താൾ:CiXIV290-04.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

യിച്ചാക്കിയ വിലാത്തിയിലുള്ള നമ്മുടെ ബഹുമാനപ്പെട്ട കമ്മറ്റിയാൎക്കും
ഈ സഭയിൽ വെച്ചു ഏറ്റവും കൃതജ്ഞതയോടെ വന്ദനംചൊല്ലന്നു.
കൎത്താവിൽ എന്നെ ഏറ്റവും സ്നേഹിച്ചു അവന്റെ അറിവിലേക്കു നട
ത്തുവാനായി വളരേ അദ്ധ്വാനദുഃഖങ്ങൾ സഹിച്ച ക്രിസ്തുയേശുവിൽ
എനിക്കു അച്ഛനായിരിക്കുന്ന പ്രിയഹേബിൿസായ്പിന്നു ഞാൻ വലിയ
കടക്കാരനായിരുന്നു, കൎത്താവു തന്റെ ആ വിശ്വസ്തദാസനിലും അവരാ
ലും ചെയ്ത എല്ലാറ്റിന്നായി അവന്റെ നാമം സ്തുതിക്കപ്പെടേണമേ.
വിലാത്തിയിലും ഈ മലയാളത്തിലും, അവരിൽ പ്രത്യേകം സഭകൾക്കു
അച്ഛന്മാരായിരിക്കുന്ന കൎത്താവിൻ പഴയ ശുശ്രഷക്കാൎക്കും ശേഷം എ
ല്ലാ ഉപദേഷ്ടാക്കന്മാൎക്കും അവരുടെ എല്ലാ നന്മകൾക്കായിട്ടും ഞാൻ
താഴ്മയോടെ വന്ദനം ചൊല്ലുന്നു. ഒടുക്കും കൎത്താവിൽ പ്രിയസഹോദര
സഹോദരിമാരേ, നിങ്ങളുടെയും എല്ലാ സ്നേഹോപകാരങ്ങൾക്കായിട്ടും
ഞാൻ നന്ദിയോടെ വന്ദനം ചൊല്ലുന്നതു കൂടാതെ ഇവിടേ ഇന്നു കൎത്താ
വിൻമുമ്പാകെ കൂടിവന്ന എല്ലാവരോടും എന്റെ അപേക്ഷയാവിതു: നി
ങ്ങൾ പ്രത്യേകം നിങ്ങളുടെ പ്രാൎത്ഥനയിൽ (എന്നെ) ഓൎത്തു ഇപ്പോൾ
ഏല്പാൻ ഭാവിക്കുന്ന അവന്റെ വിശുദ്ധശുശ്രൂഷയിൽ വിശ്വസ്തുജാഗ്ര
തയോടെ തന്റെ സഭയിലും ജാതികളുടെ ഇടയിലും അനുഗ്രഹത്തിന്നാ
യിത്തീരുന്നതിനാൽ കൎത്താവിൻനാമത്തിന്നു സ്തുതി ഉണ്ടായ്വരുവാനായി
എനിക്കായിട്ടു പ്രാൎത്ഥിക്കേണം എന്നു അപേക്ഷിക്കുന്നു." ഇന്നഭാവ
ത്തോടെ പുറപ്പെടുന്നവന്നു കൎത്താവിന്റെ അനുഗ്രഹം പിഞ്ചെല്ലും എ
ന്നു പറയുന്നതു വെറുംവാക്കല്ല അതു ഇദ്ദേഹത്തിന്നു ശേഷിച്ചിരുന്ന ജീ
വനാളുകളിൽ കാണ്മാനും ഇടവരികയും ചെയ്തു.

അയ്യൻ ഈ സമയം മുതൽ ൧൮൭൬-ാം വൎഷത്തിലേ ഏപ്രിൽമാസം
വരേ കുടക്കല്ലിൽ തന്നേ പാൎത്തു സഭയിലും ജാതികളുടെ ഇടയിലും വേ
ലചെയ്തു. ഈ സമയത്തിന്നകം ജാതികളിൽനിന്നു വളരേ ആളുകൾ സ
ഭയോടു ചേൎന്നുവന്നു. താൻ പ്രസംഗയാത്രെക്കു പോകുമ്പോൾ യേശു
ക്രിസ്തുവിൽ ഉദിച്ചുവന്ന രക്ഷാകരമായ ദൈവകൃപയെ താൻ ലഭിച്ചനുഭ
വിക്കുന്ന പ്രകാരം എത്രയും ധൈൎയ്യത്തോടും വാത്സല്യത്തോടും കൂടേ അ
റിയിച്ചതിനാൽ നാനാജാതികൾ ആശ്ചൎയ്യപ്പെട്ടു, ഇവർ പറയുന്നതു സ
ത്യം തന്നേ എന്നു ഏറ്റുപറകയും ചിലർ ക്രിസ്തുമതത്തെ അംഗീകരിക്ക
യും ചെയ്തു. ഇങ്ങനേ പുതുതായി സഭയോട് ചേരുവാൻ വന്നവൎക്കു
താൻ വളരേ ക്ഷമാക്ഷാന്തികളോടു രക്ഷാമാൎഗ്ഗത്തെ ഗ്രഹിപ്പിച്ചുകൊടു
ത്തതിനെ ഓൎക്കുന്തോറും അയ്യൻ റ്വഴികാട്ടിമാത്രമല്ല ആത്മാക്കളെ തങ്ങ
ളുടെ രക്ഷിതാവിന്റെ കൂട്ടായ്മയിലേക്കു വഴിനടത്തുന്നവനുമായിരുന്നു എ
ന്നു പറയേണം. വിശേഷിച്ചു ക്രിസ്തുമൂലം തങ്ങൾക്കുള്ളതൊക്കയും വിട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/26&oldid=192959" എന്ന താളിൽനിന്ന് ശേഖരിച്ചത്