താൾ:CiXIV290-04.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

ആ സമയം മുതൽ ബാലന്നു തന്നെ ഇത്ര സ്നേഹിച്ച ദൈവത്തെ
മാത്രം സ്നേഹിച്ചുസേവിപ്പാനും അവന്നായിട്ടത്രേ ജീവിച്ചുമരിപ്പാനും ഉ
ള്ള ഏകാഗ്രഹം ഉണ്ടായിരുന്നു. ഹേബിക്ക്സായ്പും ഇതറിഞ്ഞതു നിമി
ത്തം പതിനാറു പ്രായം മാത്രമേയുള്ളവനെ അങ്ങാടിപ്രസംഗത്തിന്നും
പ്രസംഗയാത്രെക്കും കൊണ്ടു പോകും. ഇങ്ങിനേ ൧൮൪൪-ാം ദിസെമ്പർ
മാസത്തിൽ തളിപ്പറമ്പു കീച്ചേരി അരോളി എന്ന സ്ഥലങ്ങളിലേക്കു
പോകുമ്പോൾ ജോൻ, യോസേഫ് എന്ന ജ്യേഷ്ഠാനുജന്മാരെയും വിളിച്ചു
കൊണ്ടുപോയി. ആ യാത്രയിൽ ജാതികളും മാപ്പിള്ളമാരും വചനത്തെ
ഇത്ര ശ്രദ്ധയോടേ കേൾക്കയാലും കഴിഞ്ഞ രണ്ടു സംവത്സരങ്ങൾക്കു
ള്ളിൽ ൩൩ പേരെ തിരുസ്നാനത്താൽ കണ്ണൂർസഭയോടു ചേൎപ്പാൻ ക
ൎത്താവു കൃപനല്കിയതുകൊണ്ടും ഭൃത്യന്മാരുടെ സന്തോഷം ഏറ്റവും വ
ൎദ്ധിച്ചു. എന്നാൽ ചിലപ്പോൾ സുവിശേഷംമൂലം കൎത്തൃവേലക്കാൎക്കു ക
ഷ്ടാനുഭവവും ഉണ്ടെന്നു പിന്നത്തേതിൽ അറിവാൻ ഇവൎക്കും വേണ്ടുവോ
ളം സംഗതിവന്നു. എങ്ങിനേ എന്നാൽ, ഹേബിക്ക്സായ്പു സാധാരണ
മായി ഫിബ്രുവരി മുതൽ ഏപ്രിൽ വരേയുള്ള മാസങ്ങളിൽ കൂട്ടുവേല
ക്കാരുമായി പയ്യാവൂർ തളിപ്പറമ്പു ചെറുകുന്നു ഏന്നീ സ്ഥലങ്ങളിലേ ഉ
ത്സവങ്ങൾക്കു പ്രസംഗത്തിന്നായി പോകും. ഇവർ അറിയിക്കുന്ന പുതു
ഉപദേശത്തിൽ ജാതിക്കാരിൽ പലൎക്കും വളരേ രസം തോന്നിയാലും
ക്ഷേത്രാവകാശികൾ തങ്ങളുടെ സമ്പാദ്യവും ആദായവും കുറഞ്ഞുപോ
കുന്നതുകണ്ടപ്പോൾ അവർ ജനക്കൂട്ടത്തെ കലക്കി പ്രസംഗികളുടെ നേ
രെ കയൎപ്പാൻ ഉത്സാഹിച്ചാറേ പിശാചും കൂടേ ജനങ്ങളുടെ ഉള്ളങ്ങളെ
ഇളക്കിയതിനാൽ ആ സ്ഥലങ്ങളിലുണ്ടായ കല്ലും ഇളനീൎത്തൊണ്ടും കുല
ത്തണ്ടും കൊണ്ടുള്ള ഏറുകളും കൂക്കലും അസഹ്യചീത്തവാക്കും അസ
ഭ്യദൂഷണവും അല്പം അല്ലാഞ്ഞു. തളിപ്പറമ്പത്തുവെച്ചു യുവാവായ
യോസേഫ് ഉപദേശി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടത്തിൽ
നിന്നൊരുവൻ കല്ലെറിഞ്ഞതു അദ്ദേഹത്തിന്റെ കാലിന്നു പറ്റി, അതു
എല്ലിന്മേൽ ആകകൊണ്ടു തല്ക്കാലം ഒന്നും കണ്ടില്ല എങ്കിലും വീട്ടിലേ
ക്കു മടങ്ങിവന്ന ശേഷം ചില ദിവസത്തോളം വളരേ വേദന ഉണ്ടായിരു
ന്നു. പിന്നേ (൧൮൪൬) ചെറുകുന്നിൽവെച്ചുണ്ടായ ഉപദ്രവവും അടി
യും ജനക്കലക്കവും ഹേതുവായി ഉത്സവം തീരുംമുമ്പേ തന്നേ അവർ
ആ സ്ഥലത്തെ വിട്ടുപോകേണ്ടിവന്നു പോൽ. എന്നാൽ നമ്മുടെ പ്രി
യ യോസേഫ് ഇതെല്ലാം അനുഭവിക്കും സമയം "അതു മാനം" എന്നു
വിചാരിച്ചതു കൂടാതെ "ആവശ്യം എന്നു വന്നാൽ കൎത്താവിന്നു വേണ്ടി
എന്റെ ജീവനെയും വെച്ചുകൊടുപ്പാൻ ഞാൻ ഒരുങ്ങിയിരുന്നു" എന്നു
താൻ പറയുന്നു എങ്കിലും ഈ ജയഘോഷഭാവം എപ്പോഴും ഉണ്ടായി
2

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/11&oldid=192944" എന്ന താളിൽനിന്ന് ശേഖരിച്ചത്