിരുന്നതുകൊണ്ടു യോസേഫിന്നും അതിനാൽ
ഏറ ഉപകാരം ലഭിച്ചിരിക്കുന്നു. എന്നാൽ നല്ല ഇടയനായ കൎത്താവു
ഇതിനാൽ തന്റെ ആത്മാവിനെ രക്ഷിപ്പാൻ ആഗ്രഹിക്കുന്നു എന്നു ത
നിക്കു അന്നു ബോദ്ധ്യമായിരുന്നില്ല. പാതിരിസായ്പും മതാമ്മയും തന്നെ
വളരേ സ്നേഹിച്ചതുകൊണ്ടു അച്ഛന്റെ വീടിനെ ഏകദേശം മറന്നു ത
ന്നിഷ്ടം ഗൎവ്വം മുതലായ ദുൎഗ്ഗുണങ്ങളെ പിഞ്ചെല്ലുവാൻ തുടങ്ങിയതു ദോ
ഷവളൎച്ചെക്കു ഒരു ആരംഭമായി കണ്ടു.

൧൮൪൧ ജനുവരിമാസത്തിൽ തന്നേ മുമ്പറഞ്ഞ പ്രിയ ഹേബിൿ
സായ്പു അവൎകൾ അഹറോൻ എന്ന ഉപദേശിയോടൂം തിമോഥി എന്ന
മലയാളബാല്യക്കാരനോടും കൂട കണ്ണൂരിൽ താമസിപ്പാൻ തക്കവണ്ണം വീ
ണ്ടും മംഗലാപുരത്തിൽനിന്നു വന്നു. സഭക്കാർ സാധാരണമായി കൂടിവ
രുന്ന എഴുത്തുപള്ളിപ്പറമ്പിൽ പാൎപ്പാൻ ചെറിയ ഒരു വീടും പള്ളിയും
പണിയിച്ചതിനിടയിൽ വളരേ സ്നേഹശുഷ്കാന്തികളോടേ കൎത്തൃവേല
യും ചെയ്തു. അവർ അങ്ങാടിയിലും വെള്ളക്കാരുടെയും നാട്ടുക്രിസ്ത്യാന
രുടെയും ഇടയിലും ദൈവവചനപ്രസംഗം കഴിച്ചതിനാൽ അറിയായ്മ
യിലും പാപത്തിലും കിടന്നിരുന്ന പലൎക്കു കൎത്താവിനെ താല്പൎയ്യത്തോടേ
അന്വേഷിപ്പാൻ സംഗതിവന്നു. ഇവരുടെ ഇടയിൽ അയ്യന്റെ ജ്യേഷ്ഠ
നും ഉണ്ടായതുകൊണ്ടു ഹേബിൿസായ്പു അനുജന്റെ മേലും ദൃഷ്ടി വെച്ചു.

ആ സമയത്തിൽ ഫെനൽ സായ്പവൎകൾ ദീനംനിമിത്തം കല്ക്കത്തയി
ലേക്കു പോകുവാൻ കല്പന വാങ്ങി തന്റെ ചെറിയ യോസേഫിനെയും
ഒരുമിച്ചു കൊണ്ടു പോകുവാൻ നിശ്ചയിച്ചതു ബാലന്നു ബഹു കൌതുകം
തോന്നി യാത്രെക്കു ഒരുങ്ങിനിന്നു. എന്നാൽ കൎത്താവിന്റെ വിചാരവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/7&oldid=192940" എന്ന താളിൽനിന്ന് ശേഖരിച്ചത്