താൾ:CiXIV290-04.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

ന്നാൽ തന്റെ പ്രിയമുള്ള ഭാൎയ്യയായ എലിശബെത്ത് ഒരു പെണ്കുട്ടിയെ
പ്രസവിച്ച ശേഷം ക്ഷയരോഗമൂലം കഴിഞ്ഞുപോയി. ഭാൎയ്യ പൂൎണ്ണ
സമാധാനത്തോടേ ഉറങ്ങി എന്നുള്ള ആശാസം ഈ കൈപ്പുള്ള അനുഭവ
ത്തിൽ ഉണ്ടായിരുന്നാലും ശേഷിച്ച അനാഥക്കുട്ടിയുടെ അവസ്ഥയും ത
ന്റെ നഷ്ടവും ഓൎക്കുന്തോറും താൻ ദുഃഖിതനായി പലപ്പോഴും കണ്ണു
നീർ വാൎത്തതു ഗ്രഹിക്കാമല്ലോ. എന്നാൽ കൎത്താവു ഈ സമയങ്ങളി
ലും തന്റെ ഭൃത്യനെ വിട്ടിട്ടില്ല. 'ചെറുപട്ടാളം' യുദ്ധത്തിനു പുറപ്പെടു
മ്പോൾ നമ്മുടെ യോസേഫും തയ്യാറായിരുന്നു താനും. "മുത്തപ്പൻ ത
ന്റെ കുട്ടികളുമായി അതാ എത്തി" എന്നു പയ്യാവൂരിലും "അതാ അ
വൻ വന്നു" എന്നു തളിപ്പറമ്പിലും ജനങ്ങൾ കൂകിവിളിക്കുമ്പോൾ മുത്ത
പ്പനും തന്റെ മക്കളും സകല മനോവിചാരങ്ങളെ നീക്കി പ്രാഗത്ഭ്യ
ത്തോടേ "വിശേഷിച്ചു വേറൊരുവനിൽ രക്ഷയില്ല" എന്നു ഘോഷി
പ്പാൻ തുടങ്ങി. കൂടാളിത്തെരുവിൽ പ്രസംഗിക്കുമ്പോൾ അവിടത്തേ ചാ
ല്യർ പച്ചച്ചാണം കൊണ്ടു എറിഞ്ഞു മുഖത്തും ഉടുപ്പിന്മേലും പറ്റി
ച്ചതും വിശേഷിച്ചു സായ്പിന്റെ മുഖത്തും താടിമേലും ചാണം പറ്റി
ഞേലുന്നതും വസ്ത്രം ചാണം പിരണ്ടതും കണ്ടാൽ സങ്കടം തോന്നിപ്പോ
കും. ഇങ്ങനേ ചെറുപട്ടാളത്തിന്നു സംഭവിച്ചെങ്കിലും ഇവർ "ജാതി
കളിൽ കൎത്താവിനെ സേവിക്കുന്നതു മഹാ ഭാഗ്യം അത്രേ" എന്ന സ്തുതി
യോടേ മടങ്ങിവന്നു. ഈ കൊല്ലത്തിൽ ബാസലിൽനിനുള്ള മൂപ്പൻ
സായ്പവർകളും (Rev. J. Josenhans) അവരോടൊന്നിച്ചു ഹേബിൿസായ്പി
ന്റെ സഹായത്തിന്നായി ഒരു പുതിയ മിശ്ശനരിയും (Rev. E. Diez) വ
ന്നതിനാൽ കണ്ണൂർസഭെക്കും അതിനോടു ചേൎന്ന 'ചെറുപട്ടാളത്തിന്നും'
വളരേ സന്തോഷവും അനുഗ്രഹവുമുണ്ടായി.

പിന്നേ യോസൻഹൻസ് സായ്പവർകൾ ഇന്ത്യയെ വിടുന്നതിനു മുമ്പേ
തന്നേ ഹേബിൿസായ്പു യോസേഫ്ഉപദേശിയുമായി പാലക്കാടു കോയ
മ്പത്തൂർ നീലഗിരി എന്നീ സ്ഥലങ്ങളിലേക്കു പ്രസംഗയാത്രെക്കു പുറ
പ്പെട്ടു ഒരു മാസത്തിൽ അധികം സഞ്ചരിക്കയും ചെയ്തതു കേൾക്കുന്നു.
ജൂലായിമാസത്തിൽ (൧൮൫൨.) യോസേഫ്ഉപദേശി രണ്ടാമതും വിവാ
ഹം ചെയ്തു എങ്കിലും ഈ കുറിയും ൫ മോശ. ൨൪, ൫ഇൽ കാണുന്ന ക്ര
മപ്രകാരം കാൎയ്യം നടന്നതു കാണുന്നില്ല; എന്തെന്നാൽ ഔഗുസ്തമാസ
ത്തിലും ദിസേമ്പ്രമാസത്തിലും താൻ ഹേബിൿസായ്പിനോടു കൂടേ രണ്ടു
വട്ടം പാലക്കാട്ടിലേക്കും മറ്റും പ്രസംഗയാത്രയിൽ ആയിരുന്നതു ഞ
ങ്ങൾ അറിയുന്നു. ഈ കൊല്ലത്തിൽ അഗ്നിഭയത്തിലും ആയിരുന്നു;
തയ്യിൽ ൬൫ വീടുകൾ കത്തിപ്പോയെങ്കിലും ഉപദേശിയുടെ വീടിനെ ക
ൎത്താവു രക്ഷിച്ചതു നന്ദിക്കു ഹേതുവായിത്തീൎന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/17&oldid=192950" എന്ന താളിൽനിന്ന് ശേഖരിച്ചത്