താൾ:CiXIV29.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൎവ്വസ്തുതിനിൻഅംശം

൨൯
രാഗം.൨൬

൧. ഹായെശുക്രീസ്തകന്യയാൽ
മൎത്യനായ്പിറന്നതാൽ
സ്തുതിച്ചല്ലൊസുരഗണം
ഈഞങ്ങളുംസ്തുതിക്കെണം-ഹല്ലെലുയാ

൨. അനാമിതാതന്റെശിശു
തൊട്ടിയിൽ കാണായിതു
ഈഹീനമാംസരക്തത്തുൾ
പൊതിഞ്ഞതാചൊല്ലാപ്പൊരുൾ-ഹല്ലെലുയാ

൩. സ്വൎഭൂമിക്കുൾ കൊള്ളാത്തവൻ
കണിമാൎവ്വിൽ പാൎത്തവൻ
തനിച്ചുവിശ്വം താങ്ങുന്നൊൻ
ചെറുക്കനായ്ചുരുങ്ങിയൊൻ- ഹല്ലെലുയാ.

൪. സദാ പ്രകാശം ഈവഴി
നുണുദിച്ചിതെ ഭുവി
ജ്വലിച്ചുയന്നിരിട്ടിലും
വെളിച്ചമക്കളെപെറും— ഹല്ലെലുയാ

൫. അതിഥിയായീലൊകത്തിൽ
വാനവൻ കിഴിഞ്ഞതിൽ
വിചാരം എന്തവന്നുനാം
വിരുന്നു കൂടിചെയ്കയാം– ഹല്ലെലുയാ

൬. നമുക്കുദൂതസാദൃശ്യം
സ്വൎഗ്ഗത്തിൽ മഹാധനം
ഇത്യാദി എല്ലാം കിട്ടുവാൻ
ദരിദ്രനായിറങ്ങിതാൻ— ഹല്ലെലുയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/38&oldid=195672" എന്ന താളിൽനിന്ന് ശേഖരിച്ചത്