താൾ:CiXIV290-02.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

‌൪൧

നിന്ന അതിൽ ഒളിച്ചിരിക്കുകയും ചെയ്യും. എല്ലാ കടലുകളിലും
ചുവന്ന രക്തമായിട്ടും, മൃഗങ്ങളെപ്പോലെ അസ്ഥി ഉള്ളതും,
തുകലും പൂടയുമായിട്ടും, കുഞ്ഞുങ്ങളെ മുല കുടിപ്പിക്കയും ചെ
യ്യുന്ന കടലാനകൾ, കടപ്പന്നി, കടൽ സിംഹം, മുതലായവ
വളരെ ഉണ്ട. തെക്കേ അമ്മറിക്കായിലും, ഓസ്ത്രെലിയായിലും,
ചില മൃഗങ്ങൾ, അവരുടെ കുഞ്ഞുങ്ങളെ, മടിയിൽ എന്ന
പോലെ, ഉദരം ബന്ധിച്ച വെച്ച, പ്രാപ്തിയാകുന്നവരെ വ
ഹിപ്പാറുണ്ട.

നാലാം അദ്ധ്യായം.

വായുക്കളും മറ്റും.

വായു ലോകം സൃഷ്ടിക്കപ്പെട്ടപ്പോൾ, അതിന്റെ മേൽ ഭാ
ഗം ശീതമായും, ശുദ്ധമായിരിപ്പാനും അതിൽ ഉള്ള ജീവജ
നൂക്കൾ സൌഖ്യമായി വസിപ്പാനായിട്ടും, വായുവ സൃഷ്ടിക്ക
പ്പെട്ടു. വായുവിന മൂന്ന മൂലങ്ങൾ ഉണ്ടെന്ന, വിദ്വാന്മാർ പ
റയുന്നു, നൈറ്റരുജനും, ഒക്സിജനും, കാബോനും. ഇങ്ങിനെ
മൂന്നായി വിളിക്കപ്പെടുന്നു. വായു ഒതുക്കത്തെക്കതിന്മണ്ണമുള്ള
താകുന്നു; അത എന്തന്നാൽ, ഒരു വെറുമ്പാത്രം കവിഴ്ത്തി, വെ
ള്ളത്തിൽ അമൎത്തി എന്ന വരികിൽ, പാത്രം മുങ്ങുന്നതിന ഒ
ര എതൃപ്പ കാണുന്നുണ്ട, കൈക്കു ബലം കൊടുത്താൻ പാത്രം
താഴുന്തോറും എതൃപ്പ കൂടുകയും ബലം കുറക്കുമ്പോൾ പാത്രം
വെള്ളത്തിൽ പൊങ്ങുകയും ചെയ്യും. പാത്രത്തിൽ വായു ഉണ്ട
ന്ന അറിവാൻ, അതിനെ അല്പമായി ചരിച്ചാൽ, കുമളകൾ
വക്കിന കീഴിൽ നിന്ന പുറപ്പെടും. കുളിരകാലങ്ങളിൽ വായു
വിന വഴക്കം കുറയുന്നതാകുന്നു. ഭൂമക്കു ചുറ്റും നാല്പതു നാ
ഴിക പൊക്കം വരെ വായു കാണപ്പെടുന്നതും, എല്ലാവസ്തുക്ക
ൾക്കും മീതയും എല്ലാ ഭാഗങ്ങൾക്കും, ഒരു പോലെ ഭാരമായി
വ്യാപിച്ചിരിക്കുന്നു. ഓരോ ചതുര അംഗുലം ൧൫ റാത്തൽ
ഭാരം വഹിച്ചിരിക്കുന്നതിനാൽ, മനുഷ്യ ശരീരത്തിന്റെ പുറ
ഭാഗം ൧൫ ചതുരച്ചുവട ആകെകൊണ്ട, അവൻ ൩൨,൪൦൦
റാത്തൽ ഭാരം വഹിച്ചിരിക്കുന്നു. എങ്കിലും ൟ ഭാരം അക
ത്തും പുറത്തും ഒരു പോലെ വ്യാപിച്ചിരിക്കകൊണ്ട, ഒട്ടും ത
ന്നെ പ്രയാസം ഇല്ലന്ന, വഹിക്കുന്നവന തോന്നുന്നു. വാ

F

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/47&oldid=180256" എന്ന താളിൽനിന്ന് ശേഖരിച്ചത്