താൾ:CiXIV290-04.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

ന്റെ ഇഷ്ടം കൂടാതെ ഒരു രോമം പോലും ഞങ്ങളുടെ തലയിൽനിന്നു
വീഴുകയില്ല എന്ന വാക്കിൻപ്രകാരം ഞങ്ങൾക്കു സംഭവിച്ചതുകൊണ്ടു
മുടങ്ങാതെ ധൈൎയ്യത്തോടേ വീണ്ടും പ്രസംഗിച്ചു". ഗുണ്ടൎത്ത് മതാമ്മയു
ടെ ഒരു കത്തിൽനിന്നു ഇതിനെ തൊട്ട ചില വാക്കുകളെ ഇവിടേ ചേ
ൎക്കേണ്ടതു: "ഹേബീൿസായ്പു പയ്യാവൂരിൽനിന്നു മടങ്ങിവന്ന ഉടനേ ഉപ
ദേശിമാരുമായി തളിപ്പറമ്പത്തേ ഉത്സവത്തിന്നുപോയി, അവിടേവെച്ചു
പയ്യാവൂരിൽ അവരുടെ നേരേ ആനയെ ഓടിച്ച ഒരു പാപ്പാൻ സുവി
ശേഷത്തെ കേൾപ്പാൻ വന്നിരുന്നു, ഇവന്റെ വായിൽനിന്നു അവർ കേ
ട്ടപ്രകാരം അങ്ങേ ഉത്സവം കഴിയും മുമ്പേ തന്നേ ആ നാലു ആനകളിൽ
ഒന്നു ചത്തുപോയതുകൊണ്ടു ജനങ്ങൾ ആകപ്പാടെ ഇതു ഹേബിൿസാ
യ്പു അറിയിക്കുന്ന ദൈവത്തിന്റെ ശിക്ഷ ആകുന്നു എന്നു പറയുന്നു". എ
ന്നാൽ അന്നേരം ഉണ്ടായ കല്ലേറു മഴകണക്കേ പെയ്തയ്തു കേൾക്കുമ്പോൾ
മഹാസങ്കടം തന്നേ; എന്നിട്ടും ചെറുപട്ടാളത്തിന്നു പ്രസംഗത്താലും പ്രാ
ൎത്ഥനയാലും ജയവും ഉണ്ടായി എന്നു കേൾക്കുന്നു.

ഈ വക സങ്കടങ്ങളാൽ പ്രിയ യോസേഫ് ഉപദേശിയുടെ ധൈൎയ്യം
കുറഞ്ഞുപോയിരിക്കും എന്നു വിചാരിച്ചാൽ തെറ്റിപ്പോകുന്നു. പട്ടാള
ത്തിന്നു പടിയിൽ ധൈൎയ്യവും ശക്തിയും ഏതുപ്രകാരം വൎദ്ധിച്ചിരിക്കുന്നു
വോ അപ്രകാരം തന്നേ കണ്ണൂരിലേ കൎത്തൃപട്ടാളത്തിനും സംഭിച്ചതു
കാണുന്നു. എന്തെന്നാൽ ആ ൫൦-ാം വൎഷത്തിൽ തന്നേ ഹേബിൿസാ
യ്പു 'തന്റെ കുട്ടികളായ' പതിനഞ്ചുപേരോടു കൂടേ പാലക്കാട്ടേക്കുള്ള ഒരു
പ്രസംഗയാത്രയിൽ ഇരിക്കുന്നതു കാണുന്നു. ഇവരിൽ യോസേഫയ്യനും
ഉണ്ടായിരുന്നു. ഈ പ്രയാണത്തിൽ അവൎക്കു പൊന്നാനി കുടക്കൽ പ
ട്ടാമ്പി തൃത്താല വാണിയങ്കുളം പാലക്കാടു കല്പാത്തി ചെറുപ്പുള്ളശ്ശേരി
അങ്ങാടിപ്പുറം മഞ്ചേരി കോഴിക്കോടു എന്നീ സ്ഥലങ്ങളിൽ ദൈവസ്നേ
ഹത്തെയും അവന്റെ അഭിഷിക്തനെയും കുറിച്ചു മുടക്കം കൂടാതെ പ്രാ
ഗത്ഭ്യത്താടേ സാക്ഷിപറവാനും മൂന്നാൾ ചുമടുപുസ്തകങ്ങളെ പരത്തു
വാനും കൃപലഭിക്കയാൽ മഹാ സന്തോഷത്തോടേ വീട്ടിലേക്കു മടങ്ങിവ
ന്നു. അന്നു മുതൽ പാലക്കാടും ഒരു മിശ്ശൻസ്ഥലം ആയിത്തീരേണം
എന്നുള്ള ആശ സഹോദരന്മാരിൽ ഉണ്ടായതുകൊണ്ടു ആയതിന്നു നിവൃ
ത്തി വരുംവരേ കൎത്താവിനോടും കമ്മട്ടിയാരോടും യാചന കഴിച്ചു പോ
ന്നു. ഈ കഴിഞ്ഞ ൫൦-ാം വൎഷത്തിൽ ക്ഷാന്തി വിശ്വാസസന്തോഷങ്ങൾ
നിറഞ്ഞവളായി ക്ഷയരോഗത്താൽ മരിച്ച തന്റെ അനുജത്തിയുടെ ക
ല്ലറെക്കൽ നിന്നിരുന്ന യോസേഫ് ഉപദേശിയാർ പുതുവൎഷത്തിലും ക
ഷ്ടച്ചൂളയിൽ കൂടി കടക്കേണ്ടിവന്നു. "ഭാൎയ്യകിട്ടി നന്മകിട്ടി" എന്നുള്ള മാ
ധുൎയ്യാനുഭവം അല്പനേരത്തേക്കു മാത്രം ആസ്വദിച്ചു. എങ്ങിനേയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/16&oldid=192949" എന്ന താളിൽനിന്ന് ശേഖരിച്ചത്