താൾ:CiXIV290-04.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

ങ്ങളെ ഏറ്റുപറകയും ചെയ്തു. ൨൬-ാം൹ ഞായറാഴ്ചയിൽ കൎത്താവു
തന്റെ വചനത്തെ അനവധിയായി അനുഗ്രഹിച്ചതുകൊണ്ടു അന്നു
വൈകുന്നേരം തയ്യിലേ സാറ എന്ന സ്ത്രീയും പിറേറന്നാൾ വെള്ളക്കാ
രും നാട്ടുകാരും പലരും തങ്ങളുടെ പാപങ്ങളെ ഏറ്റുപറകയും പ്രാൎത്ഥ
നയാൽ സമാധാനം ലഭിക്കയും ചെയ്തു." ഇപ്രകാരം തന്നേ ഒക്തോ
ബർ ൩-ാം൹ ചിറക്കല്ലിലും 8-ാം൹ കണ്ണൂരിലും പലർ തങ്ങൾ പുതിയ
സൃഷ്ടികളായിത്തീൎന്നപ്രകാരം സാക്ഷിചൊല്ലിയതു. ഈ മാസം ൬-ാം൹
ഹേബിക്ക്സായ്പു തലശ്ശേരിയിലേക്കു പോയി കണ്ണൂരിലേ വൎത്തമാനം അ
റിയിച്ചപ്പോൾ അവിടത്തിലും അഞ്ചരക്കണ്ടിയിലും അഗ്നിസ്നാനപ്രവൃ
ത്തി തുടങ്ങി; ജാതികളിൽനിന്നും ൨൦ പേൎക്കു സ്നാനം കൊടുപ്പാനും സംഗ
തിവന്നു. പിന്നേ നവമ്പർ മാസത്തിൽ കൎത്താവു തന്റെ ഉണൎവ്വുവേ
ലയെ കോഴിക്കോട്ടിലേ പെണ്കുട്ടികളുടെ ശാലയ്ക്കിലും തുടങ്ങി. ഇങ്ങിനേ
എല്ലാ സഭകൾക്കും ഒരു പുതുപെന്തകൊസ്ത സംഭവിച്ചതിനാൽ അവ
റ്റിൽ ആത്മികവൎദ്ധന മാത്രമല്ല സംഖ്യാവൎദ്ധനയും കൂടേ ഉണ്ടായി.
കണ്ണൂരിലേ പള്ളിയിൽ ആളുകൾക്കു സ്ഥലം കുറഞ്ഞു പോകയാൽ അ
തിനെ വലുതാക്കേണ്ടി വന്നു. ഈ കാൎയ്യത്തിനു രണ്ടു സഭകളുടെ അവ
യവങ്ങൾ ൩൦൦൦ ഉറുപ്പികയോളം കൂട്ടി ചേൎത്തു; വെള്ളക്കാരിൽ ഓരൊറ്റ
സഹോദരൻ ൪൦ ഉറുപ്പിക റൊക്കമായി സമൎപ്പിച്ചുപോൽ.

ഈ വാൎത്തകേട്ടിട്ടു മലയാളസഭകളിൽ ഇപ്പോൾ വ്യാപിച്ചുവന്ന നി
ദ്രാഭാവം മാറിപ്പോകേണ്ടതിന്നും കൎത്താവിൻ ആത്മാവു നമ്മെ എല്ലാ
വരെ അന്നു ചെയ്തപ്രകാരം തന്നേ ജീവനുള്ള പുതുസ്ഥിതിയിൽ ആക്കേ
ണ്ടതിന്നും "നീ പുതുപെന്തകൊസ്തെതാ" എന്ന അപേക്ഷയെ ശുഷ്ക്കാ
ന്തിയോടു കൂടേ കഴിക്കേണ്ടതല്ലയോ?

ഈ സമയത്തിൽ നമ്മുടെ പ്രിയ യോസോഫ് ഉപദേശിയും "കൎത്താ
വിനെ പുതുതായി അന്വേഷിച്ചുവരുടെ കൂട്ടത്തിൽ ഒരുവനായിരുന്നു"
എന്നും "ഹാ, അതു ഭാഗ്യമുള്ളൊരു സമയമായിരുന്നു, മിശ്ശൻപള്ളിയിലും
വീടുകൾതോറും നിത്യം കൎത്താവിൻ സ്തുതിയും അപേക്ഷായാചനകളും
മാത്രം കേൾപ്പാനുണ്ടായി; വയസ്സന്മാരുടെയും കുട്ടികളുടെയും മരണക്കിട
ക്കയുടെ അരികത്തുചെല്ലുമ്പോൾ അതാ, അവർ പരദീസിൽ എത്തി
കൎത്താവിൻ തിരുമുഖത്തെ ദൎശിക്കുന്നു എന്നു തോന്നിപ്പോകും; എന്തെ
ന്നാൽ അവർ തങ്ങളുടെ ദീനമോ വേദനയോ വല്ല ആവശ്യങ്ങളെ ചൊ
ല്ലിയുള്ള സങ്കടങ്ങളോ കേൾപിക്കാതെ പാപികളും നിത്യനരകശിക്ഷ
കൾക്കു മാത്രം യോഗ്യരുമായിരുന്ന തങ്ങളെ ദൈവം ക്രിസ്തയേശുവിൽ
എത്ര സ്നേഹിച്ചു എന്നും യേശുമൂലം തങ്ങൾക്കുള്ള സമാധാനാവും
സ്വൎഗ്ഗീയ ആശ്വാസങ്ങളും അവരുടെ ഹൃദയത്തിൽ നിറഞ്ഞിരിക്ക
2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/13&oldid=192946" എന്ന താളിൽനിന്ന് ശേഖരിച്ചത്