താൾ:CiXIV290-04.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

ത്തിന്മേൽ ക്നോബ്ലൊൿ യൌസ് പേതർ എന്നീ മൂന്നു ഉപദേഷ്ടാക്കൾ സ
ഹിതം ആ സ്ഥലത്തേക്കു പോയി. അവിടേവെച്ച കണ്ടു കേട്ടതിനെക്കുറി
ച്ചു അയ്യന്നു വളരേ സന്തോഷമുണ്ടായിരുന്നു എങ്കിലും ഉത്സവപ്രസംഗ
ത്താലും പേരാമ്പ്രയിലേക്കുള്ള ദുൎഘടമായ വഴിയാലുമുള്ള അദ്ധ്വാനം അ
വരുടെ ശക്തിക്കു മീതെയായിരുന്നു എന്നിപ്പോൾ തോന്നുന്നു. എന്തെ
ന്നാൽ ആ പ്രസംഗയാത്രയിൽനിന്നു മടങ്ങിവന്നതിൽപിന്നേ തനിക്കു പ
തിവുള്ളപ്രകാരം പുലൎച്ചെക്കു എഴുനീറ്റു സ്വകാൎയ്യപ്രാത്ഥനയെ അടു
ത്ത പള്ളിയിൽ ചെന്നു കഴിച്ച ശേഷം വീട്ടുകാരെ എല്ലാവരെയും ഉറക്ക
ത്തിൽനിന്നുണൎത്തി കുഡുംബപ്രാൎത്ഥനെക്കായി ഒന്നിച്ച് കൂടി വരുത്തുക
യും ദിവസവേലയെ നടത്തുകയും ചെയ്തുവന്നാലും ഒരു വക ബലക്ഷയം
അവരിൽ കാണായിരുന്നു. ഇവ്വണ്ണം ക്രിസ്തുജനനോത്സവത്തിന്റെ അ
നുഗ്രഹങ്ങളെ സഭയുമായി അനുഭവിച്ച ശേഷം വൎഷാന്ത്യദിവസത്തിൽ
വൈകുന്നേരം പള്ളിപ്രാൎത്ഥനെക്കു എല്ലാവരെയും വിളിച്ചു കഴിവാറായ
വൎഷത്തിൽ കൎത്താവു ചെയ്ത കരുണാവാത്സല്യങ്ങളെക്കൊണ്ടു സഭയെ
ഉണൎത്തിയ ശേഷം തിരുവത്താഴം പെരുമാറുമളവിൽ അപ്പം വെച്ചി
രുന്ന പാത്രം തന്റെ കയ്യിൽനിന്നു താണുപോകുന്നപ്രകാരം അനുഭവി
ച്ചു, തന്നെത്താൻ ഉറപ്പിച്ചു വീണ്ടും കൈ ഉയത്തുൎമ്പോൾ അധികമായി
താണുപോകുന്നതിനെ കണ്ടു എന്നു മാത്രമല്ല, ശരീരവും തളൎന്നുപോകു
ന്നതിനെ അനുഭവിച്ചു. കൈതാങ്ങൽ അന്വേഷിച്ചപ്പോൾ ഒരു കസാ
ലമേൽ ഇരുന്നു. അതിൽ പിന്നേ തന്റെ നാവിന്നു തരിപ്പു വന്നു എന്ന
റിഞ്ഞതിനാൽ സന്തോഷവും ആനന്ദവും നിറഞ്ഞവനായി അന്ത്യയാ
ത്രാഘോഷണം പോലേയുള്ള ഒരു പ്രബോധന കഴിക്കയും കൎത്താവു
ഈ വൎഷത്തെയും അവസാനിപ്പാൻ തനിക്കു കൃപനല്കിയതിനെ ഓൎത്തു
കണ്ണുനീരോടെ പ്രാൎത്ഥിക്കയും ചെയ്തു. പിന്നേ ശരീരത്തിന്റെ ബലഹീ
നതനിമിത്തം സഭക്കാർ അയ്യനെ കൈതാങ്ങി വീട്ടിലേക്കു കൊണ്ടുപോ
യി കിടത്തി. എന്നാൽ പതിവുള്ള വൎഷാന്ത്യപ്രാൎത്ഥനയിൽ (Watch
night) തനിക്കു ചേരുവാൻ കഴിവില്ലാതെപോയതുകൊണ്ടു വളരേ വ്യസ
നം ഉണ്ടായി. ഇപ്രകാരം പുതുവൎഷത്തിൽ (൧൮൮൬) പ്രവേശിച്ചിരി
ക്കുന്നു. പിറേറദിവസം രാവിലേ പക്ഷവാതത്തിന്റെ ലക്ഷണങ്ങൾ
തെളിവായി കാണായ്വന്നതു കൂടാതെ ഒരു കൈയും കാലും അശേഷം
വീണുപോകയും ചെയ്തു. സഭക്കാർ അയ്യന്റെ വീട്ടിൽ വന്നു ദുഃഖിച്ചു
നില്ക്കുമ്പോൾ ബോധകർ അവരോടു: "ദൈവത്തിന്റെ നല്ല ഇഷ്ടം
എന്നിൽ ഭവിക്കട്ടേ" എന്നു പറഞ്ഞു. പിന്നേ വൈദ്യരെ വിളിപ്പാൻ
ആലോചിക്കുമ്പോൾ ഞെരുക്കുസമയത്തിൽ തനിക്കുവേണ്ടി ഒന്നും കടം
പെടരുതു എന്ന വിചാരത്തിന്മേൽ വിരോധിച്ചു എങ്കിലും സഭക്കാർത

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/30&oldid=192963" എന്ന താളിൽനിന്ന് ശേഖരിച്ചത്