താൾ:CiXIV290-04.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

യി എന്നു വന്നാലും ഒരു ദിവസമെങ്കിലും സ്വസ്ഥനായിരുന്നില്ല. അ
വിടേവെച്ചു ലുഗൎഡസായ്പിനെ വീണ്ടുംകാണ്മാൻ സംഗതിവന്നതിനാൽ
വളരേ സന്തോഷമുണ്ടായി. ആ സമയത്തെ ഓൎക്കുന്ന എല്ലാവരും അ
ന്നു ലഭിച്ച അനുഗ്രഹങ്ങളെക്കൊണ്ടു ഇന്നും കൎത്താവിനെ സ്തുതിക്കുന്നു.
എന്നാൽ ഒരു കത്തിൽനിന്നു കേൾക്കുന്നതു: "എന്നോടു കൂടേ ഇങ്ങോട്ടു
വന്ന പ്രിയപ്പെട്ട യോസേഫിനെ അവന്റെ സുഖക്കേടുനിമിത്തം മട
ക്കി അയക്കേണ്ടിവന്നു; കണ്ണൂരിൽ എത്തിയശേഷം അവന്നു സുഖം വന്നു,
ദൈവത്തിന്നു സ്തോത്രം"! ഹേബിൿസായ്പു അഞ്ചു മാസത്തോളം അവി
ടേ പാൎത്തിട്ടും സൌഖ്യക്കേടു വൎദ്ധിച്ചതു കാണുമ്പോൾ വൈദ്യന്മാരും
കൂട്ടുവേലക്കാരും വിലാത്തിക്കുപോകേണം എന്ന തീൎച്ചയുള്ള ആലോച
നപറഞ്ഞപ്പോൾ ദൈവേഷ്ടത്തിന്നു തന്നെ ഏല്പിച്ചു തന്റെ പ്രിയമക്ക
ളെയും മലയാളരാജ്യത്തെയും ഇനി കാണാതെ വ്യസനത്തോടേ വിട്ടു,
സപ്തമ്പർമാസം ൨൮-ാം൹- മദ്രാസിൽനിന്നു കപ്പൽകയറി സ്വന്തനാ
ട്ടിലേക്കു പോകയും ചെയ്തു. ഈ വൎത്തമാനം കണ്ണൂരിൽ എത്തിയപ്പോൾ
സഭെക്കും പ്രത്യേകിച്ചു പ്രിയയോസേഫ്ഉപദേശിയാൎക്കും വളരേ ദുഃഖ
മുണ്ടായി. എന്നാൽ സായ്പു അയച്ച കത്തുകളാലും അന്നു സഭാശുശ്രഷ
ഏറ്റ ഉപദേഷ്ടാവിനാലും എല്ലാവൎക്കും ആശ്വാസം വന്നു.

ഹേബിൿസായ്പു പോയശേഷം മില്ലർസായ്പു യോസേഫയ്യനെ ചിറ
ക്കല്ലിലേക്കു അയച്ചു. അവിടേ സെബസ്ത്യാൻഅയ്യനുമായി പെണ്കുട്ടി
കളുടെ ശാല നോക്കിവന്നു. പിന്നേ ചില മാസങ്ങളുടെ ശേഷം ആ
ശാല കണ്ണൂരിലേക്കും സെബസ്ത്യാനയ്യൻ മംഗലപുരത്തേക്കും മാറിപ്പോ
കയാൽ യോസേഫയ്യൻ തനിയേ അവിടേ (൧൮൬൦) പാൎത്തുവന്ന മല
യാളസഭകളിലേ വിധവമാരെയും അവരുടെ കുട്ടികളെയും ൧൮൬൩-ാം
സംവത്സരത്തോളം നോക്കിപ്പോന്നു. ഈ സമയത്തിന്നകം ഇരുപതുവ
യസ്സുള്ള ഒരു ബാല്യക്കാരനെ കൎത്താവിന്റെ അടുക്കൽ വഴിനടത്തുവാൻ
കൃപലഭിച്ചതിനാൻ അയ്യന്നു വളരേ സന്തോഷമുണ്ടായി. അദ്ദേഹ
ത്തിന്നു സംബന്ധികളാൽ ഉപദ്രവം വളരേ ഉണ്ടായി എങ്കിലും അവ
ന്റെ വിശ്വാസസ്ഥിരതയും സാക്ഷ്യവും കേട്ടപ്പോൾ ജ്യേഷ്ഠനും ഭാൎയ്യയും
കൂടേ ഇങ്ങോട്ടു ചേൎന്നു അനുജനുമായിട്ടു സ്നാനം ലഭിക്കയും ചെയ്തു.
൬൩ഇൽ പ്രായം ചെന്ന തന്റെ അച്ഛൻ ജടയപ്പനുപദേശിയാരോടു
വിവാഹംചെയ്ത അനുജത്തിയുടെ വീട്ടിൽവെച്ചു കൎത്താവിന്റെ സ്വസ്ഥ
തയിൽ പ്രവേശിക്കുയും ചെയ്തു.

൧൮൬൪-ാം വൎഷത്തിൽ ചിറക്കല്ലിലേ വിധവമാരെ കമ്മട്ടിയാരുടെ
കല്പനപ്രകാരം ഓരോ സഭകളിലേക്കു വിട്ടയച്ചതിനാൽ അയ്യനെ ചൊ
വ്വസഭയിൽ പ്രവൃത്തിപ്പാനാക്കി; അവിടേയുള്ള പല സഭക്കാരുടെ അട

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/24&oldid=192957" എന്ന താളിൽനിന്ന് ശേഖരിച്ചത്