താൾ:CiXIV285 1849.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

അവിടുന്നു കൊച്ചിമൂപ്പന്റെ കത്തുകളെ വായിച്ചു മടിയാതെ പുറപ്പെട്ടു കൊച്ചിയിൽ എത്തിയാ
റെ മൂത്തരാജാവ് മരിച്ചതിനാൽ കൊയിലകത്തു കലശൽ പല വിധെന വൎദ്ധിച്ചപ്രകാരം കെ
ട്ടു– അതിന്റെ ഹെതു (൩൧അദ്ധ്യായം) മീത്തൽ ഉദ്ദെശിച്ചു പറഞ്ഞുവല്ലൊ– മുമ്പെത്തെ സമ്പ്ര
ദായം എന്തെന്നാൽ മൂത്തരാജാവ് സന്യാസംദീക്ഷിച്ചുക്ഷെത്രവാസിയായി തീപ്പെട്ടാൽ
വാഴുന്ന രാജാവ് രാജ്യഭാരംനെരെ അനന്ത്രവങ്കൽ എല്പിച്ചു മൂത്തവനെ അനുഗമിച്ചുസ
ന്യാസംതുടങ്ങെണം എന്നത്രെ– അതുകൊണ്ടുഉണ്ണികൊതവൎമ്മർ തീപ്പെട്ട പ്രകാരംകെട്ടാറെ
മുമ്പെ ദ്രൊഹിച്ചു പൊയ അനന്ത്രവൻ താമൂതിരിയുടെ പടജ്ജനങ്ങളുമായി വൈപ്പിയൊ
ളംവന്നുഉണ്ണിരാമക്കൊയില്ക്ക ചൊല്ലി വിട്ടതി പ്രകാരം– നിങ്ങൾ പറങ്കികളുടെ ചൊൽക്കെട്ടു എ
ന്റെ അവകാശം തള്ളി നാലു ചില്വാനം വൎഷം വാണുകൊണ്ടതിനാൽ എനിക്കവെദനഇ
ല്ല– ഇപ്പൊൾ നിങ്ങൾ ബൊധം ഉണ്ടായിട്ടു രാജ്യം എങ്കൽ എല്പിച്ചു ക്ഷെത്രവാസം തുടങ്ങി
യാൽ എല്ലാം പൊറുക്കാം– പൂൎവ്വമൎയ്യാദ അറിയാമല്ലൊ മറന്നു എങ്കിൽ ബ്രാഹ്മണരൊടു
ചൊദിച്ചറികയും ചെയ്യാം– എന്നിങ്ങനെ എല്ലാം കെട്ടാറെ പെരിമ്പടപ്പു പറങ്കിമൂപ്പരുമായി
നിരൂപിച്ചുരാജ്യംവിട്ടു കൊടുക്കയില്ലഎന്നു നിശ്ചയിച്ചു– പിന്നെ താമൂതിരിയുടെ പടവൎദ്ധി
ച്ചതിക്രമിച്ചപ്പൊൾ ബ്രാഹ്മണരും വന്നുപല പ്രകാരം മുട്ടിച്ചു മുറയിട്ടുപെണ്ണുങ്ങളുംമന്ത്രിച്ചുതു
ടങ്ങിയ ശെഷം രാജാവ് നന്ന ക്ലെശിച്ചു എനിക്ക ന്യായം ഇല്ലല്ലൊ എന്നു മനസ്സിൽ കുത്തു
ണ്ടായിട്ടു മൂത്തരാജാവിൻ കൊവിലകം വിട്ടു വെറെ പാൎക്കയും ചെയ്തു– ആയതു പറങ്കികൾ
കെട്ടാറെ കൊട്ടയിൽ മൂപ്പനായ നൂനുകസ്തൽ ബ്രകു ഉടനെ ചെന്നുരാജാവെകണ്ടു കാരണം
ചൊദിച്ചറിഞ്ഞാറെ സമ്പ്രദായ നിഷ്ഠ നിമിത്തം ഹിന്തുരാജാക്കന്മാരും അകപ്പെട്ട ദാസ്യ
ത്തെ കുറിച്ചുവളരെവിസ്മയിച്ചുചിരിപ്പാൻ തുടങ്ങുകയും ചെയ്തു– പിന്നെ രാജാവിന്റെ കണ്ണുനീർക
ണ്ടു ക്ഷമ ചൊദിച്ചു മനം തെളിവിപ്പാൻവട്ടം കൂട്ടുകയുംചെയ്തു–അന്നു മുളന്തുരുത്തി രാജാവ്
കൊച്ചിയിൽ വന്നു പറങ്കികളുടെ ഭാവം ഗ്രഹിച്ചു പെരിമ്പടപ്പൊടും കൊട്ടമൂപ്പനൊടു മുഖസ്തുതി
പറവാന്തുടങ്ങി ഞാൻ ഇന്നുതൊട്ടു ചന്ദ്രാദിത്യർ ഉള്ളളവും നിന്തിരുവടി കുടക്കീഴെ ഇടവാഴ്ച
നടത്തുകയുമാം എന്നു കയ്യെറ്റു അപ്രകാരം പ്രമാണം എഴുതിച്ചുഒപ്പിടുകയും ചെയ്തു– അതി
നാൽ രാജാവിൻ മനം കുറയതെളിഞ്ഞതല്ലാതെ ശെഷം ചില മാടമ്പികളും ഇടപ്രഭുക്കന്മാ
രും ബ്രാഹ്മണർ വിധിച്ചത വഴിപ്പെടെണമൊഎന്നുശങ്കിച്ചു– നൂനൊ മൂപ്പൻ താമസം കൂടാതെ
വടക്കെ അതിരിൽ ഒടി പുഴക്കടവുകളെയുംകാത്തുപാൎക്കയും ചെയ്തു–

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/78&oldid=189018" എന്ന താളിൽനിന്ന് ശേഖരിച്ചത്