൫൬
തിരി അയച്ച ൮൦ പടകും കരയിൽ എടുപ്പിച്ച വലിയ തൊക്കിൻ നിരകളെയുംകണ്ടുസ
ന്തൊഷിച്ചു സ്ഥലവിശെഷം അറിഞ്ഞ ഉടനെ തുറമുഖത്തിലെക്ക ഒടി ശത്രു ബലത്തൊ
ടു എല്ക്കയും ചെയ്തു– പറങ്കി വാൾ പ്രമാണം എന്നു കെട്ടാറെ ഹുസൈൻ ഭയപ്പെട്ടു ക
രെക്ക ഒടി ദീപുവാഴിയെയും വിശ്വസിക്കാതെ കുതിരപ്പുറത്തെറിരാപ്പകൽ പാഞ്ഞു
ഗുജരാത്തി രാജാവെ ചെന്നുകണ്ടു അഭയം ചൊദിക്കയും ചെയ്തു– കൊഴിക്കൊട്ടുകാ
ർ വളരെചെതപ്പെട്ടപ്പൊൾ കല്ലുകളൂടെ ഒരു വഴിയെകണ്ടുമിക്കവാറും തണ്ടുവലിച്ചു
തെറ്റി പൊയി– മമ്ലൂക്കർ എകദെശം എല്ലാം പട്ടുപൊയി പല മിസ്രക്കാരെയും ജീ
വനൊടെ പിടിച്ചു കവൎച്ചയും വളരെ ഉണ്ടായി അതിൽ വിശെഷാൽ ഇതല സ്ലാവ പ്രാ
ഞ്ചി സ്പാന്യഗൎമ്മന്യ മുതലായ ഭാഷകളിലും എഴുതിയപുസ്തകങ്ങൾ കണ്ടതിശയിച്ചു– ശത്രു
ക്കൾ ൩൦൦൦വും പറങ്കികൾ ൩൨ണ്ടും മരിച്ചു എന്നു കെൾ്ക്കുന്നു മുറിയെറ്റവർ ൩൦൦,റിൽ അധി
കം– അവൎക്ക മുറികെട്ടുവാൻ അൾമൈദ തനിക്കു ശെഷിപ്പുള്ള ഒരു കമീസും കൊടുത്തു
കൊള്ളയിട്ടത് ഒന്നും തൊടാതെ ചെകവൎക്ക നല്കി താൻ ക്ഷൌരം ചെയ്തു കുളിച്ചു പക
വീണ്ടതിനാൽ ആശ്വസിക്കയും ചെയ്തു–
അന്നു മുതൽ മിസ്രരാജ്യത്തിന്നു ശ്രീത്വം കെട്ടു പൊയി൧൫൧൭ രൂമിസുല്താ
ൻ വന്നു അതിനെ പിടിച്ചടക്കുകയും ചെയ്തു– ദീപുവാഴിയായമല്ക്കയാജ ക്ഷമ അ
പെക്ഷിച്ചു കപ്പവും കൊടുത്തു– അപ്രകാരം ചവൂലിൽ വാഴുന്ന നിജാംശഃ മാനു
വെൽ രാജാവിന്നുസമ്മാനം അയച്ചു– ഹൊന്നാവരിലെക്ക വന്നപ്പൊൾ അൾമൈ
ദതിമ്മൊയയെകണ്ടില്ല– അവൻ രായരെ പെടിച്ചു മണ്ടിപൊയി എന്നും രായർ ഗൊക
ൎണ്ണത്തിൽ വന്നു തുലാഭാര കൎമ്മം കഴിച്ചു തന്റെ മെയ്ക്കു തുല്യമായി പൊന്നു ബ്രാഹ്മണൎക്കു
കൊടുത്തു എന്നും കെട്ടു പുറപ്പെട്ടു ഭട്ടക്കളയിൽവന്നാറെ രാജാവ് കടപ്പുറത്തെക്കവ
ന്നു ജയം നിമിത്തം വാഴ്ത്തി കാഴ്ച വെക്കയും ചെയ്തു– പിന്നെ കണ്ണനൂർ തൂക്കിൽ എത്തിയ
പ്പൊൾ അൾമൈദ മാപ്പിള്ളമാരുടെ വമ്പു താഴ്ത്തുവാൻ എന്തുനല്ലൂഎന്നുവിചാരിച്ചുസുല്ത്താന്റെ
ആളുകളെ ചങ്ങല ഇട്ടു പാൎപ്പിച്ചവരെ പായ്മരങ്ങളിൽ തൂക്കി വിട്ടുംതൊക്കിന്റെ മുഖത്ത
കെട്ടി വെടി വെച്ചും അസ്ഥികളെ അറക്കല്ക്കുനെരെപാറ്റിച്ചും കൊണ്ടു തന്റെ ജയത്തെ
യും മനസ്സിന്റെ മ്ലെഛ്ശതയെയും പ്രസിദ്ധമാക്കി സന്തുഷ്ടിയൊടെ കൊച്ചിയിൽ എത്തു
കയും ചെയ്തു(മാൎച്ച. ൮൹)
F. Müller. Editor.