താൾ:CiXIV285 1849.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ന്നു അതുകൊണ്ടു എത്രയും വലിയത് ഒന്നു വരുത്തി മതിലിന്മെൽ നിറുത്തി വെടി വെച്ച
പ്പൊൾ പരുത്തിഎല്ലാം പാറി ൨൨ മാപ്പിള്ളമാർഒർ ഉണ്ട കൊണ്ടുമരിക്കയും ചെയ്തു–

അനന്തരം മലയാളികൾ പട കൂടാതെ കൊട്ടയെവളഞ്ഞുപൊരുമ്പൊൾ ക്ഷാമം
നന്നെ വൎദ്ധിച്ചുപാണ്ടിശാലെക്ക് തീപിടിച്ചതിനാൽ ശെഷിപ്പുള്ളഅരിയുംഭസ്മമായി– അ
പ്പൊൾ എലി– പല്ലി. പൂച്ച മുതലായത് തിന്നെണ്ടിവന്നു– വ്യാധികളും ഉണ്ടായി ആയതുനാ
ട്ടുകാർ അറിഞ്ഞുഒരിക്കൽ ൨ പശുക്കളെ കൊട്ടവാതിലൊളം തെളിച്ചു പറങ്കികൾപുറ
പ്പെട്ടപ്പൊൾരണ്ടിനെയും ആട്ടി അവരെ ഒരു പതിയിരിപ്പിൽ അകപ്പെടുത്തുവാൻ നൊ
ക്കി വിശപ്പിനാൽ വീൎയ്യംഎറിവന്നിട്ടുപറങ്കികൾ പശുക്കളെപിടിച്ചു താനും– ഇപ്രകാരം
ദുഃഖെന കഴിക്കുമ്പൊൾഅവർനാൾതൊറും കന്യമറിയയൊടു സഹായത്തിന്നായി
പ്രാൎത്ഥിച്ചു അൾ്മൈദ നെൎച്ചയെ ഒപ്പിച്ചു അവൾ്ക്കു പണിയിച്ചിട്ടുള്ളപള്ളിയിൽ കൎമ്മം
ചെയ്തു നടന്നു– എന്നാറെ കന്യകപെരുന്നാളായ ആഗുസ്ത. ൧൫– കടലിൽനിന്നുഞണ്ടും
കൊഞ്ചനും മറ്റും ഒരിക്കലും കാണാതവണ്ണം കടപ്പുറത്തു അടിഞ്ഞു വന്നതിനാൽതിന്മാ
ൻ വളരെ ഉണ്ടായി ദീനക്കാരും ഇതു സ്വൎഗ്ഗരാജ്ഞിയുടെ കാഴ്ചയല്ലൊഎന്നുവെച്ചു ഭ
ക്ഷിച്ചപ്പൊൾപലൎക്കുംവിശ്വാസം നിമിത്തംഭെദംവന്നുഎന്നുപൊൎത്തുഗീസ കവിയട
ക്കം– പിന്നെ താമൂതിരി ഉപദെശിക്കയാൽ ഒണത്തിന്ന മുമ്പെ ൫൦൦൦൦ നായന്മാരും കൂ
ടി പൊരാടുവാൻ ഭാവിച്ചപ്പൊൾ കൊലത്തിരിയുടെ മരുമകൻ ബ്രീതൊവിന്നു ഭൊജ്യങ്ങ
ളെഅയച്ചുനാള കരയും കടലും പട കാണും സൂക്ഷിക്കെണം എന്നറിയിച്ചപ്പൊൾ മുറിഞ്ഞവരും
ദീനക്കാരും പടെക്ക ഒരുമ്പെട്ടു പുലൎച്ചക്ക കൊട്ടയുടെ നെരെവരുന്നമാപ്പിള്ളമാരുടെ മഞ്ചു
ചങ്ങാടം മുതലായ്തിനെ തകൎത്തുചിതറിച്ചു കരപ്പുറത്തു നായന്മാരൊട് തടുത്തുനില്ക്കയും ചെയ്തു– ആ
ഭാഗത്തു വളരെ ഞെരിക്കം ഉണ്ടായി– ചിലനായന്മാർ മതിലിന്മുകളിൽ എത്തിമരിച്ചു പറങ്കി
കൾ മിക്കവാറും മുറിയെറ്റപ്പൊൾ ബ്രീതൊ തളൎച്ചയെ മറെക്കെണ്ടതിന്നു ചക്കുതൊക്കു കൊ
ണ്ടു കണ്ണനൂരെകൊള്ളെവെടിവെച്ചു വെള്ളിയാഴ്ച നിമിത്തം ആൾ അധികം കൂടി നില്ക്കുന്ന മു
സല്മാൻ പള്ളിയെ ഉണ്ടകളാൽ ഇടിക്കയും ചെയ്തു– പറങ്കികൾ ആരും മരിക്കാത്തതു ക്ഷുദ്രകൎമ്മ
ങ്ങളുടെ വൈഭവംഹെതുവായിട്ട് അത്രെ എന്നു വെച്ചു പലനാട്ടുകാരും മടുത്തപ്പൊൾ–
(ആഗുസ്ത ൨൭) അക്കൂഞ്ഞ കപ്പിത്താൻ ൧൧ കപ്പലൊടും കൂട വിലാത്തിയിൽനിന്നുവന്നു നിരൊധത്തെ തീൎക്കയും ചെയ്തു–

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/42&oldid=188923" എന്ന താളിൽനിന്ന് ശേഖരിച്ചത്