താൾ:CiXIV29.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൎവ്വം താൻ ഇളച്ചുതന്നു
നിത്യമാകഎൻ സ്തുതി

൮൪
രാഗം.൫൩.

൧. ക്രീസ്തനാടായ്വന്നതാൽ
ഞാൻ സന്തൊഷിക്കും ബലാൽ
എന്നെ സ്നെഹിച്ചാലും ഗ്രഹിച്ചും
എന്റെനാമവും വിളിച്ചും
സല്കരിച്ചും മുഴുവൻ
പൊറ്റുന്നുണ്ടൊരിടയൻ

൨. യെശുകൈയിൽ ശാന്തകൊൽ
നിൎഭയം നടത്തുമ്പൊൽ
നല്ലമെച്ചൽ പാലുംചൊറും
തന്നുപൊറ്റുംദിനംതൊറും
ദാഹംതൊന്നുമളവിൽ
വെള്ളം കാട്ടും ഉറവിൽ

൩. ഇത്ര ഭാഗ്യംഉള്ളഞാൻ
എന്തു മൂലംദുഃഖിപ്പാൻ
പലനല്ലനാളിൻ ശെഷം
കളയെണ്ടിപൊം ഈവെഷം
എന്റെ പാൎപ്പുപിറകിൽ
ഇടയന്റെമടിയിൽ

൮൫
രാഗം൭൦.

൧. ഘൊഷിച്ചു കൊണ്ടാനന്ദിക്കെ
നിൻ ദൈവത്തെ സ്തുതിക്ക
പ്രീയക്രീസ്ത്യാനക്കൂട്ടമെ

12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/100&oldid=195556" എന്ന താളിൽനിന്ന് ശേഖരിച്ചത്