താൾ:CiXIV290-04.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

വരുടെ വായിൽനിന്നു കഥയും ദൈവവചനവും കേട്ടുകൊണ്ടിരിപ്പാൻ
ഏറ്റവും താല്പൎയ്യമുണ്ടായിരുന്നു. ചുറ്റുമുള്ള ജാതികൾക്കും അയ്യൻ ഒ
രു സ്നേഹിതനായിത്തീൎന്നപ്രകാരം കാണേണമെങ്കിൽ അവരോടു കൂടേ
വീടുതോറും ചെന്നാൽ മതി. വിശേഷിച്ചു മുക്കാടിയിൽ ചെല്ലുമ്പോൾ
ആബാലവൃദ്ധം കൂടിവന്നു ദൈവവചനത്തെ ശ്രദ്ധയോടെ കേൾക്കും.
അയ്യൻ ജീവനോടിരിക്കും സമയത്തു ഇവരുടെ ഇടയിൽ തക്ക പ്രവൃത്തി
ഫലം കാണ്മാൻ സംഗതിവന്നില്ലെങ്കിലും കൎത്താവിന്റെ വചനം വെറു
തെ മടങ്ങിവരികയില്ല, താൻ അതിനെ അയച്ച കാൎയ്യത്തെ അനുഷ്ഠിക്കും
നിശ്ചയം! ഈ കൎത്തൃശുശ്രൂഷഷക്കാരനിൽ കണ്ടിരിക്കുന്ന നിത്യസന്തോഷ
ഭാവം "കൎത്താവിനെ സന്തോഷത്തോടെ സേവിപ്പിൻ" എന്നുള്ള വേദവാ
ക്യത്തെ ഞങ്ങൾക്കു പലപ്പോഴും ഓൎമ്മവരുത്തി. പകലിന്റെ അദ്ധ്വാന
വും പ്രയാസവും കഴിഞ്ഞ ശേഷം തങ്ങളുടെ വീട്ടിൽനിന്നു കേൾപ്പാറായ
രാഗശബ്ദങ്ങളാൽ: ഈ വീട്ടിന്നു രക്ഷയുണ്ടെന്നും പൌൽഅപ്പൊസ്തലൻ
കൊലോസ്സൎക്കു ൩,൧൬ഇൽ എഴുതിയപ്രകാരം തന്നേ ഇവരുടെ അവ
സ്ഥ ആകുന്നു എന്നും അടുത്ത പള്ളിയിൽ കൂടക്കൂടേ താമസിക്കുന്ന മി
ശ്ശനരിമാൎക്കും പലപ്പോഴും വിചാരിപ്പാൻ സംഗതി ഉണ്ടായിരുന്നു. എ
ന്നിട്ടും ആ ഭവനത്തിന്നു ദുഃഖവും സങ്കടവും നേരിട്ടുവന്നില്ല എന്നു വി
ചാരിക്കേണ്ടാ: മക്കൾ മൂന്നു പേർ കല്യാണംകഴിച്ച ശേഷം മക്കളുടെ മ
ക്കളെ കാണുന്നതിനാലുള്ള സന്തൊഷത്തിൽ കൈപ്പായ ഒരു അനുഭവ
വും ഉണ്ടായിരുന്നു; അതോ, മൂത്തമകളുടെ ഭൎത്താവു മുവ്വറാട്ടിൽ ഉപദേ
ശിയായിരിക്കുന്ന സമയത്തു ഭാൎയ്യയെയും മകനെയും വിട്ടുപോയിക്കുളഞ്ഞ
തും അയ്യന്റെ ഒടുക്കത്തെ നാഴികവരേ നാശകരമായവഴികളിൽ നടന്ന
തും തന്നേ. അയ്യൻ ഈ മരുമകന്നു വേണ്ടി കഴിച്ച പ്രതിവാദം അല്പ
മല്ലാഞ്ഞു; എന്നാലും "മുടിയനായമകൻ മടങ്ങിന്നു" എന്നുള്ളതു കേൾ
പ്പാൻ അവൎക്കു സംഗതിവന്നില്ല; അവർ കഴിഞ്ഞ ശേഷം മാത്രം അദ്ദേ
ഹം കണ്ണൂരിലേ ഒരു സഹോദരന്റെ ഭവനത്തിൽ വെച്ചു മരിക്കേണം എ
ന്നും തനിക്കു കൃപലഭിക്കേണം എന്നുമുള്ള ആശയോടെ വന്നു ചേൎന്നു വ്യ
സനകരമായ ശാരീരികസ്ഥിതനായി പല അനുതാപയാചനകളോടെ
(August 5th) മരിക്കയും ചെയ്തു. ശേഷിച്ച, നാലു മക്കളെ കൊണ്ടും
അയ്യന്നു ഓരോ ഭാരവിചാരങ്ങളുമുണ്ടായി, എന്നാൽ തനിക്കു പതിവുള്ള
പ്രകാരം ഇവരെയും കൎത്താവിന്റെ കൈയിൽ ഏല്പിക്കയാൽ "ഇരിട്ടുള്ള
മാൎഗ്ഗത്തിലും പ്രകാശത്തെ കണ്ടു" എന്നു ഒടുവിൽ പറയേണ്ടു.

൧൮൮൫-ാംവൎഷത്തിലേ ദിസെമ്പർമാസത്തിൽ അയ്യൻ കീഴൂർ ഉത്സ
വത്തിന്നു പോയപ്പോൾ ഏകാന്തവാസി എന്ന പോലേ പേരാമ്പ്ര
എന്ന ദിക്കിൽ പാൎക്കുന്ന പൌലയ്യനെ കാണേണം എന്നുള്ള ആഗ്രഹ
4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/29&oldid=192962" എന്ന താളിൽനിന്ന് ശേഖരിച്ചത്