താൾ:CiXIV290-02.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

ആറാം അദ്ധ്യായം

ഭൂമി വിശേഷങ്ങളെ വെളിപ്പെടുത്തുന്ന സൂത്രങ്ങൾ

കപ്പൽക്കാരുടെ കാന്തസൂചിപെട്ടി.

ഇത കംപെസ എന്ന വിളിക്കപ്പെട്ടുവരുന്നു. ൟ സൂത്രം
കണ്ടുപിടിക്കുന്നതിനുമുമ്പെ, കപ്പൽക്കാർ കരയിൽനിന്ന അക
ന്ന ഉരു ഓടിപ്പാൻ മനസ്സില്ലാതെ ഇരുന്നു. എങ്കിലും ഇപ്പോ
ൾ ഇതിന്റെ സഹായത്താലും. ആദിത്യനെയും, നക്ഷത്രങ്ങ
ളെയും പ്രമാണിച്ച, കപ്പലുകൾ മൂന്നും നാലും മാസം യാതൊ
രു കരപോലും കാണാതെ ഓടുന്നുണ്ട. ചീനക്കാർ ൧൨൬൦
ആണ്ടിന മുമ്പെ, ഇതിന്റെ പ്രയോഗം അറിഞ്ഞിട്ടുണ്ടായി
രുന്നു. എങ്കിലും ശേഷം ദേശക്കാൎക്ക അയസ്കാന്തം ഇരിമ്പി
നെ ആകൎഷിക്കുമെന്നും. ഇരിമ്പിനെ തന്റെ ശക്തി കൊടുക്കു
മെന്ന അറിഞ്ഞിരുനാലും ഇതിന്റെ വടക്കോട്ടും, തെക്കോ
ട്ടുമുള്ള നോട്ടം, യാദൃശ്ചയാൽ കണ്ടെത്തപ്പെട്ടതെയുള്ളു. ഒരുത്ത
ൻ ലോഹാദികളുടെ ഗുണങ്ങൾ പരീക്ഷിച്ചു നോക്കുമ്പോൾ,
ഒരു ഉരുക്കു സൂചി എടുത്ത, അയസ്കാന്തംകൊണ്ട തേച്ച, വെ
ള്ളത്തിൽ കിടന്ന ഒരു ചെറിയ മരപൂളേൽ വെച്ചാറെ ഉടൻ
തന്നെ സൂചിയും പൂളും വടക്കും തെക്കുമായിട്ട നേരെ മാറി
കിടക്കുന്നത കണ്ടു; ഇതിന്റെ ശേഷം സൂചിയുടെ ഒത്തന
ടുവിൽ ഒരു തുളയും തുളെച്ച, മറെറാരു സൂചിയുടെ മുനയിൽ
പരീക്ഷിച്ച വെച്ചാറെ, തുളച്ച സൂചിയുടെ ഒരു അറ്റം വട
ക്കോട്ടും, മറെറ്റ അറ്റം തെക്കോട്ടും, മാത്രമെ നില്ക്കു എന്നും,
എത്രപോലും കലുക്കിയാലും അറ്റങ്ങൾ മാറുകയൊ മറെറാരു
ഭാഗത്തോട്ട, ചൂണ്ടികാണിക്കയൊ ചെയ്കയില്ലെന്നും വേൎവ്വി
ട്ട ഇരിമ്പ അടുത്ത വന്നാലെ മാറ്റമുള്ളു എന്നും, കണ്ട ആ
ൎശ്ചയ്യപ്പെട്ടു. പിന്നത്തേതിൽ ആണിയായിട്ട നിൎത്തിയിരുന്ന
സൂചിയുടെ ചുററും, ഒരു വൃത്തം വരച്ച ആ ട്ടത്തം മുപ്പത്ത
രണ്ടു അംശങ്ങളായിട്ട വടക്കുതുടങ്ങി കിഴക്കോട്ട അതിൽ തെ
ക്കോട്ട അവിടെനിന്ന പടിഞ്ഞാറുവഴി പിന്നെയും വടക്കോ
ട്ട വിഭാഗിച്ചു വരച്ചു. ൟ വരച്ച കടലാസും, സൂചിയും ഒരു
പെട്ടിയിൽ വെച്ചാറെ വടക്കുനോക്കി എന്നും, കംപെസ എ
ന്നും വിളിക്കപ്പെട്ടിരിക്കുന്നു. വിദ്വാന്മാർ ദേശങ്ങളും, അതി
ന്റെ തുറമുഖങ്ങളും, ഉൾക്കടലുകളും, കരനാക്കുകളും,ദ്വീപുകൾ
മുതലായ്ക, കടലാസേൽ വരച്ച പടങ്ങൾ, കയ്ക്കൽ കിട്ടിയപ്പോ
ൾ, കപ്പൽക്കാരൻ വടക്കുനോക്കികൊണ്ട ഇന്നഭാഗത്തോട്ട ഓ
ടിയാൽ ഇന്നിന്ന ദിക്കിൽ ചെന്ന ചേരുമെന്ന നിശ്ചയിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/85&oldid=180300" എന്ന താളിൽനിന്ന് ശേഖരിച്ചത്