താൾ:CiXIV290-04.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

— 10 —

എന്നല്ല "പിന്നത്തേതിൽ ഓരോ പുതിയ പരീക്ഷകൾ എനിക്കുണ്ടായ
തിനാൽ ഞാൻ കൎത്താവിനെ സ്നേഹിച്ചുസേവിക്കേണ്ടിയപ്രകാരം ചെ
യ്തിട്ടില്ല കഷ്ടം" എന്നുള്ള വിലാപവും കേൾക്കുന്നു.

൧൮൪൭-ാം സംവത്സരം കണ്ണൂർസഭെക്കും മറ്റുള്ള മലയാളസഭകൾ
ക്കും കൎത്തൃസന്ദൎശനത്താൽ അനുഗ്രഹവും സന്തോഷവുമുള്ള ഒരു സമ
യമായിരുന്നു. വെള്ളക്കാരിൽനിന്നും നാട്ടുകാരിൽനിന്നുമുള്ള സഭ ആ
ത്മസ്നാനത്തിന്നായി കെഞ്ചിയാചിച്ചതു കൎത്താവു കേട്ടു അപേക്ഷയെ
സാധിപ്പിക്കയും ചെയ്തു. ഹേബിക്ക്സായ്പു ഒക്തോബർമാസത്തിൽ ക
മ്മട്ടിയാൎക്കു എഴുതിയ കത്തിനെ ചുരുക്കമായി ഇവിടേ ചേൎത്താൽ ന
ന്നെന്നു തോന്നുന്നു "വിശ്വസ്തനായ നിയമദൈവത്തിന്നു ഞങ്ങളെ അ
ഗ്നിസ്നാനം കഴിപ്പാൻ പ്രസാദം തോന്നിയപ്രകാരം ഇന്നു നിങ്ങളോടു
അറിയിപ്പാനുള്ള ചൊല്ലിമുടിയാത്ത കൃപ എനിക്കു ലഭിച്ചിരിക്കുന്നു.
അതിനാൽ ഇവിടേയുള്ള രണ്ടു സഭകളിൽ പലൎക്കും അനുതപിപ്പാനും
പാപങ്ങളെ ഏറ്റുപറവാനും സംഗതിവന്നു. പുരുഷന്മാരും സ്ത്രീകളും
കുട്ടികളും പുതുതായി ജീവിപ്പിക്കപ്പെട്ടവർ എന്ന പോലെയുള്ള സ്ഥിതി
യിൽ ഇരിക്കുന്നു. പതിനാറു ജാതിക്കാരെ സ്നാനപ്പെടുത്തുവാനും കൃപ
ലഭിച്ചു. ആകപ്പാടേ സംഖ്യ നോക്കിയാൽ ഈ സംഭവത്താൽ ൪൦-൫൦
പ്രായമുള്ളവരും ൧൫ കുട്ടികളും ൫ ദമ്പതികളും പുതിയ ജീവനുള്ളവരായി
തീൎന്നു. എന്നാൽ ഈ കാൎയ്യത്തിന്റെ ആരംഭം ചിറക്കല്ലിലേ ആണ്കുട്ടി
കളുടെ ഇടയിൽ തന്നേ. സപ്തമ്പർ ൧൬-ാം൹ ഏറ്റവും കഠിനഹൃദയ
മുള്ള ബാലനായ ദാവീദ് എന്റെ അടുക്കൽ വന്നു തന്റെ പാപങ്ങളെ
കണ്ണുനീരോടേ ഏറ്റുപറഞ്ഞു. വെള്ളിയാഴ്ച ൧൭-ാം൹ ഞാൻ ഈ സം
ഭവത്തെ രണ്ടു സഭകളോടറിയിച്ചു. ൨൩-ാം൹ ഞാൻ വീണ്ടും ചിറ
ക്കല്ലിൽ ഇരിക്കുമ്പോൾ ൧൫ വയസ്സുള്ള ദാനിയേൽ എന്റെ അടുക്കൽ
ഓടിവന്നു "എനിക്കു ഹാ കഷ്ടം, കഷ്ടം, കഷ്ടം എന്നെപ്പോലേയുള്ള ഒരു
പാപിക്കു എന്തു വേണ്ടു?" എന്നു ചില പ്രാവശ്യം തിണ്ണംവിളിച്ചപ്പോൾ
ഞാൻ കരഞ്ഞുകൊണ്ടുനിന്നാറേ അവൻ എന്റെ മുറിയിൽ കടന്നു ഉ
രത്തശബ്ദത്തോടേ താൻ ചെയ്ത പാപങ്ങളെ ഓരോന്നായി വിവരിച്ചു
ഏറ്റുപറഞ്ഞു. ഒടുവിൽ അവൻ ശാന്തനായി എന്റെ അരികേ ഇരു
ന്നിട്ടു ക്രിസ്തുവിന്റെ ക്രൂശുമരണത്തെ തൊട്ടു അവനോടു സംസാരിക്കു
മ്പോൾ അവന്റെ ഹൃദയത്തിൽ സമാധാനവും സന്തോഷവും ഇറങ്ങി.
ഇവൻ പുറത്തു ഇറങ്ങിയ ശേഷം അവന്റെ അനുജനായ യോസേഫും
വന്നു അപ്രകാരം തന്നേ ചെയ്തുപോന്നു. അതിൽപിന്നെ ചിറക്കല്ലി
ലേ സഭയോടും ൨൪-ാം൹ കണ്ണൂരിലേ സഭകളോടും അവസ്ഥ അറിയി
ച്ചപ്പോൾ സഭക്കാരും അനുതപിക്കയും കണ്ണീരോടേ തങ്ങളുടെ പാപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/12&oldid=192945" എന്ന താളിൽനിന്ന് ശേഖരിച്ചത്