താൾ:CiXIV290-04.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

ത്തിൽ യോസേഫ്ഉപദേശി വിവാഹം ചെയ്തു. അതിന്റെ ശേഷം
(൧൮൫൦) തയ്യിൽ പാൎത്തു മുക്കുവരുടെ ഇടയിൽ പ്രവൃത്തിക്കയും സഭക്കാ
രെ നോക്കുകയും ചിറക്കല്ലിൽനിന്നു ഇവിടേക്കു മാറിയ ആൺ കുട്ടികളെ
വിശേഷിച്ചു പഠിപ്പിക്കയും ആവശ്യം പോലേ പ്രസംഗയാത്രെക്കു പോ
കയും ചെയ്തു. ഇങ്ങനേ "ചെറു പട്ടാളം" പയ്യാവൂരിലേ ഉത്സവപ്രസം
ഗത്തിന്നു പോയപ്പോൾ ഉണ്ടായ ഭയങ്കരഉപദ്രവം ആവിതു: "ഞങ്ങൾക്കു
ഒരാഴ്ചയോളം പയ്യാവൂരിൽ വെച്ചു ആയിരങ്ങളോടു സുവിശേഷം അറിയി
പ്പാൻ തക്കവണ്ണം കൃപലഭിച്ചു. എന്നാൽ രണ്ടു ദിവസങ്ങളിൽ ക്ഷുദ്ര
ക്കാർ ആനകളെ ഞങ്ങളുടെ നേരേ അയച്ചു. ഒന്നാംപ്രാവശ്യം പാപ്പാൻ
ചെറിയ ഒരു ആനയെ ഞങ്ങളുടെ നേരേ തിരിപ്പിച്ചു. എന്നാൽ അവൻ
എത്ര പ്രയത്നിച്ചിട്ടും അതു അനുസരിച്ചില്ല. ഞങ്ങൾ വിറയലോടേ
ഒരു വരമ്പിന്മേൽ നിന്നിരിക്കുമ്പോൾ ആന വേറെ ഒരു വരമ്പോടു ഉര
ഞ്ഞു കൊണ്ടു പോയ്ക്കളഞ്ഞു. പിറ്റേ ദിവസം അവർ ഉത്സവക്രമത്തി
ന്നു വിരോധമായി നാലു വലിയ ആനകളെ കൊണ്ടുവന്നു. ഞങ്ങൾ അ
ന്നേരം പ്രസംഗിക്കയായിരുന്നു. അപ്പോൾ അതാ ചങ്ങലയില്ലാത്ത ഒരു
ആന തുള്ളിച്ചാടുവാൻ തുടങ്ങിയാറേ ജനക്കൂട്ടം പിരിഞ്ഞു, ആനകളോ
ഞങ്ങളുടെ നേരെ പാഞ്ഞുവന്നു ഞങ്ങൾ എല്ലാവരും വിറെച്ചു എങ്കിലും
നിന്ന സ്ഥലത്തിൽനിന്നു മാറീട്ടില്ല. ആപത്തു അത്യന്തം വലിയതു എ
ന്നു വിചാരിക്കുമ്പോൾ ആനകളിൽ രണ്ടെണ്ണം പിന്തിരിഞ്ഞു മറ്റുള്ളവ
യും ഞങ്ങളെ അടുത്തടുത്തു കടന്നുപോയി, ഞങ്ങൾക്കു യാതൊരു ഹാ
നി പറ്റാതെ കൎത്താവു ഞങ്ങളെ സൂക്ഷിച്ചു നോക്കിയതിനാൽ ജനങ്ങൾ
വിസ്മയിച്ചു നിന്നു. പിറ്റേ ദിവസം ക്ഷേത്രത്തിന്റെ ഉടയവൻ തമ്പി
ലേക്കു വന്നു പറഞ്ഞതു: "നിങ്ങളിൽനിന്നു വല്ലതും കേൾപ്പാൻ അല്ല
നിങ്ങൾ എന്റെ ദേവനെ കല്ലെന്നു വിളിക്കുന്നതുകൊണ്ടു സങ്കടം പറ
വാൻ തന്നേ ഞാൻ വന്നതു. സൎക്കാർ നിങ്ങളെ അയച്ചുവോ?" ഈ
ചോദ്യത്തിന്നു ഞങ്ങൾ: "സൎക്കാരല്ല, ഞങ്ങളുടെ നിത്യകൎത്താവും രാജാ
വുമായ നിങ്ങളുടെ സൃഷ്ടാവും രക്ഷിതാവും ന്യായാധിപതിയുമായവൻ
തന്നേ ഞങ്ങളെ അയച്ചു; ഈ കൎത്താവായ യേശുക്രിസ്തുവിന്റെ നാമ
ത്തിൽ ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കുന്നു" എന്നു പറഞ്ഞപ്പോൾ അദ്ദേ
ഹം നിങ്ങൾ ഇപ്പോൾ അഞ്ചു വൎഷങ്ങളായിട്ടു ഇവിടേ വന്നു പ്രസം
ഗിക്കുന്നതിനാൽ എനിക്കു കൊല്ലന്തോറും ആദായത്തിൽ ൨൦൦ ഉറുപ്പിക
കുറവുവന്നതുകൊണ്ടു ഞാൻ ആയിരം ഉറുപ്പിക നഷ്ടത്തിന്നു നിങ്ങളുടെ
നേരെ അന്യായപ്പെടും" എന്നു ചൊല്ലീട്ടു കോപത്തോടേ പോകുമ്പോൾ
"നിങ്ങൾ വീണ്ടും ഉത്സവസ്ഥലത്തിലേക്കു ഇറങ്ങി വരുന്നു എങ്കിൽ നോ
ക്കിക്കൊൾവിൻ" എന്നു ഉറക്കേ വിളിച്ചു പറഞ്ഞു. എന്നാൽ "അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/15&oldid=192948" എന്ന താളിൽനിന്ന് ശേഖരിച്ചത്