താൾ:CiXIV290-04.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

ങ്ങാത്ത സ്വഭാവനടപ്പുകൾ നിമിത്തം അനവധി സങ്കടം അനുഭവിച്ചു
പോൽ. പിന്നേ ൧൮൬൫—൬൬ എന്നീ സംവത്സരങ്ങളിൽ അയ്യൻ വ
ളരേ ദൈവാനുഗ്രഹത്തോടെ തളിപ്പറമ്പിൽ പ്രവൃത്തിച്ചു. ൧൮൬൭-ാം
വൎഷത്തിൽ പാലക്കാട്ടിൽവെച്ചു അഭ്യാസമേറിയ ഉപദേശി (Paul Ittira-
richen) മരിച്ചതുകൊണ്ടും മറ്റുള്ള വേലക്കാൎക്കു സൌഖ്യക്കേടു വളരേ ഉ
ണ്ടായതുകൊണ്ടും അയ്യനെ ആ സ്ഥലത്തേക്കു മാറ്റി എങ്കിലും ബഹു
മാനപ്പെട്ട ബാസൽമിശ്യൻ കമ്മട്ടിയാരിൽനിന്നു അയ്യന്നു പാതിരിഹ
സ്താൎപ്പണം കൊടുക്കേണം എന്നും കുടക്കല്ലിലേ ഉപദേഷ്ടാവിന്റെ സ
ഹായത്തിന്നായി ആ സ്ഥലത്തേക്കു മാറിപ്പോകേണം എന്നുമുള്ള കല്പന
വരികയാൽ സ്ഥലമാറ്റം കഴിഞ്ഞ ശേഷം ഹസ്താൎപ്പണത്തിന്നു ഒരുക്കി.

ഇങ്ങനേ ജൂലായിമാസം ൨൯-ാം൹ ബുധനാഴ്ച എന്ന ഹസ്താൎപ്പണ
ദിവസം അടുത്തുവന്നു. ആ നാളിൽ കുടക്കൽസഭെക്കും അന്യസഭക
ളിൽനിന്നു വന്നു പലൎക്കും വിശേഷിച്ചു സഭാശുശ്രൂഷെക്കു വേൎതിരിക്ക
പ്പെടുവാൻ ഒരുങ്ങിനില്ക്കുന്ന അയ്യന്നും ബഹു സന്തോഷമുണ്ടായിരുന്നു.
അന്നുള്ള ആരാധന കുടക്കല്ലിലേ പഴയപള്ളിൽ തന്നേ കഴിച്ചതു.
"രാജസന്നിധാനേ" എന്ന ഗീതം പാടിയശേഷം രേൿഉപദേഷ്ടാവു
൭൯-ാം സങ്കീൎത്തനം വായിച്ചു പ്രാൎത്ഥിതിൽ പിന്നേ ശൌഫ്ലർബോധ
കർ ൧. കൊറി. ൪, ൧. ൨. എന്ന വാക്കുകളെ ആധാരമാക്കി "ബോധക
സ്ഥാനം മദ്ധ്യസ്ഥസ്ഥാനമല്ല ഒരു ശുശ്രൂഷയത്രേ" എന്നതിനെ കുറിച്ചു
പ്രസംഗിച്ചു. അനന്തരം യോസേഫയ്യൻ തന്റെ ജീവചരിത്രത്തെ ചു
രുക്കത്തിൽ വായിച്ചതിൽ പിന്നേമൂപ്പൻസായ്പവർകൾ (Rev. J. M.
Fritz) "നീ എന്നെ സ്നേഹിക്കുന്നുവോ?" എന്ന വചനത്തെ തൊട്ടു ചില
പ്രബോധനവാക്കുകളെ പറഞ്ഞിട്ടു അയ്യനെ ഹസ്താൎപ്പണമൂലം ബോധ
കസ്ഥാനത്തിൽ ആക്കുകയും ചെയ്തു. അന്നു അവിടേ കൂടിയവരൊക്കെ
യും കൎത്താവു തങ്ങളെ അനുഗ്രഹിച്ചപ്രാരം സാക്ഷിചൊല്ലുന്നു. അ
യ്യൻ തനിക്കു ഭരമേല്പിച്ച പുതുശുശ്രൂഷയെ എങ്ങിനേ അംഗീകരിച്ചു
എന്നതു താഴേ കാണിക്കുന്ന വരികളാൽ തെളിയുന്നു. "കൎത്താവു കരു
ണയാലേ അയോഗ്യനായ എന്നെ ഇപ്പോൾ തന്റെ വിശുദ്ധശുശ്രൂഷെ
ക്കു വേൎതിരിപ്പാൻ ഇഷ്ടം തോന്നിയതിൽ ഞാൻ എന്റെ പ്രാപ്തികേടും
പോരായ്മയും വിചാരിക്കുമ്പോൾ: എന്റെ ആത്മാവേ, യഹോവായെ
വാഴ്ത്തുക, എന്റെ ഉള്ളിലുള്ള സകലവുമേ, അവന്റെ വിശുദ്ധമുള്ള നാ
മത്തെ വാഴ്ത്തുക, എന്റെ ആത്മാവേ, യഹോവായെ വാഴ്ത്തുക; അവൻ
ചെയ്ത സകല ഉപകാരങ്ങളെയും മറക്കയും അരുതേ; എന്നു മാത്രം എ
നിക്കു പറവാനുള്ളതു. കൎത്താവിൻ വേലയിൽ എന്നെ ഇത്രോളം സ്നേഹ
ത്തിൽ പാലിച്ചുവന്നതുമല്ലാതെ ഇന്നു ഈ ദിവ്യശുശ്രൂഷെക്കായി നിശ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/25&oldid=192958" എന്ന താളിൽനിന്ന് ശേഖരിച്ചത്