താൾ:CiXIV290-04.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

ന്നേ ഒരു വൈദ്യനെ വരുത്തി തങ്ങളാൽ ആവോളം ഉപദേഷ്ടാവിനെ
ശുശ്രഷിക്കുയും ചെയ്തു. മാൎച്ചുമാസത്തിൽ അല്പം സൌഖ്യമുണ്ടായ
പ്പോൾ വീണ്ടും തന്റെ പ്രവൃത്തിയെ എടുപ്പാൻ കഴിവു വരും എന്ന ആ
ശപൂണ്ടു. ഇങ്ങനേ ഈ വൎഷത്തിന്റെ അന്തംവരേ ഒരുവിധം സുഖം
തന്നേ അനുഭവിക്കുന്നതുകൊണ്ടു ദിസമ്പർമാസത്തിൽ കോഴിക്കോട്ടോളം
വരികയും ൮൭-ാംസവത്സരത്തിന്റെ ആരംഭത്തിൽ മകളുടെ മകന്നു സ്വ
ന്തകൈയാൽ തിരുസ്നാനം കഴിക്കയും ചെയ്തു. എന്നാൽ എപ്രിൽമാ
സത്തിൽ രോഗം വീണ്ടും പുതുശക്തിയോടെ ഇളകിയതിനാൽ "തന്റെ
ഭവനകാൎയ്യത്തെ ക്രമപ്പെടുത്തേണം" എന്നു വിചാരിച്ചു എല്ലാ കണക്കു
കളെ തക്ക കൈകളിൽ ഭരമേല്പിക്കയും കുറേ കടം ഉള്ളപ്രകാരം കണ്ടതു
നിമിത്തം വളരേ വ്യസനിക്കയും ചെയ്തു. എങ്കിലും കൎത്താവു തന്റെ ദാ
സന്റെ ആശയെ ലജ്ജിപ്പിക്കാതെ പിന്നേത്തതിൽ ഈ ഞെരുക്കത്തി
ന്നു തക്കു വഴി കാണിച്ചതിനാൽ വളരേ നന്ദിയോടെ ഇരുന്നു. ൧൮൮൮-ാം
സംവത്സരത്തിൽ തനിക്കു പെൻശൻ നിശ്ചയിച്ച ശേഷം വടകരയിൽ
പാൎക്കുന്ന മക്കൾ അച്ഛൻ തങ്ങളോടു കൂടേ പാൎക്കേണം എന്നപേക്ഷിക്ക
യാൽ അനുവാദം വാങ്ങി മാൎച്ച ൫-ാം തിയ്യതി ആ സ്ഥലത്തേക്കു മാറി
പോയി, തന്റെ പ്രവൃത്തിയിൽനിന്നു സ്വസ്ഥനായി മനഃസന്തോഷ
ത്തോടെ പാത്തു. അടുത്ത ദൈവാരാധനസ്ഥലത്തിലേക്കു വടികുത്തി
നടന്നു താനും ചെന്നു ചേരും. ഇങ്ങനേ ജുൻമാസംവരേ യാതൊരു
സുഖക്കേടു കൂടാതേ മനഃസ്വസ്ഥതയോടെ നാം കഴിച്ചു. എന്നാൽ മേ
ല്പറഞ്ഞമാസം ൧൮-ാം തിയ്യതി രോഗം അതികഠിനമായി തീൎന്നു. അന്നു
മുതൽ നടപ്പാനും നല്ലവണ്ണം സംസാരിപ്പാനും പാടില്ലാതെ പോയി.
പിന്നേ അഗുസ്തമാസത്തിൽ രണ്ടാഴ്ചയോളം വലിയ ഒരു ഉൾപോരാട്ട
ത്തിൽ കൂടി കടക്കേണ്ടിവന്നു. അങ്ങനേ ഒരു ഞാറാഴ്ചരാത്രിയിൽ ഉൾ
പോർ അതിക്രമിച്ച സമയം താൻ ഒരാളോടു സംസാരിക്കുന്നപ്രകാരവും
വലത്തേ കൈകൊണ്ടു കൂടക്കൂടേ കിടക്കുമേൽ കുത്തുന്നപ്രകാരവും ഒരു
ഉരുസൽ അടുത്ത മുറിയിൽ കിടന്നിരുന്നവർ കേട്ടിട്ടു അയ്യന്റെ മുറിയിൽ
ചെന്നു നോക്കിയപ്പോൾ ശരീരം ആകപ്പാടെ വിയൎത്തിരിക്കുന്നതു കണ്ടു.
"ഞാൻ പിശാചിനോടു പോരാടി, അവൻ എന്നോടു: നീ മഹാപാപി,
നിണക്കു രക്ഷയില്ല എന്നു വളരേ നേരത്തോളം കുറ്റംചുമത്തി ഭയങ്കര
മായി പോരാടി, ഒടുക്കും ഞാൻ: യേശുക്രിസ്തു തന്റെ രക്തത്താൽ നീതീ
കരിച്ചവന്നു രക്ഷയുണ്ടെന്നും ദൈവം തെരിഞ്ഞെടുത്തവരിൽ കുറ്റംചു
മത്തുന്ന അപവാദി ആർ എന്നും പറഞ്ഞപ്പോൾ അവൻ വഴതിപ്പോ
യിക്കളഞ്ഞു; ഇങ്ങനേ ഞാൻ ജയം പ്രാപിച്ച ശേഷം ആ ഭയങ്കര അന്ധ
കാരം നീങ്ങി എല്ലാം വെളിച്ചവും ഉല്ലാസവുമായിത്തീൎന്നു," എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/31&oldid=192964" എന്ന താളിൽനിന്ന് ശേഖരിച്ചത്